Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുങ്ങിയ വഴി: കാലിടറിയ ഉമ തോമസ് റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം താഴേക്ക് - വീഡിയോ പുറത്ത്

കൊച്ചി: ഉമ തോമസ് എംഎല്‍എ കലൂർ സ്റ്റേഡിയത്തില്‍ നിന്നും അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. താല്‍ക്കാലികമായി നിർമ്മിച്ച വേദിയുടെ പിന്‍നിരയില്‍ നിന്നും മുന്‍ നിരയിലേക്ക് വരികയായിരുന്നു എം എല്‍ എ. ആദ്യം വശത്തെ കസേരയില്‍ ഇരുന്ന ശേഷം പിന്നീട് മാറിയിരിക്കാനായി എഴുന്നേറ്റ് നീങ്ങുന്നതിന് ഇടയിലായിരുന്നു അപകടം. സിജോയ് വർഗീസിന്റെ അഭ്യർഥന പ്രകാരമായിരുന്നു ആദ്യം ഇരിന്നിടത്ത് നിന്നും എം എല്‍ എ എഴുന്നേറ്റത്. മുന്നിലുണ്ടായിരുന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഉമ തോമസിന്റെ കാലിടറുകയും റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം താഴേക്ക് വീഴുകയുമായിരുന്നു.

uma-

താല്‍ക്കാലിക സ്റ്റേജ് നിർമ്മാണത്തിലെ അപാകതകള്‍ അപകട ദൃശ്യങ്ങള്‍ കൃത്യമായി വ്യക്തമാക്കുന്നു. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും അപകട സമയത്ത് എം എല്‍ എയ്ക്ക് തൊട്ടരികില്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്ഥലപരിമിതിയോടൊപ്പം ഉറപ്പുള്ള ബാരിക്കേഡ് ഇല്ലാത്തതുമാണ് അപകടത്തിനിടയാക്കിയത്.

ക്ഷണിച്ച് വരുത്തിയ അപകടമാണ് ഇതെന്നായിരുന്നു ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ എറണാകുളം ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. ജി സി ഡി എ ചെയര്‍മാനും മന്ത്രിയും ആ വേദിയില്‍ ഇരിക്കുന്നുണ്ട്. വീഴുമെന്ന് ഉറപ്പുള്ള സ്ഥലത്താണ് അതിഥികളെ ഇരുത്തിയിരിക്കുന്നത്. അപകടം നടന്ന് ഇത്രയും നാളായിട്ടും ജി സി ഡിഎക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ഉണ്ടായോയെന്നും അദ്ദേഹം ചോദിച്ചു.

മൃദംഗവിഷനെതിരെ കടുത്ത നടപടികള്‍

നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കി. മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ പ്രൊപ്രൈറ്റർ നികോഷ് കുമാറിനോട് ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ കോടത നിർദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. മൃദംഗ വിഷന് കൂടുതല്‍ ആക്കൗണ്ടുകള്‍ ഉണ്ടോയെന്നത് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയിലാണ്. നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ ശക്തമാക്കി. വ്യാഴാഴ്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിഗോഷ് കുമാറിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചത്.

എംഎല്‍എയുടെ ആരോഗ്യ നില

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. വെന്റിലേറ്റര്‍ സഹായം കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റര്‍ പൂർണ്ണമായും മാറ്റാനായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വയം ശ്വാസമെടുക്കാന്‍ പ്രാപ്തയാകുന്നത് വരെ വെന്റിലേറ്ററിലെ ചികിത്സ തുടരാനാണ് തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+