കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്രനാള്‍ ഇങ്ങനെ കണ്ണടച്ചിരിക്കും; സെൻകുമാറിന്‍റെ വാദത്തെ പിന്തുണുച്ച് കെസിബിസി വക്താവ്

  • By Desk
Google Oneindia Malayalam News

കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്‍റെ വിവാദ പ്രസ്താവനകളെ പിന്തുണച്ച് കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്.കാഷ്മീരിലോ ശ്രീലങ്കയിലോ ലോകത്തെവിടെയും നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് കേരളത്തിൽ വേരുകളുണ്ടാവുന്നത്‌ ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി കൂട്ടിവായിക്കണമെന്ന സെൻകുമാറിന്റെ നിരീക്ഷണം തള്ളിക്കളയാവുന്നതല്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വള്ളിക്കാട്ട് കുറിച്ചു.

സെൻകുമാറിനെ 'സംഘി' യെന്നു വിളിച് അധിക്ഷേപിക്കുന്നവരും അദ്ദേഹത്തെ പോലീസ് മേധാവിയാക്കിയതിൽ പരിതപിക്കുന്നവരുമൊന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ചില വസ്തുതകളിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്നു മനസ്സിലാവുന്നില്ലെന്നും ഫേസ്ബുക്കില്‍ വള്ളിക്കാട്ട് കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണരൂപം

 എന്തുകൊണ്ടാണ് പരിശോധിക്കാത്തത്

എന്തുകൊണ്ടാണ് പരിശോധിക്കാത്തത്

പോലീസ് റിപ്പോർട്ടുകളും രാഷ്ട്രീയവും പിന്നെ ചില സമീപകാല സംഭവങ്ങളും*
കേരള തമിഴ്നാട് അതിർത്തിയിൽ ശക്തിപ്രാപിക്കുന്നതായി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ ഉദ്ധരിച്, മുൻ ഡി ജി പി സെൻകുമാർ ഈയിടെ ചൂണ്ടിക്കാട്ടിയ തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് വിൽസൺ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വധവുമായി എന്തെങ്കിലും ബന്ധമുണ്ടോ?സെൻകുമാറിനെ 'സങ്കി' യെന്നു വിളിച് അധിക്ഷേപിക്കുന്നവരും അദ്ദേഹത്തെ പോലീസ് മേധാവിയാക്കിയതിൽ പരിതപിക്കുന്നവരുമൊന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ചില വസ്തുതകളിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്നു മനസ്സിലാവുന്നില്ല. 'കണ്ണുതുറക്കാത്ത ദൈവങ്ങളായി' നമ്മുടെ രാഷ്ട്രീയ നേതൃത്വം മാറുകയാണോ എന്നു ചോദിച്ചുപോകുന്ന കാര്യങ്ങളാണ് ഓരോ ദിവസവും കണ്മുൻപിലെത്തുന്നത്.

 സെൻകുമാർ ചൂണ്ടിക്കാട്ടിയത്

സെൻകുമാർ ചൂണ്ടിക്കാട്ടിയത്

സംസ്ഥാനത്തു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇവിടത്തെ ഭീകര പ്രസ്ഥാനങ്ങൾക്ക് വളം വയ്ക്കുന്നത് എന്ന് സെൻകുമാർ ചൂണ്ടിക്കാട്ടിയത് ഈയിടെ പി ഓ സി യിൽ വച്ചുനടന്ന ഒരു രാഷ്ട്രീയ സംവാദത്തിലാണ്. കേരള തമിഴ്നാട് കർണാടക അതിർത്തികളിൽ മാവോയിസ്റ്റുകൾ അടക്കമുള്ള തീവ്രവാദ സംഘടനകൾ ശക്തിപ്രാപിക്കുന്നതായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട് ഗൗരവമായി എടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ തൊട്ടടുത്ത ദിവസത്തെ മിക്ക പത്രങ്ങളും റിപ്പോർട് ചെയ്തിരുന്നതുമാണ്.ഇപ്പോൾ കേരള തമിഴ്നാട് അതിർത്തിയിൽ ഒരു പോലീസ് ഓഫീസറെ ഭീകരർ വെടിവച്ചു വീഴ്ത്തിയിരിക്കുന്നു. ഈ വാർത്തയും പതിവുപോലെ 'ഒറ്റപ്പെട്ട' സംഭവമായി രാഷ്ട്രീയ നേതൃത്വത്തിന് തള്ളിക്കളയാം. പക്ഷേ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദത്തിനു നേരേ ഇനി എത്രനാൾ കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയും?

 അസ്വസ്ഥതയുണ്ടാക്കുന്നതാണ്

അസ്വസ്ഥതയുണ്ടാക്കുന്നതാണ്

പോലീസ് റിപ്പോർട്ടുകൾ അനുസരിച്ച് ആഭ്യന്തര വകുപ്പ് നിലപാട് സ്വീകരിക്കുന്നതിനെ നിശിതമായി വിമർശിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെതിരെ അതിൽ പങ്കാളിയായ ഒരു കക്ഷിയുടെ നേതാവ് ഈയിടെ രംഗത്തുവന്നിരുന്നു. പോലീസിന്റെയോ രഹസ്യാന്വേഷണ ഏജൻസികളുടെയോ റിപ്പോർട്ടുകളനുസരിച്ചല്ല, ഭരണം നടത്തുന്നവരുടെ രാഷ്ട്രീയ നിലപാടുകളനുസരിച്ചുവേണം ആഭ്യന്തര വകുപ്പും പോലീസും നടപടി സ്വീകരിക്കേണ്ടത് എന്ന് അദ്ദേഹം ഉറക്കെപറഞ്ഞിട്ടും സെൻകുമാർ ചൂണ്ടിക്കാട്ടിയ വസ്തുതയിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കാൻ ഇവിടുത്തെ മാധ്യമങ്ങളോ പൊതു സമൂഹമോ ഇനിയും തയ്യാറായിട്ടില്ല എന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്.

 രാഷ്ട്രീയ നേതൃത്വം മൂടിവച്ചതായി

രാഷ്ട്രീയ നേതൃത്വം മൂടിവച്ചതായി

രാഷ്ട്രീയ നേതൃത്വം പൂഴ്ത്തിവച്ച ചില പോലീസ് റിപ്പോർട്ടുകളെക്കുറിച്ച് മുൻ ഡി ജി പി ജേക്കബ് പുന്നൂസും ഈയിടെ ചിലകാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. തൊണ്ണൂറുകളിൽ സംസ്ഥാനത്തു നിരവധി കൊലപാതകങ്ങളും ആക്രമണ പരമ്പരകളും നടത്തിയ "പുണ്യാത്മാക്കളുടെ കൂട്ടായ്മ " (ജം ഇയ്യത്തുൽ ഇസ്ഹാനിയ) എന്ന രഹസ്യ സംഘടനയെ സംബന്ധിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്രകാരം രാഷ്ട്രീയ നേതൃത്വം മൂടിവച്ചതായി അദ്ദേഹം പറഞ്ഞത്. തുടർന്ന് കേരളത്തിൽ ബോംബുനിർമ്മാണവും സ്ഫോടനവും ബസ് കത്തിക്കലും തുടങ്ങി നിരവധി 'ആക്ഷനുകൾ' സംഘടിപ്പിച്ചുകൊണ്ടും മതത്തിന്റെ അതിതീവ്ര രാഷ്ട്രീയ രൂപങ്ങൾ അവതരിപ്പിച്ചുകൊണ്ടും പല പേരുകളിലും പല രൂപങ്ങളിലുമുള്ള സംഘടനകൾ പ്രത്യക്ഷപ്പെട്ടതും കാശ്മീരിൽ ഇന്ത്യൻ സൈന്യത്തോട് ഏറ്റുമുട്ടാൻ കേരളത്തിൽനിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നിടം വരെ അതെത്തിയിട്ടും, സൈന്യത്തോട് ഏറ്റുമുട്ടി മരിച്ച ചെറുപ്പക്കാരുടെ ശവശരീരങ്ങൾ ഏറ്റുവാങ്ങാൻ കേരള സർക്കാരിനോട് സൈന്യം ആവശ്യപ്പെടുന്നതുവരെ, കേരളത്തിൽ തീവ്രവാദം ഉണ്ട്‌ എന്ന് അംഗീകരിക്കാൻ ഇവിടത്തെ രാഷ്ട്രീയ നേതൃത്വം തയ്യാറല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയതും മുൻ ഡി ജി പിയായ ജേക്കബ് പുന്നൂസാണ്.

 ഇപ്പോഴും വ്യക്തമല്ല

ഇപ്പോഴും വ്യക്തമല്ല

പോലീസ് റിപ്പോർട്ടുകൾക്ക് പുല്ലുവില എന്നു വാശിപിടിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ ഇനിയും നമുക്ക് വിശ്വസിക്കാമോ?രാഷ്ട്രീയ നേതൃത്വത്തിന്റെ തികച്ചും ദുരൂഹമായ ഇത്തരം നിലപാടുകളല്ലേ ഭീകരതക്കു വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയത്?കാഷ്മീരിലോ ശ്രീലങ്കയിലോ ലോകത്തെവിടെയും നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് കേരളത്തിൽ വേരുകളുണ്ടാവുന്നത്‌ ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി കൂട്ടിവായിക്കണമെന്ന സെൻകുമാറിന്റെ നിരീക്ഷണം തള്ളിക്കളയാവുന്നതാണോ? 'ശരിയല്ലാത്തയിനം ചില ചങ്ങാത്തങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങളിലുണ്ട്' എന്ന് കേരളത്തിലെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന് തുറന്നുപറയേണ്ടി വന്നതും ഈയിടെയാണ്. ഈ ഏറ്റുപറച്ചിൽ ആത്മാർത്ഥമാണോ ഗതികേടുകൊണ്ടാണോ താൽക്കാലികമായ ചില രക്ഷപ്പെടലുകൾക്കുവേണ്ടിയുള്ള തന്ത്രം മാത്രമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.

 എത്ര ആലോചിച്ചാലും പിടികിട്ടുകയില്ല

എത്ര ആലോചിച്ചാലും പിടികിട്ടുകയില്ല

എഴുപതുകളിൽ നക്സൽ രാഷ്ട്രീയത്തിന്റെ തീച്ചൂളയിൽനിന്നു വിപ്ലവ സ്വപ്‌നങ്ങൾ നെഞ്ചിലേറ്റിയ ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തിന്, മാറിയകാലത്തേ ആഗോള മത രാഷ്ട്ര രാഷ്ട്രീയം തങ്ങൾ കാത്തിരുന്ന സോഷ്യലിസ്റ്റു സ്വപ്നത്തിലേക്കുള്ള പാതയായി തോന്നുന്നുണ്ടാവാം. പക്ഷേ, നക്സൽക്കാലത്തെ കേരള നേതാക്കൾ അങ്ങിനെ ചിന്തിച്ചിരുന്നെങ്കിൽ ഇന്നു കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? അതേ രാഷ്ട്രീയ നേതുത്വത്തിന്റെ ഇന്നത്തെ പിന്മുറക്കാർപോലും കേരളത്തിൽ വളരുന്ന തീവ്രമത രാഷ്ട്രീയത്തിന്റെ അപകടം കാണാൻ വിസമ്മതിക്കുന്നതിന്റെ കാരണം എത്ര ആലോചിച്ചാലും പിടികിട്ടുകയില്ല.

 പറയാതിരിക്കാൻ വയ്യാ

പറയാതിരിക്കാൻ വയ്യാ

ഇത്തരം ഒരു പശ്ചാത്തലത്തിൽ, ഭരണാധികാരികളും രാഷ്ട്രീയക്കാരും വ്യക്തിപരവും രാഷ്ട്രീയവുമായ ലാഭനഷ്ടങ്ങൾക്കപ്പുറം ജനങ്ങളുടെയും നാടിന്റെയും നന്മയാഗ്രഹിക്കുന്നവരും നിയമ വാഴ്ചയിൽ വിശ്വസിക്കുന്നവരുമാണ് എന്നു ചിന്തിക്കാനാണ് ജനങ്ങൾക്കിഷ്ടമെങ്കിലും, ഈ രംഗത്ത് അലംഭാവം പുലർത്തുന്നവരും തൻകാര്യം നേടാൻ എന്തിനും നിന്നുകൊടുക്കുന്നവരും ഉണ്ടോ എന്ന് ഉറക്കെ ചിന്തിക്കാൻ സാമൂഹ്യ രംഗത്ത് ഉത്തരവാദിത്വമുള്ളവർ നിർബന്ധിതരായി തീർന്നിരിക്കുന്നു. പുതു തലമുറയ്ക്ക് ആകർഷകമായ ഒരു ജീവിത രീതിയായി ഭീകര പ്രവർത്തനം മാറാതിരിക്കാനെങ്കിലും, ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ എന്ന് പറയാതിരിക്കാൻ വയ്യാ. v.v.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
fr Varghees Vallikkatt supports TP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X