റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരണപ്പെട്ടു...
കുഞ്ഞിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെങ്ങന്നൂർ: റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴഞ്ചേരി ഇടത്തിന്റെ കിഴക്കേതിൽ ലിൻസ് തോമസിന്റെയും കല്ലിശേരി വാലിയിൽ പ്രെറ്റി ഏബ്രഹാമിന്റെയും ഏകമകൾ ലിയാൻ മറിയം ലിൻസ് ആണു റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി മരിച്ചത്.
ദില്ലി സംഭവത്തിന്റെ മറവിൽ സിപിഎം കേരളത്തിൽ അക്രമം അഴിച്ചുവിടുന്നു,ബിജെപി ഓഫീസിൽ സംഭവിച്ചത്
'സുന്ദരിയായ' മമ്മൂട്ടി, ഈ ഫോട്ടോ കണ്ട് ഭാര്യ സുല്‍ഫത്ത് പോലും ഞെട്ടിക്കാണും!
ജൂൺ 7 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കല്ലിശേരിയിൽ പ്രെറ്റിയുടെ വീട്ടിൽ വെച്ചാണ് എട്ടുമാസം പ്രായമുള്ള ലിയാൻ മറിയം ലിൻസിന് റംബുട്ടാൻ പഴം നൽകിയത്. പഴം കഴിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത്.
പഴം തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് വെപ്രാളപ്പെടുന്നത് കണ്ടതോടെ വീട്ടിലുള്ളവരും പരിഭ്രാന്തരായി. തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലേക്കോടുകയായിരുന്നു. കുഞ്ഞിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ പിതാവ് ലിൻസ് സൗദിയിലാണ്. സംസ്ക്കാര ചടങ്ങുകൾ പിന്നീട് നടക്കും.