Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന

സി.പി.എം വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മ​ന്ത്രി ജി. സുധാകരനുമായി സഹകരിക്കുന്നതിൽ കോൺഗ്രസിന് ആശയക്കുഴപ്പം വിട്ടൊഴിയുന്നില്ല. സുധാകരന്റെ നിലപാടുകൾ പൂർണമായി ഉൾക്കൊള്ളാനും അംഗീകരിക്കാനും കോൺഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല. സിപിഎമ്മിന് എതിരെ മത്സരിക്കുമ്പോളും പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ലെന്ന നിലപാടെടുക്കുന്ന സുധാകരനെ പിന്തുണക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണം എന്നൊക്കെ പറയുന്ന ആളെ പിന്തുണച്ചാൽ പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്. ഇത്തരം നിലപാടുകൾ തിരുത്താൻ സുധാകരൻ തയാറായെങ്കിൽ മാത്രം പിന്തുണയെ കുറിച്ച് ആലോചിച്ചാൽ മതിയെന്ന കൃത്യമായ സന്ദേശമാണ് നേതൃത്വത്തിനെ ഈ വിഭാഗം അറിയിച്ചിരിക്കുന്നത്.

'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ'
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ'

സിപിഐ വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ പിന്തുണക്കുന്ന കാര്യത്തിലും കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ട്. കെ.സി. വേണുഗോപാൽ അടക്കമുള്ളവരുമായുള്ള ചർച്ചക്ക് മുകുന്ദൻ ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയാണ്. എന്നാൽ, മുകുന്ദനുമായി സഹകരിക്കുന്നതിലെ എതിർപ്പ് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

G Sudhakaran

അതിനിടെ, സീറ്റ് ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി അടക്കമുള്ളവർ ഉയർത്തുന്ന സമ്മർദ്ദം മുതൽ സീറ്റ് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ വരെ കോൺഗ്രസിന് തലവേദനയാകുകയാണ്. അടൂർ നിയമസഭാ സീറ്റിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചത് ജില്ലയിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കും. കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും അടൂർ നഗരസഭാ മുൻ ചെയർമാനുമാണ് ബാബു ദിവാകരൻ.

മുൻ ബ്ലോക്ക് പഞ്ചായത്തംഗവും കോന്നി സ്വദേശിയുമായ അഡ്വ. സി.വി. ശാന്തകുമാറിനെ അടൂരിൽ നേതൃത്വം ഏകദേശം ഉറപ്പിച്ചു എന്ന വിവരം വന്നതോടെയാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് രാജിക്കത്ത് കൈമാറിയത്. കറുത്ത വസ്ത്രം ധരിച്ച് അടൂരിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബാബു ദിവാകരൻ പ്രതിഷേധവും നടത്തി. യോഗ്യതയുള്ള, മണ്ഡലത്തിൽ നിന്നുള്ളവരെ സ്ഥാനാർഥികളായി പരിഗണിക്കാൻ നേതൃത്വം തയ്യറാകുന്നില്ലെന്നാണ് ബാബു ദിവാകരന്റെ ആരോപണം.

''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''

സ്ഥാനാർഥിത്വം വേണമെന്ന ആവശ്യത്തോട് നേതൃത്വം അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കാത്തതും മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളുകളെ ഈ മണ്ഡലത്തിലേക്ക് സ്ഥാനാർഥികളായി പരിഗണിക്കുന്നതുമാണ് അദ്ദേഹത്തിന്റെ പ്രതഷേധത്തിന് കാരണം. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷൻ, ഡിസിസി ജനറൽ സെക്രട്ടറി എന്നീ ചുമതലകളും ബാബു ദിവാകരൻ വഹിച്ചിട്ടുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ രാജി പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. യുഡിഎഫിൽ കോൺഗ്രസ് നാലിടങ്ങളിലാണ് മത്സരിക്കുന്നത്. ഇവിടങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പരസ്യവും രഹസ്യവുമായി അസ്വാരസ്യങ്ങൾ പുകയുന്നുണ്ട്. ജില്ലയിൽ ആറന്മുള, കോന്നി, അടൂർ അടക്കമുളള മണ്ഡലങ്ങളിൽ ചർച്ചകൾ തുടരുകയാണ്.

അതേസമയം, കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ചർച്ചകൾക്കായി ഡൽഹിയിലുണ്ട്. തിങ്കളാഴ്ചയാകും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. 70 ശതമാനം മണ്ഡലങ്ങളിലും തിങ്കളാഴ്ച സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് നീക്കം. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ സ്ഥിരമായി തോൽക്കുന്നവരെ ഒഴിവാക്കാനാണ് തീരുമാനം. സ്ക്രീനിങ് കമ്മിറ്റി ഈ മാനദണ്ഡം കർശനമാക്കുമെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+