തീഹാര്‍ ജയിലില്‍ തന്നെ കൊല്ലാന്‍ ശ്രമം നടന്നു, ദുരനുഭവങ്ങളെപ്പറ്റി വികാരധീനനായി ശ്രീശാന്ത്
കോഴിക്കോട്: തീഹാര്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. മുന്‍പ് ശ്രീശാന്തിന്റെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പടെയുളളവര്‍ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിനിലാണ് ശ്രീശാന്ത് തീഹാറിലെ ഞെട്ടിയ്ക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്.
തീഹാറില്‍ എന്ററെ ജീവനെടുക്കാന്‍ സദാസയമയവും പിന്നിലാളുണ്ടായിരുന്നു. അവരെന്നെ കൊല്ലും മുന്‍പ് അത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ചിരുന്നു. കൊലപാതകികള്‍, ബാലാത്സംഗം കേസില്‍പ്പെട്ടവര്‍ അങ്ങനെ വലിയൊരു സംഘം ക്രിമിനലുകള്‍ അങ്ങനെ വലിയൊരു ക്രിമിനല്‍ സംഘത്തിനൊപ്പമായിരുന്നു എന്ന സെല്ലിലടച്ചത്. ചിലര്‍ ബ്ലേഡ് വച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു...ചിലര്‍..ശ്രീശാന്ത് പറയുന്നു.

ശ്രീശാന്തും സമ്മതിയ്ക്കുന്നു
തീഹാര്‍ ജയിലില്‍ ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമം നടന്നെന്ന് ശ്രീയുടെ സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന് മുന്‍പ് പറഞ്ഞിരുന്നു. കൊലപാതകശ്രമം നടന്നുവെന്ന് ശ്രീശാന്തും സമ്മതിയ്ക്കുകയാണ്.

സദാസമയവും
സദാസമയവും തന്റെ പിന്നില്‍ കൊലയാളികളുണ്ടായിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു.ചിലര്‍ ബ്ലേഡ് വച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു. ചിലര്‍ ലോഹക്കഷ്ണം രാകിയുണ്ടാക്കിയ ആയുധം കൊണ്ട് കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞു മാറിയാണ് താന്‍ രക്ഷപ്പെട്ടതെന്നും ശ്രീശാന്ത്

ആത്മഹത്യ ചെയ്താലോ
കൊലക്കത്തിയ്ക്ക് ഇരയാകുന്നതിനെക്കാള്‍ ആത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിച്ചിരുന്നതായി ശ്രീശാന്ത് പറയുന്നു

അവര്‍ ആരാണെന്ന് അറിയില്ല
തന്നെ കൊല്ലാന്‍ ശ്രമിച്ചവര്‍ ആരാണെന്നോ അവരെ നിയോഗിച്ചവര്‍ ആരാണെന്നോ തനിയ്ക്കറിയില്ലെന്നും ശ്രീശാന്ത്

പച്ചക്കള്ളം
അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ മിക്കതും പച്ചക്കള്ളമായിരുന്നു. രാജീവ് പിള്ളയ്ക്ക് വേണ്ടി ഒരു ഹിന്ദി സിനിമയുടെ സംവിധായകനോട് സംസാരിയ്ക്കുമ്പോഴായിരുന്നു അറസ്റ്റ്

അങ്ങനെ പറഞ്ഞിട്ടില്ല
അറസ്റ്റ് ചെയ്യുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിയ്ക്കണമെന്നും പറഞ്ഞിട്ടില്ലെന്ന് ശ്രീശാന്ത്. ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റായിരുന്നു വെന്നും ശ്രീ.

തീവ്രവാദിയോ
തീവ്രവാദികളെ കൊണ്ടു പോകും പോലെയാണ് പൊലീസ് തന്നെ കൊണ്ടു പോയതെന്ന് ശ്രീശാന്ത്

ഭീഷണി
അമ്മയെ പിടിച്ച് കൊണ്ടു വരും ചേച്ചിയെ അറസ്റ്റ് ചെയ്യും എന്നിങ്ങനെയെല്ലാം പൊലീസ് ഭീഷണിപ്പെടുത്തിയതായും ശ്രീശാന്ത് പറയുന്നു.

അഭിമുഖം
മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിലാണ് തീഹാറിലെ ദുരിതാനുഭവങ്ങളെപ്പറ്റി ശ്രീശാന്ത് മനസ് തുറന്നത്

അഭിനയം...അവതാരകന്
സിനിമയിലേയ്ക്ക് അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ശ്രീശാന്ത്. നിലവില്‍ ഫഌവേഴ്സ് ചാനലില്‍ അവതാരകന് കൂടിയാണ് ശ്രീശാന്ത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications