സൈബർ സഖാക്കൾ വിളിച്ച പേര് 'കറവക്കാരി', ഡബിൾ മീനിംഗ് മെസ്സേജുകൾ, ഓർമ്മപ്പെടുത്തി അരിതാ ബാബു
ആലപ്പുഴ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് സോഷ്യൽ മീഡിയയിൽ രൂക്ഷമായി ട്രോൾ ചെയ്യപ്പെടുകയാണ്. ഈ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിതാ ബാബു. സോഷ്യൽ മീഡിയയിൽ ഇടത് പ്രൊഫൈലുകളിൽ നിന്നും താൻ നേരിട്ട സൈബർ ആക്രമണം ഓർപ്പെടുത്തിക്കൊണ്ടാണ് അരിതയുടെ ഫേസ്ബുക്ക് കുറിപ്പ്.
അരിതാ ബാബുവിന്റെ കുറിപ്പ് വായിക്കാം: 'അതേ സഖാക്കളേ..... ജെയ്ക്ക് പരാജയപ്പെട്ടതിൽ നിങ്ങൾ നേരിടുന്ന സൈബർ ഇടത്തിലെ വിഷമം കാണാതെ പോകാൻ എനിക്ക് കഴിയില്ല..... എന്തേ, ജെയ്ക്കിന് ഇതൊന്നും നേരിടാനുള്ള മനക്കരുത്തില്ലേ..? നിങ്ങൾ മറന്നെങ്കിൽ ഞാൻ ചിലത് നിങ്ങളെ ഓർമ്മിപ്പിക്കാം: നമുക്കറിയാം, ജനാധിപത്യത്തിൻ്റെ സൗന്ദര്യം, അത് തിരഞ്ഞെടുപ്പുകൾ തന്നെയാണ്...

ആ സൗന്ദര്യത്തെ വികൃതമാക്കുന്ന, സൈബർ ലോകത്തെ നുണ പ്രചരണവും വ്യക്തിഹത്യയും കൊണ്ട് അഴിഞ്ഞാടുന്ന നിങ്ങളുടെ ഈ സങ്കടം കാണുമ്പോൾ അതു കണ്ടാസ്വദിക്കാൻ എനിക്ക് കഴിയില്ല. 2015 ൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷനിൽ നിന്നും ഒരു KSU-കാരി ആയി തിരഞ്ഞെടുപ്പിനെ നേരിടാൻ വന്ന എന്നെ സഖാക്കൾ നേരിട്ടത് കുപ്രചരണങ്ങളും പരിഹാസങ്ങളുമായിട്ടാണ്.
അന്ന് സൈബർ ഇടത്തിൽ വിപ്ലവ കടന്നലുകൾ അത്ര സജീവമല്ലാതിരുന്നതുകൊണ്ട് അത് അധികം പടർന്നുപിടിച്ചില്ലെന്നു മാത്രം. അന്ന്, ഐക്യ ജനാധിപത്യ മുന്നണിയുടെ ചടുലമായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗം ആയി എന്നെ കൃഷ്ണപുരം ഡിവിഷനിൽ നിന്നും ജനങ്ങൾ തിരഞ്ഞെടുത്തയച്ചു.
ജനങ്ങൾക്കിടയിൽ സജീവമായി മുന്നോട്ട് നീങ്ങുമ്പോൾ സൈബർ കടന്നലുകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു തുടങ്ങി. അതിൻ്റെ പ്രതിഫലനമെന്ന വിധം അവർ സൈബറാക്രമണം തുടങ്ങി. അതും, നീചമായ ഭാഷയിൽ വീട്ടിലുള്ളവരെ വരെ തെറി പറഞ്ഞുള്ള പോസ്റ്റുകൾ. അച്ഛനും അമ്മക്കും നേരെ വരെ തെറി പറയുന്ന ഇടത് പ്രൊഫൈലുകൾ... അതൊക്കെ നേരിട്ട് മുന്നോട്ടു തന്നെ നടന്നു നീങ്ങി.
ഇവയൊക്കെ നിങ്ങൾക്കേവർക്കുമറിയുന്ന കാര്യങ്ങൾ തന്നെയാണ്. എങ്കിലും ഒന്ന് ഓർമ്മിപ്പിക്കുന്നു എന്നു മാത്രം. 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കായംകുളം നിയോജക മണ്ഡലത്തിൽ ജനവിധി തേടാനെത്തിയ എന്നെ സൈബർ സഖാക്കൾ സ്വീകരിച്ചത് "കറവക്കാരി" എന്ന് പേര് നൽകിക്കൊണ്ടാണ്... അതെ, അഭിമാനത്തോടെ പറയുന്നു ഞാൻ രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ല.
ഇന്നും പണിയെടുത്ത് തന്നെയാണ് പൊതുപ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നത്. അതുകൊണ്ട്, അന്ന് നിങ്ങൾ വിളിച്ച പേര് ഒരു അലങ്കാരമായി കണ്ട് മുന്നോട്ട് പോയി. എന്നാൽ നിങ്ങൾ അതുകൊണ്ടും നിർത്തിയില്ല. സൈബർ ആക്രമണം അതിൻ്റെ എല്ലാ പരിധികളും, മാനുഷിക പരിഗണനകളും മറികടന്ന് മുന്നോട്ട് പോയി. അവിടെയൊന്നും എന്നെയും എൻ്റെ പ്രസ്ഥാനത്തെയും തളർത്താൻ കഴിയുന്നില്ല എന്ന് വന്നപ്പോൾ കായികമായി നേരിടാനിറങ്ങി.
