Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ SFI പ്രസിഡന്റ് മുതൽ പിഡബ്ല്യുഡി മന്ത്രി വരെ; ജി സുധാകരനെന്ന കമ്മ്യൂണിസ്റ്റ്

പാർട്ടി ബന്ധം ഉപേക്ഷിക്കുമ്പോഴും സിപിഎമ്മിന്റെയും ആലപ്പുഴയുടെയും രാഷ്ട്രീയ ചരിത്രത്തിൽ ഒഴിവാക്കാനാവാത്ത പേരാണ് ജി. സുധാകരന്റേത്. അഞ്ചര പതിറ്റാണ്ടിലേറെ നീളുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആലപ്പുഴയിലെ പാർട്ടിയുടെ വളർച്ചയുടെയും, പോരാട്ടങ്ങളുടെയും വികസനങ്ങളുടെയും കഥയാണ്.

ആദ്യകാല ജീവിതവും രാഷ്ട്രീയ പ്രവേശനവും

1946 നവംബർ 10-ന് മാവേലിക്കരയിലെ താമരക്കുളത്താണ് ജി. സുധാകരൻ ജനിച്ചത്. വിദ്യാർത്ഥി ജീവിതകാലത്ത് തന്നെ രാഷ്ട്രീയത്തിൽ സജീവമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (KSF) സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം, പിന്നീട് എസ്.എഫ്.ഐ (SFI) രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1977-ൽ പന്തളം എൻ.എസ്.എസ് കോളേജിലുണ്ടായ സംഘർഷത്തിൽ സഹോദരൻ ഭുവനേശ്വരൻ രക്തസാക്ഷിയായതോടെ സുധാകരന്റെ ജീവിതം പൂർണ്ണമായും പാർട്ടിക്കായി മാറി.

g-sudhakaran-1772609455 jpg

നിയമസഭയിലേക്കും മന്ത്രിപദത്തിലേക്കും

1982-ൽ കുട്ടനാട്ടിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 1990-ൽ ആദ്യമായി രൂപീകരിച്ച ആലപ്പുഴ ജില്ലാ കൗൺസിലിന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.1996ൽ കായംകുളത്ത് നിന്ന് ആദ്യമായി നിയമസഭയിലെത്തി.2006 - 2021 വരെ അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി മൂന്ന് തവണ നിയമസഭാംഗമായി.

മന്ത്രിപദവികൾ: വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ (2006-2011) സഹകരണം, കയർ, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്തു. ഒന്നാം പിണറായി സർക്കാരിൽ (2016-2021) പൊതുമരാമത്ത് (PWD), രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു.

വികസന നായകനും വിവാദ നായകനും

പൊതുമരാമത്ത് മന്ത്രിയായിരിക്കെ കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിൽ അദ്ദേഹം വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. 'അഴിമതിക്കറ പുരളാത്ത കൈകൾ' എന്ന പ്രതിച്ഛായ അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നൽകി. എന്നാൽ, അദ്ദേഹത്തിന്റെ പരുക്കൻ ഭാഷയിലുള്ള പ്രസംഗങ്ങളും കരാറുകാർക്കും പൂജാരിമാർക്കുമെതിരെ നടത്തിയ പരാമർശങ്ങളും പലപ്പോഴും വിവാദങ്ങൾക്കും വഴിവെച്ചു.

സമീപകാല പ്രതിസന്ധികൾ
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നൽകിയിരുന്നില്ല. തുടർന്നുണ്ടായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അലംഭാവം കാട്ടിയെന്നാരോപിച്ച് പാർട്ടിക്കുള്ളിൽ അദ്ദേഹം നടപടികൾ നേരിട്ടു. പാർട്ടി സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ അദ്ദേഹം പാർട്ടി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിൽ അല്ലായിരുന്നു. ആലപ്പുഴയിലെ വിഭാഗീയതയും തന്നെ വേട്ടയാടുന്നു എന്ന അദ്ദേഹത്തിന്റെ പരസ്യമായ വെളിപ്പെടുത്തലുകളും ഇപ്പോൾ രാഷ്ട്രീയ കേരളം ചർച്ച ചെയ്യുകയാണ്. എന്തായാലും ജി സുധാകരന്റെ തീരുമാനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഎമ്മിന് തിരിച്ചടിയാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+