സ്ത്രീകളിലെ സുന്നത്ത്, ലീഗിനെതിരെ ഇകെ സുന്നികൾ; ഇകെ നേതാക്കളുടെ വിരട്ടലിൽ മുനവ്വറലി തങ്ങൾ ഭയന്നു....
ചേലാകർമ്മം നടത്തുന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടിച്ച യൂത്ത് ലീഗ് നടപടിക്കെതിരെയാണ് ഇകെ വിഭാഗം യുവജന നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധമറിയിച്ചത്.
മലപ്പുറം: കേരളത്തിൽ സ്ത്രീകളിലെ ചേലാകർമ്മം വ്യാപകമാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് ലീഗിനെതിരെ ഇകെ സുന്നികളുടെ വിമർശനം. ചേലാകർമ്മം നടത്തുന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടിച്ച യൂത്ത് ലീഗ് നടപടിക്കെതിരെയാണ് ഇകെ വിഭാഗം യുവജന നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധമറിയിച്ചത്.
വയനാട്ടിൽ കനത്ത മഴ; മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു, രണ്ട് പേർ കുടുങ്ങി കിടക്കുന്നു...
പൊട്ടിക്കരഞ്ഞ് ദിലീപ് ഫാൻസ്! റോഡ് ഷോയും സ്വീകരണവുമെല്ലാം വെള്ളത്തിലായി, പിആർ ഏജൻസികൾക്കും നിരാശ...
ചേലാകർമ്മം നടത്തുന്ന കോഴിക്കോട്ടെ സ്ഥാപനത്തെക്കുറിച്ച് മാതൃഭൂമിയാണ് വാർത്ത പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് പികെ ഫിറോസ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ കോഴിക്കോട്ട് പ്രവർത്തിക്കുന്ന ക്ലിനിക്ക് യൂത്ത് ലീഗ് പ്രവർത്തകർ അടച്ചുപൂട്ടിയത്. ഇത്തരം അനാചാരങ്ങൾക്ക് കുട പിടിക്കുന്ന സ്ഥാപനം അടച്ചുപൂട്ടിയ യൂത്ത് ലീഗിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. യൂത്ത് ലീഗ് നടപടിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിലും അനവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
പിന്തുണച്ച് മുനവ്വറലി തങ്ങളും...
സ്ത്രീകൾക്ക് ചേലാകർമ്മം നടത്തുന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടിയ പികെ ഫിറോസ് അടക്കമുള്ള നേതാക്കളെ അഭിനന്ദിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഇകെ നേതാവിന്റെ കമന്റ്...
എന്നാൽ യൂത്ത് ലീഗിന്റെ നടപടിയെ വിമർശിച്ച് ഇകെ വിഭാഗം നേതാവ് ബഷീർ ഫൈസി ദേശമംഗലം മുനവ്വറലി തങ്ങളുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. ഇതോടെയാണ് മുനവ്വറലി തങ്ങൾ പോസ്റ്റ് പിൻവലിച്ചത്.
സഹതപിക്കുന്നു...
''എന്തറിഞ്ഞിട്ടാണ്
ഈ
പിന്തുണ
കമന്റുകൾ,
സ്ത്രീ
ചേല
കർമ്മം
അതിന്റെ
മതവിധി
എന്താണെന്ന്
തങ്ങൾക്കറിയില്ലെങ്കിൽ
സഹതപിക്കുന്നു.
പിന്നെ
അതൊരു
ക്ലിനിക്കായി
തുടങ്ങുന്നതിലെസാംഗത്യം
ഉൾക്കൊള്ളാനാവില്ല.
പക്ഷേ
ആർക്കോ
വേണ്ടി
നാം
അപരിഷ്കൃമാകരുത്.
എങ്കിൽ
കർമ്മ
ശാസ്ത്രത്തെ
വലിച്ചെറിഞ്ഞോളു,
ഇനി
ഇത്
മനുഷ്യത്വ
രഹിതമാണെങ്കിൽ
പൂട്ടേണ്ടത്
സംഘടനയോ
പോലീസോ?"
എന്നായിരുന്നു
എസ്കെഎസ്എസ്എഫ്
സംസ്ഥാന
ട്രഷററായ
ബഷീർ
ഫൈസി
ദേശമംഗലം
കമന്റ്
ചെയ്തത്.
സത്യധാര എഡിറ്ററും...
ഇതിനു പിന്നാലെ സത്യധാര എഡിറ്ററായ അൻവർ സാദിഖ് ഫൈസി താനൂരും യൂത്ത് ലീഗിനെതിരെ രംഗത്തെത്തി. യൂത്ത് ലീഗിനെയും വാർത്ത പുറത്തുവിട്ട മാതൃഭൂമിയെയും രൂക്ഷമായി വിമർശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നിങ്ങളെ മാർക്കവും...
സമുദായ യൂത്തന്മാരേ എന്ന് അഭിവാദ്യം ചെയ്തു കൊണ്ടാണ് സാദിഖ് ഫൈസിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. തലപ്പ് മുറിക്കുന്ന നിങ്ങളെ 'മാർക്ക'വും നാളെ മാതൃഭൂമിക്കാർ ക്രൂര - പ്രാകൃതമെന്ന് വിധിക്കും; ഏതെങ്കിലും നാലാം കിട ക്ലിനിക്ക് കാരന്റെ ചെലവിൽ. പുരുഷന്റെ 'മാർഗകല്യാണം' അനിസ്ലാമികവും പ്രാകൃതവുമാണെന്ന് 'ശാസ്ത്രീയ പഠനങ്ങൾ' വെച്ചു വിളമ്പും. അതിനെ പിന്തുണച്ച് ഇപ്പോഴേ രംഗത്തുള്ള 'ഖുർആൻ - സുന്നത്ത് സൊസൈറ്റി'ക്കാരൻ അന്ന് കസറും.
അന്നും നിങ്ങളുണ്ടാകണം...
അന്നും നിങ്ങളുണ്ടാവണം; ചേലാകർമമെന്ന 'ക്രൂര - പ്രാകൃത' ആചാരത്തിനെതിരെ കാമ്പയിൻ നടത്താൻ. 'മതേതരക്കാരു'ടെ കയ്യടി നേടാൻ..... നിയമം കയ്യിലെടുത്ത് ക്ലിനിക്കുകൾ പൂട്ടാൻ.... അതു കഴിഞ്ഞ പിറ്റേ ദിവസം ആരുടെയെങ്കിലും ചെയ്തികൾ പൊക്കിപ്പിടിച്ച് 'സമുദായത്തിലെ ഭീകരവാദികളിതാ നിയമം കയ്യിലെടുക്കുന്നു'എന്നു വിലപിക്കാൻ..... അപലപിക്കാൻ എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റ് പിൻവലിച്ചു...
ഇകെ വിഭാഗം സുന്നി നേതാക്കളുടെ വിമർശനം രൂക്ഷമായതോടെയാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്.