തീഹാര്‍ ജയിലില്‍ തന്നെ കൊല്ലാന്‍ ശ്രമം നടന്നു, ദുരനുഭവങ്ങളെപ്പറ്റി വികാരധീനനായി ശ്രീശാന്ത്
കോഴിക്കോട്: തീഹാര്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. മുന്‍പ് ശ്രീശാന്തിന്റെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പടെയുളളവര്‍ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിനിലാണ് ശ്രീശാന്ത് തീഹാറിലെ ഞെട്ടിയ്ക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്.
തീഹാറില്‍ എന്ററെ ജീവനെടുക്കാന്‍ സദാസയമയവും പിന്നിലാളുണ്ടായിരുന്നു. അവരെന്നെ കൊല്ലും മുന്‍പ് അത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ചിരുന്നു. കൊലപാതകികള്‍, ബാലാത്സംഗം കേസില്‍പ്പെട്ടവര്‍ അങ്ങനെ വലിയൊരു സംഘം ക്രിമിനലുകള്‍ അങ്ങനെ വലിയൊരു ക്രിമിനല്‍ സംഘത്തിനൊപ്പമായിരുന്നു എന്ന സെല്ലിലടച്ചത്. ചിലര്‍ ബ്ലേഡ് വച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു...ചിലര്‍..ശ്രീശാന്ത് പറയുന്നു.

ശ്രീശാന്തും സമ്മതിയ്ക്കുന്നു
തീഹാര്‍ ജയിലില്‍ ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമം നടന്നെന്ന് ശ്രീയുടെ സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന് മുന്‍പ് പറഞ്ഞിരുന്നു. കൊലപാതകശ്രമം നടന്നുവെന്ന് ശ്രീശാന്തും സമ്മതിയ്ക്കുകയാണ്.

സദാസമയവും
സദാസമയവും തന്റെ പിന്നില്‍ കൊലയാളികളുണ്ടായിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു.ചിലര്‍ ബ്ലേഡ് വച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു. ചിലര്‍ ലോഹക്കഷ്ണം രാകിയുണ്ടാക്കിയ ആയുധം കൊണ്ട് കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞു മാറിയാണ് താന്‍ രക്ഷപ്പെട്ടതെന്നും ശ്രീശാന്ത്

ആത്മഹത്യ ചെയ്താലോ
കൊലക്കത്തിയ്ക്ക് ഇരയാകുന്നതിനെക്കാള്‍ ആത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിച്ചിരുന്നതായി ശ്രീശാന്ത് പറയുന്നു

അവര്‍ ആരാണെന്ന് അറിയില്ല
തന്നെ കൊല്ലാന്‍ ശ്രമിച്ചവര്‍ ആരാണെന്നോ അവരെ നിയോഗിച്ചവര്‍ ആരാണെന്നോ തനിയ്ക്കറിയില്ലെന്നും ശ്രീശാന്ത്

പച്ചക്കള്ളം
അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ മിക്കതും പച്ചക്കള്ളമായിരുന്നു. രാജീവ് പിള്ളയ്ക്ക് വേണ്ടി ഒരു ഹിന്ദി സിനിമയുടെ സംവിധായകനോട് സംസാരിയ്ക്കുമ്പോഴായിരുന്നു അറസ്റ്റ്

അങ്ങനെ പറഞ്ഞിട്ടില്ല
അറസ്റ്റ് ചെയ്യുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിയ്ക്കണമെന്നും പറഞ്ഞിട്ടില്ലെന്ന് ശ്രീശാന്ത്. ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റായിരുന്നു വെന്നും ശ്രീ.

തീവ്രവാദിയോ
തീവ്രവാദികളെ കൊണ്ടു പോകും പോലെയാണ് പൊലീസ് തന്നെ കൊണ്ടു പോയതെന്ന് ശ്രീശാന്ത്

ഭീഷണി
അമ്മയെ പിടിച്ച് കൊണ്ടു വരും ചേച്ചിയെ അറസ്റ്റ് ചെയ്യും എന്നിങ്ങനെയെല്ലാം പൊലീസ് ഭീഷണിപ്പെടുത്തിയതായും ശ്രീശാന്ത് പറയുന്നു.

അഭിമുഖം
മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിലാണ് തീഹാറിലെ ദുരിതാനുഭവങ്ങളെപ്പറ്റി ശ്രീശാന്ത് മനസ് തുറന്നത്

അഭിനയം...അവതാരകന്
സിനിമയിലേയ്ക്ക് അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ശ്രീശാന്ത്. നിലവില്‍ ഫഌവേഴ്സ് ചാനലില്‍ അവതാരകന് കൂടിയാണ് ശ്രീശാന്ത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications