ഈ വർഷം 616 കോടിയുടെ ഓർഡറുകൾ, കയർ മേളയുടെ വിജയത്തിന്റെ പാഠങ്ങളുമായി ഐസക്
ആലപ്പുഴ: കയർ മേള വിജയത്തിന്റെ പാഠങ്ങൾ പങ്കുവെച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്. ഈ വർഷം 616 കോടിയുടെ ഓർഡർ ആണ് ലഭിച്ചതെന്ന് മന്ത്രി പറയുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' കയർ മേളയുടെ വിജയത്തിന്റെ പാഠങ്ങൾ - കഴിഞ്ഞ വർഷം 399 കോടിയുടെ ഓർഡറുകൾ ആണ് ലഭിച്ചതെങ്കിൽ ഈ വർഷം 616 കോടിയുടേതാണ് . കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുള്ള പ്രദർശകർക്ക് ലഭിച്ച ഓർഡർ 289 കോടി രൂപയുടേതാണെങ്കിൽ ഇപ്പോൾ 448 കോടി രൂപയുടെ ഓർഡർ ലഭിച്ചു.
1. ഡിജിറ്റൽ വിപണന രീതികളുടെ വലിയ സാധ്യതകളിലേക്ക് ഇത് വിരൽ ചൂണ്ടുന്നുണ്ട് . സാധാരണ 200 വിദേശ സന്ദർശകരെയാണ് മുഴുവൻ ചെലവും വഹിച്ചു മേളയ്ക്ക് നമ്മൾ കൊണ്ട് വരുന്നത്. ഇത്തവണ വിർച്വൽ മേളയിൽ 527 പേർ സ്റ്റാളുകൾ സന്ദർശിച്ചു . കൂടുതൽ ഓർഡറുകൾ നൽകുകയും ചെയ്തു . ഓണലൈൻ ആയി മേള വീക്ഷിച്ചവരുടെ എണ്ണം 5.23 ലക്ഷം പേരാണ് . ഇത് യുണിക്ക് വിസിറ്റർമാരുടെ എണ്ണമാണ് . അതായത് ഒരാൾ ഒന്നിലധികം തവണ വരുന്നത് ഈ കണക്കിൽ പെടില്ല . സാധാരണ കയർ മേളയിൽ സന്ദർശകരുടെ എണ്ണം ഒരു ലക്ഷത്തിലേറെ വരില്ല.
2. കോവിഡ് അനന്തരകാലത്ത് കയർ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കൂടും എന്നുറപ്പാണ് . എല്ലായിടവും പഴയവ ഒക്കെ മാറ്റി പുതിയ പരവതാനികൾ വിതാനിക്കും. പക്ഷെ പരമ്പരാഗത ഉൽപ്പന്നങ്ങളെക്കാൾ പിവിസി ടഫ്റ്റഡ് മാറ്റിനാണ് ഡിമാൻഡ് കൂടുതൽ . 82 കോടിയുടെ ഓർഡർ പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് ഓർഡർ ലഭിച്ചപ്പോൾ 162 കോടി രൂപയുടെ ടഫ്റ്റഡ് മാറ്റുകൾക്ക് ഓർഡർ ലഭിച്ചു . കേരളത്തിൽ കൂടുതൽ ടഫ്റ്റഡ് ലൂമുകൾ സ്ഥാപിച്ചെ തീരൂ . പരമ്പാരാഗത ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യണം.
3. കേരളത്തിലെ കയർ ഉൽപ്പാദനം അടുത്ത വര്ഷം 50000 ടൺ ആയിരിക്കും . ഈ കയർ വിറ്റഴിക്കുന്നതിന് മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾ കൊണ്ട് മാത്രമാവില്ല . കേരളത്തെ കയർ ഭൂവസ്ത്രത്തിന്റെ ഹബ് ആക്കണം. ഈ മേളയിൽ 205 കോടി രൂപയുടെ ഓർഡർ ആണ് കയർ ഭൂവസ്ത്രത്തിനു ലഭിച്ചത്. ഇതിൽ 84 കോടി രൂപയുടെ ഓർഡർ വിദേശത്തേക്കുള്ളതാണ്. ഇത് 15000 ടൺ വരും. ഇതിന്റെ മൂന്നിരട്ടി മാർക്കറ്റ് കണ്ടു പിടിക്കാൻ കഴിയണം .എങ്കിലേ വിപണന പ്രതിസന്ധി ഒഴിവാക്കാൻ കഴിയൂ.
4
ചകിരിച്ചോറിൽ
നിന്ന്
മരപ്പലക
ഉണ്ടാക്കാൻ
ഉള്ള
ലോകത്തെ
ആദ്യത്തെ
പൈലറ്റ്
പ്ലാന്റ്
ആലപ്പുഴയിൽ
സ്ഥാപിക്കുന്നത്
വലിയ
ആകാംക്ഷയോടെയാണ്
വിദഗ്ദർ
നോക്കി
കാണുന്നത്
.
ഇത്
സംബന്ധിച്ച
ചർച്ച
ഒരു
ദിവസം
മുഴുവൻ
നീണ്ടു
നിന്നു
.
ഇതിന്റെ
നിർമ്മാണം
ലൈവായി
പ്രദർശിപ്പിച്ചു.
പൈലറ്റ്
പ്ലാന്റിലെ
ഉൽപ്പാദനവും
പരീക്ഷണാടിസ്ഥാനത്തിൽ
ആയിരുന്നു
.
കേരളത്തിലെ
കയർ
ഉൽപ്പാദനത്തിന്റെ
ഭാവിയെ
നിർണ്ണായകമായി
സ്വാധീനിക്കുന്ന
ഒരു
സംഭവം
ആയിരിക്കും
ഇത്
5
മേള
അവസാനിച്ചു
വെങ്കിലും
ഡിജിറ്റൽ
പ്ലാറ്റഫോമിലെ
സ്റ്റാളുകൾ
ഈ
മാസം
അവസാനം
വരെ
തുടരും.
മൊത്തം
ഓർഡർ
750
കോടി
രൂപാ
ആയി
ഉയരും
എന്നാണു
ഞാൻ
കരുതുന്നത്''.