'പാര്‍വ്വതി മാഫിയ സംഘത്തിന്റെ വലയില്‍, താനുമായി പ്രണയത്തില്‍'; യുവാവിനെ പോലീസ് പൂട്ടി
കൊച്ചി: ഒരു പക്ഷേ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും അധികം അപമാനിക്കപ്പെട്ട താരമായിരിക്കും നടി പാര്‍വ്വതി തിരുവോത്ത്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ നിരന്തരം അവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയും പതിവാണ്. വ്യക്തിഹത്യ നടത്തുകയും തെറിവിളിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ നടിയെ കുറിച്ച് അപവാദം പ്രചരപ്പിച്ചയാളെ പൂട്ടിയിരിക്കുകയാണ് പോലീസ്. വിശദാംശങ്ങള്‍ ഇങ്ങനെ
സംവിധായകനെന്ന്
അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെന്മാറ സ്വദേശി കിഷോര്‍ (40)നെയാണ് നടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിക്കരികില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിിയത്.
ഫെയ്സ്ബുക്ക് വഴി
പാര്‍വ്വതിയെ കുറിച്ച് മോശമായ സന്ദേശങ്ങള്‍ ഇയാള്‍ നടിയുടെ പിതാവിനും സഹോദരനും അയച്ചിരുന്നത്ര.ഒരിക്കല്‍ പാര്‍വ്വതിയുടെ സഹോദരനെ ഫെയ്സ്ബുക്ക് വഴി കിഷോര്‍ ബന്ധപ്പെട്ടു. മെസഞ്ചറിലൂടെയായിരുന്നു സന്ദേശം. തനിക്ക് പാര്‍വ്വതിയെ കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു സന്ദേശം.
മാഫിയ സംഘത്തിന്റെ പിടിയിലെന്ന്
പാര്‍വ്വതി ഇപ്പോള്‍ എവിടെയെന്ന് സഹോദരനോട് തിരിക്കിയപ്പോള്‍ നടി അമേരിക്കയിലാണെന്ന് സഹോദരന് മറുപടി നല്കി. എന്നാല്‍ പാര്‍വ്വതി അമേരിക്കയിലൊന്നും പോയിട്ടില്ലെന്നും കൊച്ചിയില്‍ ഒരു മാഫിയ സംഘത്തിന്റെ പിടിയിലാണെന്നുമാണത്രേ ഇയാള്‍ സഹോദരനോട് പറഞ്ഞത്.
പാര്‍വ്വതിയെ രക്ഷിക്കണം
എങ്ങനെയെങ്കിലും പാര്‍വ്വതിയെ ഇവിടെ നിന്ന് രക്ഷിക്കണം. തന്റെ സുഹൃത്തുക്കള്‍ക്ക് പാര്‍വ്വതിയെ അറിയാം. അവളെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നതെന്നും ഇയാള്‍ സന്ദേശമയച്ചത്ര. താന്‍ പാര്‍വ്വതിയുമായി പ്രണയത്തിലാണെന്നും ഇയാള്‍ സഹോദരനോട് പറഞ്ഞു.
പിതാവിന് അയച്ചു
ഇതോടെ കിഷോറിന്റെ ശല്യം സഹിക്കവയ്യാതെ സഹോദരന് ഇയാളുടെ സന്ദേശങ്ങള്‍ അവഗണിച്ചു. എന്നാല്‍ ഇതോടെ ഇയാള്‍ നടിയുടെ പിതാവിന് സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. എന്നാല്‍ പിതാവ് ഇതിനോട് പ്രതികരിക്കാതിരുന്നതോടെ ഇയാള്‍ പാര്‍വ്വതിയുടെ കോഴിക്കോടുള്ള വീട്ടിലേക്ക് നേരിട്ട് എത്തി.
പോലീസിന് പരാതി
തുടര്‍ന്നാണ് നടി ഇയാള്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും റെക്കോഡുകളും സഹിതം പോലീസിന് പരാതി നല്‍കിയത്. നോര്‍ത്ത് അസി. കമ്മീഷ്ണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
'ഷെയിന്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ ഒരു മണിയാവും, സ്വയം ന്യായീകരിക്കാനാണ് കുറ്റം പറയുന്നത്'
'ഞങ്ങള്‍ക്ക് ആരുടേയും രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട; നിലപാട് തിരുത്തി ശിവസേന
'നട്ടെല്ലിലൂടെ ഭയം അരിച്ച് കയറുന്നു, ഇതൊരിക്കലും സംഭവിക്കരുത്'! പൗരത്വ ഭേദഗതി ബില്ലിനെതിരെ പാർവ്വതി