പുലിമുരുകന് നൂറുകോടി കടന്നതെങ്ങനെയെന്ന് ഗണേഷ് പറയും, സിനിമയെ തകര്‍ക്കുന്നത് സിനിമാക്കാരോ?
സിനിമ പ്രതിസന്ധിക്കെതിരെ നടനും മുന്‍ മന്ത്രിയുമായ ഗണേഷ് കുമാര്‍ രംഗത്ത്. സിനിമ പ്രതിസന്ധിക്ക് പ്രധാന കാരണക്കാര്‍ സിനിമ സംഘടനകളെന്ന് വിമര്‍ശനം.
കൊല്ലം: ക്രിസ്മസിന് പ്രിയ താരങ്ങളുടെ സിനിമ കാണാന്‍ കൊതിച്ച ആരാധകര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് സമരം നടത്തുന്ന സിനിമ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മുന്‍ മന്ത്രിയുമായ ഗണേഷ് കുമാര്‍ രംഗത്ത്. സിനിമ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം സിനിമ സംഘടനകളാണെന്നാണ് ഗണേഷ് കുമാറിന്റെ വിമര്‍ശനം.
തിയേറ്റര്‍ വരുമാനം പങ്കിടുന്നത് സംബന്ധിച്ച് തിയെറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലാണ് നിലവില്‍ തര്‍ക്കമുള്ളത്. തര്‍ക്കത്തെ തുടര്‍ന്ന് ആരാധകര്‍ ഏറെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍,ദുല്‍ഖര്‍ സല്മാന് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ എന്നവയുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പ്രശ്നക്കാര്‍ സംഘടനകള്‍
സിനിമ പ്രതിസന്ധിക്ക് കാരണക്കാര്‍ സിനിമ സംഘടനകള്‍ തന്നെയാണെന്നാണ് ഗണേഷ് പറയുന്നത്. ഏതെങ്കിലും സിനിമ പച്ചപിടിച്ചാല്‍ ഇവര്‍ ഉടന്‍ സമരവുമായി രംഗത്തുവരുമെന്നും ഗണേഷ് ആരോപിക്കുന്നു. ഇതാണ് ഏറെക്കാലമായി നിലനില്‍ക്കുന്ന രീതിയെന്നും അദ്ദേഹം.

ഏകപക്ഷീയ തീരുമാനം
വട്ടീലിട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമ സംഘടനകളുടേതെന്ന് ഗണേഷ് കുറ്റപ്പെടുത്തി. സ്വന്തം ശക്തി തെളിയിക്കാന്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഗണേഷ് പറയുന്നു
സിനിമ സംഘടനകളുടെ തര്‍ക്കത്തില്‍ ഇടപെടാന്‍ മന്ത്രിക്ക് അവകാശമില്ലെന്ന അവസ്ഥ മാറണമെന്ന് ഗണേഷ് പറയുന്നു. വിഹിതം എത്രയായാലും ടിക്കറ്റ് ചാര്‍ജ് കൂട്ടിയതിന്റെ ഗുണം നിര്‍മ്മാതാക്കള്‍ക്കും തിയെറ്റര്‍ ഉടമകള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും ഗണേഷ് പറയുന്നു.

തിയെറ്ററുകള്‍ അന്യായമായ ചാര്‍ജ് ഈടാക്കുന്നു
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് 100 കോടി കടന്നത് ചാര്‍ജ് കൂട്ടിയത് കൊണ്ടാണെന്ന് ഗണേഷ് പറയുന്നു. അങ്ങനെ തന്നെയാണ് പ്രേമം അമ്പത് കോടി കടന്നതെന്നും അദ്ദേഹം. തിയെറ്റര്‍ വാങ്ങുന്ന 350 മുതല്‍ 500 വരെയുള്ള ടിക്കറ്റ് ചാര്‍ജ് അന്യായമാണെന്നും ഗണേഷ്.

സര്‍ക്കാര്‍ ഇടപെടണം
അന്യായമായ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്നും ഇതിന് സര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും ഗണേഷ് പറയുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട് മോഡല്‍ കൊണ്ടു വരണമെന്നും ഗണേഷ്.

50-50 വേണം
തിയെറ്ററില്‍ നിന്നുളള വരുമാനം പങ്കിടുന്നതിനെ ചൊല്ലിയാണ് സമരം ആരംഭിച്ചത്. വരുമാനം 50-50 എന്ന അനുപാതത്തിലായിരിക്കണമെന്നാണ് തിയെറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മ്മാതാക്കള്‍ അംഗാകരിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 16 മുതലാണ് സമരം ആരംഭിച്ചത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications