കുളിമുറി ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ചു! കൊല്ലത്ത് 4 പേർ പിടിയിൽ
കൊല്ലം: കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലത്ത് പതിനേഴുകാരിയെ രണ്ട് മാസത്തോളമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യ അടക്കം നാല് പേര് അറസ്റ്റിലായി. പ്രതികളായ മറ്റ് 5 പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുന്നു. അമ്മാവന്റെ ഭാര്യയായ തേവള്ളി സ്വദേശിനിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലര്‍ക്കും കൈമാറിയത്.
കരുനാഗപ്പളളിയിലെ ലോഡ്ജ്, കൊല്ലം, കൊട്ടിയം, കരുനാഗപ്പളളി തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൊല്ലത്തെ സ്വകാര്യ സ്ഥാനപത്തിന് ജോലിയുണ്ട് എന്ന പേരിലാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും എല്ലാ ദിവസവും ഇറങ്ങിയിരുന്നത്.
'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ
നവംബര്‍ 9ാം തിയ്യതി രാവിലെ വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടി അന്ന് തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി. എന്നാല്‍ പിറ്റേ ദിവസം അമ്മാവന്റെ ഭാര്യയായ സ്ത്രീ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ താന്‍ തിരുവനന്തപുരത്ത് നിന്ന് പിടികൂടിയതാണ് എന്നാണ് ഈ സ്ത്രീ വീട്ടുകാരോട് അന്ന് പറഞ്ഞത്.
തിരിച്ച് വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാതാപിതാക്കള്‍ക്ക് അസ്വാഭാവികത തോന്നി. തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഒരു കൗണ്‍സിലറിന് അടുത്ത് എത്തിച്ചു. ഇതോടെയാണ് പീഡന വിവരം പെണ്‍കുട്ടി തുറന്ന് പറയുന്നത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. കുളിമുറിയില്‍ നിന്ന് രഹസ്യമായി പകര്‍ത്തിയ തന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി അമ്മാവന്റെ ഭാര്യ തന്നെ പലര്‍ക്കും കാഴ്ച വെച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
കൊല്ലത്തെ സില്‍വര്‍ പ്ലാസ എന്ന ലോഡ്ജാണ് പ്രതികളുടെ പ്രധാന കേന്ദ്രം. അറസ്റ്റിലായ മൂന്ന് പേര് ഈ ലോഡ്ജിലെ ജീവനക്കാരാണ്. പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ച് അമ്മാവന്റെ ഭാര്യ ലക്ഷങ്ങള്‍ സമ്പാദിച്ചതായി പോലീസ് പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താനുളള അന്വേഷണം പോലീസ് നടത്തുന്നുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.