ഇന്ധനകൊള്ള അവസാനിക്കുന്നില്ല; ഇന്നും വില വര്‍ദ്ധിപ്പിച്ചു, ഡീസലിന് കൂട്ടിയത് 37 പൈസ
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ഇന്ധന വില വര്‍ദ്ധനവ് തുടരുന്നു. രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിപ്പിച്ചു. ഇതോടെ കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ വില 105.57 ആയി. ഡീസല്‍ വില 99.26ല്‍ എത്തി. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 105.45 രൂപയായി. ഡീസല്‍ വില 99.09ഉം ആയി. തിരുവനന്തപുരത്ത് പെട്രോളും ഡീസലും 100 രൂപ കടന്നു. ഡീസലിന് 100.94 രൂപയും പെട്രോളിന് 107.41 രൂപയുമായി.
ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധനവില കുതിച്ചുയരുകയാണ്. പെട്രോള്‍ ഡീസല്‍ വില ലോകത്ത് ഏറ്റവും ഉയര്ന്നുനില്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിഷേധം ഉയരുമ്പോഴും അതൊന്നും വക വയ്ക്കാതെ വില വര്‍ദ്ധിപ്പിക്കുന്നത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടത്തിക്കുന്നത്. വില കുറയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
'കെണിയൊരുക്കി കാത്തിരുന്നത് എന്നെ, ക്രൈംബ്രാഞ്ച് പൊക്കിയത് അവനെ', ഒളിയമ്പുമായി വിനു വി ജോൺ
എന്നാല്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാല്‍ കേരളം അടക്കമുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ തീരുമാനത്തിനെതിരെയാണ്. ജി എസ് ടി കൗണ്‍സില്‍ മീറ്റിംഗില്‍ ശക്തമായ എതിര്‍പ്പാണ് സംസ്ഥാനങ്ങള്‍ രേഖപ്പെടുത്തിയത്. ഇതോടെ പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് വേണ്ടതെന്നായിരുന്നു കേരളം നിലപാടെടുത്തത്.
പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയില്‍ നിന്നാണ് വരുന്നത് . ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 26 രൂപയും ഡീസല്‍ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോള്‍ / ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഈ സെസ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടത്. പെട്രോളിയത്തെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ വിഹിതം കൂടി കേന്ദ്രത്തിലേക്കെത്തും എന്നതല്ലാതെ വില കുറയില്ല എന്ന് കേന്ദ്രത്തിനു നന്നായറിയാമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു .
Recommended Video