എനിക്കുവേണ്ടി പോസ്റ്റർ പ്രചരണം നടത്തിയ പ്രിയ സഹപ്രവർത്തകരെ ആക്രമിച്ചു. ആ ആക്രമണങ്ങൾ എൻ്റെ വീടിനു നേരെ വരെ എത്തി. എന്തിന്, ' പാൽ വില്പനക്കാരി മത്സരിക്കാൻ ഇത് ക്ഷീര സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പല്ല' എന്ന പ്രസ്താവനയുമായി ഇവരുടെയെല്ലാം നേതാവ് A.M ആരിഫ് തന്നെ നേരിട്ടിറങ്ങി. ആ പ്രസ്താവനയിൽ ഒളിഞ്ഞിരുന്ന രാഷ്ട്രീയം മനസ്സിലാക്കാൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കാണാതെ പഠിക്കേണ്ട കാര്യമില്ലല്ലോ. തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ ബൂർഷ്വാ മുഖം അന്ന് കാണാൻ കഴിഞ്ഞു.
അതൊക്കെ കഴിഞ്ഞ് തിരഞ്ഞെടുപ്പിൽ അതി ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച് മുന്നേറാൻ കഴിഞ്ഞു. പരാജയം നേരിട്ടെങ്കിലും ജനവിധി അംഗീകരിച്ചു. അതാണല്ലോ ജനധിപത്യം. എന്നാൽ, സൈബർ കടന്നലുകൾക്ക് എന്ത് ജനാധിപത്യം... എല്ലാ കാലത്തും ഇവർ ഏകാധിപത്യ ഭരണ വ്യവസ്ഥിതിയിലാണല്ലോ ജീവിച്ചു ശീലിച്ചത്... ആ ശീലം നമുക്ക് മാറ്റിക്കൊടുക്കാം. അതിൻ്റെ തുടക്കമാണ് തൃക്കാക്കരയും, ഇപ്പൊൾ പുതുപ്പള്ളിയും.
അതവിടെ നിൽക്കട്ടെ. നമ്മൾ പറഞ്ഞു വന്നത് പൂർത്തീകരിക്കാം: കായംകുളം നിയമ സഭാ മണ്ഡലത്തിൽ 20 വർഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ MLA മാർ ആണ് വിജയിച്ചു വരുന്നത്. അവിടെ 2021 ൽ 11857 വോട്ടിന് വിജയിച്ച U പ്രതിഭ MLA യുടെ ഭൂരിപക്ഷം 6298-ൽ താഴെ എത്തിച്ച തിരഞ്ഞെടുപ്പിനെ വിപ്ലവ വിജയമായി കൊണ്ടാടി, എൻ്റെ വീടിനു മുന്നിൽ ഒരു മണിക്കൂറിലേറെ നേരം പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ 'വിപ്ലവ സിംഹങ്ങളെ' പോലീസ് എത്തി ആണ് നിയന്ത്രിച്ചത് പോലും.
നിങ്ങളുടെ ആക്രമണം അവിടംകൊണ്ടും നിങ്ങൾ അവസാനിപ്പിച്ചോ? ഇല്ല, നിങ്ങൾ അവിടെ തുടങ്ങി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. സോഷ്യൽ മീഡിയയിൽ നിന്ന് പേഴ്സണൽ ഫോണിലേക്കായി നിങ്ങളുടെ കടന്നു കയറ്റം. എല്ലാം ഇടത് പ്രൊഫൈലുകൾ. പോലീസിൽ പരാതി, സൈബർ സെല്ലിൽ പരാതി, അവസാനം മുഖ്യ മന്ത്രിക്ക് പരാതി. എന്നിട്ടും ആക്രമണം പൂർവ്വാധികം ശക്തിയോടെ തുടർന്നു. അതിൽ പലതും ഞാൻ മുഖപുസ്തകത്തിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
രാത്രിയിൽ ഉറക്കമില്ലാതെ നിങ്ങൾ മെസേജുകൾ അയച്ചുകൊണ്ടിരുന്നു. അതിലെല്ലാം ഡബിൾ മീനിങ് പദ പ്രയോഗങ്ങൾ, ലൈംഗിക ചുവയുള്ള മെസേജുകൾ. അതിൽ ചിലത് ഇങ്ങനെയും: 'പാൽ കറന്നു തരാൻ ഞാൻ വരട്ടേ?' ഇടതൻമാർ ഏതു നിലവാരത്തിലാണെന്ന് നമുക്കറിയാം. എങ്കിലും ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ എനിക്കുനേരെ നടത്തിയ കുത്സിത പ്രവർത്തനങ്ങൾ എല്ലാം മറന്നുകൊണ്ടുള്ള ഈ കരച്ചിൽ കാണുമ്പോഴാണ് ചിരി വരുന്നത്...
പിന്നെ ഒരു ആശ്വാസം, തിരഞ്ഞെടുപ്പിൻ്റെ രണ്ടു തലങ്ങളാണ് വിജയവും പരാജയവും എന്നത് ഇപ്പൊളെങ്കിലും ഇടതുപക്ഷ മുന്നണി തിരിച്ചറിഞ്ഞല്ലോ. അതിൽ ഏറെ സന്തോഷം. പറയാനൊരുപാടുണ്ട് സഖാക്കളേ... എഴുതിയാലുമെഴുതിയാലും തീരില്ല നിങ്ങൾ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന നിലവാരമില്ലാത്ത സൈബർ വീരസാഹസികതകൾ...'
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications