കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരി; തന്നോട് വ്യക്തി വിരോധം, ആരോപണങ്ങളുമായി ഫ്രാങ്കോ മുളയ്ക്കൽ
Recommended Video

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കേരളത്തിലെത്തും. നാളെയാണ് അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക. അതേസമയം ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ടുന്ന കന്യാസ്ത്രീകളുടെ സമരവും ശക്തമാവുകയാണ്.
കന്യാസ്ത്രീയുടെ പരാതിയിൽ ഇത് രണ്ടാം തവണയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ ജലന്ധറിലെത്തിയ അന്വേഷണ സംഘം ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. അതേസമയം അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനൊരുങ്ങുകയാണ്. കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബിഷപ്പ് ജാമ്യാപേക്ഷയിൽ ഉന്നയിക്കുന്നത്.

വ്യക്തി വിരോധം
തന്നോടുള്ള വ്യക്തി വിരോധമാണ് കന്യാസ്ത്രീ പരാതി ഉന്നയിക്കാൻ കാരണമെന്ന് ജാമ്യാപേക്ഷയിലും ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിക്കുന്നു. അവർ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു ഒടുവിൽ ഗതി കെട്ടാണ് ഇവരെ പരിയാരത്തേയ്ക്ക് സ്ഥലം മാറ്റിയതെന്നും ഫ്രാങ്കോ മുളയ്ക്കൽ ആരോപിക്കുന്നു.

ശല്യക്കാരി
മിഷണറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികയിൽ നിന്നും കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. താനാണ് ഇതിന് പിന്നിലെന്നായിരുന്നു കന്യാസ്ത്രീ വിശ്വസിച്ചിരുന്നത്. തന്നോടുള്ള വിരോധത്തിന് പ്രധാന കാരണം ഇത് തന്നെയാണെന്നും ബിഷപ്പ് പറയുന്നത്. പ്രതികാരം തീർക്കാൻ കന്യാസ്ത്രീ കള്ളക്കഥകൾ മെനഞ്ഞെടുക്കുകയാണെന്നും ബിഷപ്പ് ആരോപിക്കുന്നു.

ആരോപണങ്ങൾ
മറ്റൊരു സ്ത്രീ സ്വഭാവദൂഷ്യം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ കന്യാസ്ത്രീക്കെതിരെ ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിലാണ് കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തത്. കന്യാസ്ത്രീയുടെ ബന്ധുക്കൾ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും കേരളത്തിലെത്തിയാൽ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞിരുന്നതായും ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

ക്രൂശിക്കുന്നു
കന്യാസ്ത്രീ പോലീസിന് കൊടുത്ത ആദ്യ മൊഴിയിൽ ലൈംഗീകാരോപണം ഉന്നയിക്കുന്നില്ല. കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ച് അറിയാതെ മാധ്യമങ്ങളും പൊതുജനവും തന്നെ ക്രൂശിക്കുകയാണെന്ന് ജാമ്യഹർജിയിൽ ബിഷപ്പ് പറയുന്നു.

അറസ്റ്റ് വേണ്ട
താൻ അന്വേഷണവുമായി പൂർണരീതിയിൽ സഹകരിക്കാൻ തയാറാണ്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. കന്യാസ്ത്രീക്കെതിരെ സഭാതലത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടുകളും പരാതികളും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

സമരം ശക്തമാകുന്നു
ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി ഗീതയും ഇന്നലെ മുതൽ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ്. ഫ്രാൻസിസ് മിഷൻ ഹോമിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications