Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്തി വിവാദം; ഗോപി കോട്ടമുറിക്കൽ രാജിവച്ചു; 2 പേർക്ക് സസ്പെൻഷൻ

കൊച്ചി: ജപ്തി വിവാദ വിഷയത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പദവിയിൽ നിന്നും രാജിവെച്ചു. മുതിർന്ന സി പി എം നേതാവ് ഗോപി കോട്ടമുറിക്കൽ ആണ് രാജിവച്ചത്. ഇതിന് പുറമേ ബാങ്കിലെ രണ്ട് ജീവനക്കാർക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്. ഡപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവരെ ബാങ്ക് നടപടികളുടെ ഭാഗമായി സസ്പെൻഡ് ചെയ്തു.

എന്നാൽ, ഗോപി കോട്ടമുറിക്കലിന്റെ രാജി പാർട്ടി ആവശ്യപ്പെട്ടതിനെ പിന്നാലെ എന്നാണ് സൂചന. നിലവിൽ കേരള ബാങ്ക് ചെയർമാനാണ് ഗോപി കോട്ടമുറിക്കൽ. എന്നാൽ, അദ്ദേഹത്തിന്റെ രാജി സ്ഥിരീകരിക്കാൻ പാർട്ടി വൃത്തങ്ങൾ തയ്യാറായിട്ടില്ല എന്നാണ് റിപ്പോർട്ട്. പായിപ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ നിന്നും പുറത്തിറക്കി ബാങ്ക് ജപ്തി നടപടി സ്വീകരിച്ചിരുന്നു.

bank

ബാങ്ക് ഉദ്യോഗസ്ഥരുടെ ഈ നടപടി വൻ വിവാദം ആയിരുന്നു സൃഷ്ടിച്ചിരുന്നത്. ബാങ്ക് ജീവനക്കാരുടെ നടപടിയിൽ സഹകരണ വകുപ്പ് വീഴ്ച കണ്ടെത്തിയിരുന്നു. വിവാദമായ സംഭവങ്ങൾക്ക് പിന്നാലെ ബാങ്ക് ജീവനക്കാർക്ക് എതിരെ നടപടിയെടുക്കാനും നിർദ്ദേശം ഉണ്ടായി. എന്നാൽ ജീവനക്കാർക്ക് എതിരെ നടപടി എടുക്കാൻ നിർദ്ദേശം ലഭിച്ച സാഹചര്യത്തിൽ ബാങ്ക് സി ഇ ഒ സ്ഥാനം രാജിവെച്ചിരുന്നു. ഏപ്രിൽ 6 -നായിരുന്നു സി ഇ ഒ ജോസ് കെ പീറ്റർ രാജി വച്ചിരുന്നത്.

മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് സർക്കാർ നയത്തിന് വിരുദ്ധമായി ബാങ്ക് ജീവനക്കാർ ജപ്തി ചെയ്തിരുന്നു. ഇതിന് പിന്നാലെ ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ സഹകരണ വകപ്പ് മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. ഈ നടപടിയ്ക്ക് പിന്നാലെ ആയിരുന്നു സി ഇ ഒ യുടെ രാജി ഉണ്ടായത്. ജോസ് കെ പീറ്ററിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു രാജി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ പിന്നീട് ഉണ്ടാകുമെന്നും ജോസ് കെ പീറ്റർ വ്യക്തമാക്കിയിരുന്നു.

ഒരു ബാങ്കിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു ജപ്തി നടപടിയിലേക്ക് ബാങ്ക് ജീവനക്കാർ കടന്നതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. എന്നാൽ, ജീവനക്കാർ എടുത്ത നടപടി തള്ളിക്കൊണ്ടാണ് സഹകരണ വകുപ്പ് മന്ത്രി നിലപാട് സ്വീകരിച്ചത്. അജേഷിന്റെ വീടിന്റെ ജപിത് നടപടികളിലും തുടർ വിവാദങ്ങളിലും ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർക്കും സി പി എമ്മിന് ഉളളിലും ശക്തമായ രീതിയിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കിയിരുന്നു.

അർബൻ ബാങ്കിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ജപ്തി നടപടികളുമായി അജേഷിന്റെ വീട്ടിലെത്തിയത്. ഇതിന് പുറമേ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കോടതിയിൽ നിന്നുള്ള ജീവനക്കാരും ഉണ്ടായിരുന്നു. ജപ്തി വിവാദത്തിൽ വായ്പ കുടിശ്ശിക സി ഐ ടി യു ഇടപെട്ട് തിരിച്ച് അടച്ചിരുന്നു. മൂവാറ്റുപുഴയിലെ അർബൻ ബാങ്കിലെ സി ഐ ടി യു അംഗങ്ങളുടെ സഹകരണത്തോടെ ആണ് ജീവനക്കാർ വായ്പ തിരിച്ചടച്ചത്.

രാജേഷിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ ബാങ്കിനെ നേരിട്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബാങ്കിലെ സി ഐ ടി യു അംഗങ്ങളായ ജീവനക്കാരുടെ നീക്കം. അതേസമയം, സമൂഹ മാധ്യമങ്ങൾ വഴി തന്നെയും തൻറെ കുടുംബത്തെയും അപമാനിച്ച സി പി എമ്മിന്റെ കാശ് തനിക്ക് ആവശ്യമില്ലെന്ന് രാജേഷ് പ്രതികരിച്ചിരുന്നു.

ബാങ്കിന് നൽകേണ്ട കുടിശ്ശിക എത്രയെന്ന് കൃത്യമായും അറിയിക്കാൻ മാത്യു കുഴൻനാടൻ എം എൽ എ ബാങ്കിന് കത്ത് നൽകി. അതേസമയം, രണ്ട് മണിക്കൂറിന് ഉളളിൽ അജേഷിന്‍റെ വായ്പ ബാങ്ക് ജീവനക്കാർ തിരിച്ചു എന്ന് ഗോപി കോട്ടമുറിക്കൽ സമൂഹ മാധ്യമത്തിൽ പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെ തന്‍റെ അനുമതി ഇല്ലാതെ ബാങ്കിലടച്ച പണം തനിക്ക് ആവശ്യം ഇല്ലെന്ന് അജേഷ് പ്രതികരിച്ച് രംഗത്ത് എത്തുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+