'ഞങ്ങൾമടങ്ങുന്നു... തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം'
Recommended Video
മലപ്പുറം: ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഉണ്ടായ കവളപ്പാറയില്‍ നിന്ന് കേരള ഫയര്‍ ആന്റ് റെസ്ക്യൂ സംഘം മടങ്ങി. പതിനെട്ട് ദിവസമായി സംഘം പ്രദേശത്ത് തിരച്ചില്‍ തുടരുകയായിരുന്നു. അപകടത്തില്‍ പെട്ട 59 പേരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും ആ മരണ താഴ്വരയില് നിന്ന് 11 പേരെ കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. 'ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി എന്ന ചാരിതാർത്ഥ്യത്തോടെ, മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു' സംഘം ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം
ഞങ്ങൾമടങ്ങുന്നു...തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം......മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ
ദുരന്തം....പതിനെട്ട്
ദിവസങ്ങളായി
തുടരുന്ന
മൃതദേഹങ്ങൾക്കായുള്ള
തിരച്ചിൽ
അവസാനിപ്പിച്ച്
ഞങ്ങൾ
മടങ്ങുകയാണ്.....
ഹതഭാഗ്യരായ
അൻപത്തിഒൻപത്
പേരിൽ
നാൽപ്പത്തിയെട്ട്
പേരെ
ഉപചാരങ്ങളോടെ
മണ്ണിൻെറ
മാറിലേക്ക്
തന്നെ
തിരികെ
നൽകാനായി
എന്ന
ചാരിതാർത്ഥ്യത്തോടെ,മായാത്ത
വേദനയായി
ഇനിയും
ആ
പതിനൊന്ന്
പേരുകൾ
മനസ്സിൽ
തുടികൊട്ടുന്നു.ഇമ്പിപ്പാലൻ,
സുബ്രമഹ്ണ്യൻ,
ജിഷ്ണ,
സുനിത
ശ്രീലക്ഷ്മി,
ശ്യാം
,കാർത്തിക്
,കമൽ,
സുജിത്,
ശാന്തകുമാരി,
പെരകൻ
മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!
പതിനെട്ട്
ദിവസങ്ങളായി
കവളപ്പാറയിൽ
ഒരു
മനസ്സോടെ
പ്രവർത്തിച്ച
രക്ഷാപ്രവർത്തകരുടെകണ്ണീർ
പ്രണാമം.....ചിത്രം
-
മലപ്പുറംജില്ലാ
ഫയർ
ഓഫീസർ
ശ്രീ.മൂസാ
വടക്കേതിലിൻെറ
നേതൃത്വത്തിൽ
യാത്രാമൊഴി.(കടപ്പാട്
:-
അബ്ദുൾ
സലിം.E.K)