കേരളത്തിൽ ഇടിയോട് കൂടിയ മഴ, അപകടകാരിയായ ഇടിമിന്നൽ, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്!
തിരുവനന്തപുരം: 2020 ഏപ്രിൽ 16 മുതൽ 19 വരെ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. അപകടകാരികളായ ഇടിമിന്നലുകളുണ്ടാകാം എന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പറയുന്നു. അന്തരീക്ഷ മേഘാവൃതമാണെങ്കിൽ കുട്ടികൾ പുറത്ത് കളിക്കുന്നത് ഉൾപ്പെടെ ഒഴിവാക്കണം. വിശദവിവരങ്ങൾ ഇങ്ങനെ...
ഇടിമിന്നൽ അപകടകാരികൾ
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്- ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ജനലും വാതിലും അടച്ചിടുക
പൊതു നിര്‍ദേശങ്ങള്‍- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
പട്ടം പറത്തുവാൻ പാടില്ല
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല. പട്ടം പറത്തുവാൻ പാടില്ല. തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
ആദ്യ മുപ്പത് സെക്കൻഡ്
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്
ഇടിമിന്നല്‍ സുരക്ഷ
മേല്‍
നിര്‍ദേശങ്ങള്‍
എല്ലാ
മാധ്യമങ്ങളും
പൊതുജനങ്ങള്‍ക്കായി
പ്രസിദ്ധീകരിക്കണം
എന്ന്
അഭ്യര്‍ത്ഥിക്കുന്നു.
ഭിന്നശേഷി
സുഹൃത്തുക്കൾക്കായി
ഇടിമിന്നല്‍
സുരക്ഷ
സംബന്ധിച്ച്
സംസ്ഥാന
ദുരന്ത
നിവാരണ
അതോറിറ്റി
പുറപ്പെടുവിച്ച
പ്രത്യേക
ദൃശ്യ
സന്ദേശം
അനുബന്ധമായി
ചേര്‍ക്കുന്നു.
ഭിന്നശേഷി
സുഹൃത്തുക്കൾക്കുള്ള
പ്രത്യേക
സന്ദേശം
-
https://www.youtube.com/watch?v=So1uMkDyzd4
ദൃശ്യമാധ്യമങ്ങള്‍
ഈ
ആംഗ്യ
സന്ദേശം
പ്രദര്‍ശിപ്പിക്കണം
എന്ന്
അഭ്യര്‍ത്ഥിക്കുന്നു.
റേഡിയോ,
ദൃശ്യമാധ്യമങ്ങള്‍
എന്നിവ
ഉച്ചയ്ക്ക്
1
മണി
മുതല്‍
ഇടിമിന്നല്‍
സുരക്ഷാ
സന്ദേശം
പ്രത്യേകമായി
അടുത്ത
ദിവസങ്ങളിൽ
പരാമര്‍ശിക്കണം
എന്ന്
അഭ്യര്‍ത്ഥിക്കുന്നു.