ശൈലജ മാത്രമായിരുന്നോ മികച്ച മന്ത്രി? ശൈലജ മത്സരിച്ചത് ആര് നിന്നാലും ജയിക്കുന്ന സീറ്റെന്ന് സുധാകരന്
ആലപ്പുഴ: താന്‍ നടത്തുന്നത് പാര്‍ട്ടി വിമര്‍ശനമല്ല പാര്‍ട്ടി നയങ്ങളെ പറ്റി മറ്റാരും പറയാത്തത് തുറന്ന് പറയുന്നതാണ് എന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ ജി സുധാകരന്. ക്രിമിനല്‍ മനഃസ്ഥിതിയോടെ പാര്‍ട്ടിയിലേക്ക് കടന്നുവരികയും ക്രിമിനല്‍ അന്തരീക്ഷമുണ്ടാക്കുകയും ചെയ്യുന്നവരെയാണ് പൊളിറ്റിക്കല്‍ ക്രിമിനലെന്ന് താന്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെയും പാര്‍ട്ടിക്ക് യോജിക്കാത്ത കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയോ പാര്‍ട്ടി ലൈനിലല്ലാതെ സംസാരിക്കുകയോ ചെയ്യുമ്പോള്‍ പാര്‍ട്ടിക്കകത്ത് പറഞ്ഞിട്ടുണ്ട് എന്നും അന്ന് അതൊന്നും ആരും ചോദ്യം ചെയ്തിട്ടില്ല എന്നും സുധാകരന് പറഞ്ഞു. താനിപ്പോള്‍ ബ്രാഞ്ച് തലത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നതെന്നും വി എസ് കഴിഞ്ഞാല്‍ ആലപ്പുഴ ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് താനാണ് എന്നും സുധാകരന് വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ വേണ്ടയോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ എല്‍ ഡി എഫ് വിജയിക്കും എന്നും സുധാകരന് അവകാശപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിനെപ്പോലെ രണ്ടാം സര്‍ക്കാരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പിണറായിയുമായി നല്ല ബന്ധമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
കെ കെ ശൈലജയോട് വിദ്വേഷമില്ല എന്നും സുധാകരന് വ്യക്തമാക്കി. കെ കെ ശൈലജ ആദ്യമായി എം എല്‍ എ ആകുന്നത് 2006 ല്‍ ആണ്. ഒന്നാം പിണറായി മന്ത്രിസഭയില്‍ ശൈലജ മാത്രമല്ലല്ലോ മികച്ച മന്ത്രിയായുണ്ടായിരുന്നത് എന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരില്‍ ആര് നിന്നാലും ജയിക്കുന്ന സീറ്റിലാണ് ശൈലജ മത്സരിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നയാള്‍ക്ക് സംഘടനാ പാരമ്പര്യവും നേതൃപരിചയവും ഉള്‍പ്പെടെയുള്ള ഗുണങ്ങള്‍ ആവശ്യമാണ്.
പടിപടിയായി വളര്‍ന്നാണ് പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ എത്തിയത് എന്നും സുധാകരന് ചൂണ്ടിക്കാട്ടി. എന്നാല്‍ കെ കെ ശൈലജയ്ക്ക് യോഗ്യതയില്ലെന്ന് പറയാന്‍ പറ്റില്ല എന്നും പൊളിറ്റ് ബ്യൂറോ അംഗത്തിനെയല്ലേ മുഖ്യമന്ത്രിയായി പരിഗണിക്കാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങള്‍ സുധാകരന് നടത്തിയിരുന്നു.
ശൈലജയെ ടീച്ചറമ്മ എന്ന് വിശേഷിപ്പിക്കുന്നതിന് എതിരേയും സുധാകരന് രംഗത്തെത്തിയിരുന്നു. ആരാണ് ഈ ടീച്ചറമ്മ എന്നും ഒരു പ്രത്യേക ആള് മന്ത്രി ആയില്ലെന്ന് വെച്ച് വേദനിക്കേണ്ട കാര്യമൊന്നുമില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. പത്തനംതിട്ട തിരുവല്ലയില്‍ നടന്ന ജോസഫ് എം. പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം









Click it and Unblock the Notifications