കേരളത്തില്‍ പണിമുടക്ക്; നാളെ സ്കൂളുകളും ബാങ്കുകളും പ്രവര്‍ത്തിക്കുമോ? ഈ സേവനങ്ങള്‍ തടസപ്പെടും
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ക്കും കാര്‍ഷിക നയങ്ങള്‍ക്കുമെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ ദൈനംദിന ജീവിതത്തെ പണിമുടക്ക് കാര്യമായി ബാധിക്കാനാണ് സാധ്യത. സിഐടിയു, എഐടിയുസി തുടങ്ങിയ പ്രധാന സംഘടനകള്‍ സമരരംഗത്തുള്ളതിനാല്‍ സംസ്ഥാനത്തെ വിവിധ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിക്കാനിടയുണ്ട്. അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ഭൂരിഭാഗം സ്കൂളുടെയും കോളജുകളുടെയും പ്രവര്‍ത്തനം നാളെ തടസപ്പെടും. ബാങ്ക് ജീവനക്കാരുടെ പ്രധാന യൂണിയനുകള്‍ പണിമുടക്കുന്നതിനാല്‍ ബാങ്കിങ് സേവനങ്ങളും തടസപ്പെടാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരിക്കുമെന്നും ഐടി, പ്ലാന്റേഷന് മേഖലകള്‍ ഉള്‍പ്പെടെയുള്ള വ്യവസായ യൂണിറ്റുകള്‍ അടഞ്ഞു കിടക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

പൊതുഗതാഗത സംവിധാനങ്ങളെയും പണിമുടക്ക് ബാധിക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങില്ല. ഇതിനുപുറമെ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളും സമരത്തില്‍ പങ്കുചേരുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചേക്കാം. കടകമ്പോളങ്ങളും പ്രാദേശിക വിപണികളും അടച്ചിടുമെന്നാണ് വ്യാപാരി സംഘടനകള്‍ നല്കുന്ന സൂചന.
എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത്യാവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവ സാധാരണപോലെ പ്രവര്‍ത്തിക്കും. പാല്, പത്രം എന്നിവയുടെ വിതരണത്തെ സമരം ബാധിക്കില്ല. ശബരിമല തീര്‍ത്ഥാടകരുടെ യാത്ര തടസപ്പെടുത്തില്ലെന്ന് സംയുക്ത സമരസമിതി ഉറപ്പുനല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളും എടിഎമ്മുകളും തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും അവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള യാത്രാക്ലേശം നേരിടാന്‍ സാധ്യതയുണ്ട്.
വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുമെങ്കിലും ഗതാഗത സൗകര്യം കുറവായതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ചെയ്യേണ്ടി വരും.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാല് പുതിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരേയാണ് സമരം. തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുന്ന നാല് പുതിയ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇടതുപക്ഷ പാര്‍ട്ടികള്‍ സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബിജെപി അനുകൂല സംഘടനകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചിട്ടുണ്ട്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications