സെക്രട്ടറിയേറ്റില്‍ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം തീപിടുത്തം: ഫയലുകള്‍ നഷ്ടമായില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വീണ്ടും തീപിടുത്തം. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപടര്‍ന്നത്. വ്യാവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ ഓഫിസിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്. രാവിലെ 7.55 ഓടെയാണ് തീപിടുത്തം ശ്രദ്ധയിപ്പെട്ടത്. എ.സിയില്‍ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സ് എത്തി ഉടന്‍ തന്നെ തീ അണച്ചു. ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് അടക്കമുള്ള വിഭാഗങ്ങളും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഫയലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഫയലുകളൊന്നും നഷ്ടമായിട്ടില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. ഇ-ഫയലുകളാണ് ഓഫീസിലുള്ളത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഓഫീസിലില്ല. സംഭവം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കും. നിലവില്‍ തീ പൂർണ്ണമായി അണച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം എ ഐ ക്യമറയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വ്യവസായ വകുപ്പ് അന്വേഷണം നടന്ന് വരികയാണ്.
നേരത്തെ 2020 ഓഗസ്റ്റിലും സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗത്തിലായിരുന്നു തീപിടുത്തം ഉണ്ടായത്. സ്വർണക്കടത്ത് വിവാദം കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ഈ തീപിടുത്തം എന്നതിനാല്‍ വലിയ ആരോപണങ്ങളായിരുന്നു പ്രതിപക്ഷം നടത്തിയത്. എന്നാല്‍ തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
ഫാനിന്റെ മോട്ടോർ ചൂടായി തീപിടിച്ച് താഴെ വീഴുകയായിരുന്നുവെന്നും തുടർന്ന് കർട്ടനിലും ഫയലുകളിലും തീപിടിക്കുകയായിരുന്നുവെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു തീപിടുത്തം അന്വേഷിച്ചത്.
exercises: ശരീര ഭാരം കുറയാന്‍ മാത്രമല്ല എയ്റോബിക് വ്യായാമം: നേട്ടങ്ങള്‍ ഒട്ടനവധി
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications