വിദേശ വനിതയുടെ അടിവസ്ത്രങ്ങൾ കണ്ടെടുത്തു: പ്രതികള്‍ ഒടുവില്‍ വെളിപ്പെടുത്തി, 60 കിമീ അകലെ നിന്ന്!!
തിരുവനന്തപുരം: കോവളത്ത് കണ്ടൽക്കാട്ടിൽ വിദേശ വനിതയെ പീഡിപ്പിക്കുന്നതിനിടെ പ്രതികൾ വലിച്ചെറിഞ്ഞ വിദേശിയുടെ അടിവസ്ത്രങ്ങൾ തെളിവെടുപ്പിനിടെ കണ്ടെടുത്തു. ഒന്നാം പ്രതി ഉമേഷിനെയും രണ്ടാം പ്രതി ഉദയനെയും ഒരുമിച്ച് ഇന്നലെ പനത്തുറയിലെ കണ്ടല്‍ക്കാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നനിടയിലാണ് അടിവസ്ത്രങ്ങള്‍ കുഴിച്ചിട്ട സ്ഥലം ഉമേഷ് പൊലിസിന് കാണിച്ച്‌കൊടുത്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴും കഴിഞ്ഞ ദിവസം കണ്ടല്‍ കാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴും വസ്ത്രങ്ങള്‍ കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഉമേഷ് പൊലിസിനോട് പറഞ്ഞിരുന്നത്.
കൊലപാതകം നടത്തിയതിന് അറുപതു മീറ്റർ അകലെയാണ് വസ്ത്രങ്ങൾ ചതുപ്പിൽ താഴ്ത്തിയിരുന്നത്. ഇവിടെ ചകിരിച്ചോർ കൊണ്ട് നിറഞ്ഞ പ്രദേശമായതിനാൽ അധികം കുഴിക്കേണ്ടി വന്നില്ല. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. എന്നാല്‍ കൊല്ലപ്പെട്ട വിദേശവനിതയുടെ ചെരുപ്പ് കണ്ടെത്താനായില്ല
ശനിയാഴ്ച രാവിലെ 10നാണ് പ്രതികളെ ഒരുമിച്ച് സംഭവസ്ഥലത്ത് ആദ്യമായി ഒന്നിച്ച് തെളിവെടുപ്പിന് എത്തിച്ചത്. കഴിഞ്ഞ ദിവസം വ്യത്യസ്ഥ സമയങ്ങളിലാണ് ഇരുവരെയും എത്തിച്ചിരുന്നത്. ചെന്തിലക്കരിയിൽ ആറ്റിനു സമീപം വിദേശ വനിതയെ എത്തിച്ച ഫൈബർ വള്ളങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തി. കാണാതായ ചെരിപ്പിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഫോർട്ട് എ സി ദിനിലിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ 17 ന് വീണ്ടും കോടതിയിൽ ഹാജരാക്കും.