അഴിമതിക്കെതിരെ പിസി ജോര്‍ജ്ജ് സംഘടനയുണ്ടാക്കി
കൊച്ചി: അഴിമതിയ്ക്കെതിരെ മുന്നണിയുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയെന്നാണ് പിസി ജോര്‍ജ്ജിന്റെ സംഘടനയുടെ പേര്. വിഷ്ണുപുരം ചന്ദ്രശേഖരനാണ് സംഘടനയുടെ പ്രസിഡന്റ്. പാര്‍ട്ടിയുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായതായി അറിയുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെങ്കിലും അഴിമതിയുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സജാവമായി ഇടപെടുകയാണ് സംഘടമയുടെ ലക്ഷ്യമെന്നും പിസി ജോര്‍ജ്ജ്. സംഘടനാ രൂപീകരണത്തിന് ഇപ്പോഴത്തെ സ്ഥാനമാനങ്ങള്‍ തടസമല്ലെന്നും പിസി ജോര്‍ജ്ജ്. അഴിമതിയില്‍ പങ്കാളികളല്ലാത്ത ആര്‍ക്കും സംഘടനയില്‍ അംഗങ്ങളാകാം. ഇതില്‍ പാര്‍ട്ടി വിരുദ്ധ നടപടികളില്ലെന്നും പിസി ജോര്‍ജ്ജ്

ഡിഎച്ച്ആര്‍എം നേതാവ് സലീന പ്രക്കാനവും സംഘടനയില്‍ അംഗമാണ്. ഇതിനിടെ കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെഎം മാണി പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. സ്വാഭാവികമായ യോഗം മാത്രമാണിതെന്ന് കെഎം മാണി.
ആറന്മുള വിഷയത്തില്‍ മാണിയുടെ പ്രസ്താവനയ്ക്കെതിരെ പിസി ജോര്‍ജ്ജ് പരസ്യമായി രംഗത്തെത്തിയിരുന്നു. ആറന്മുള പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന മാണിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പിസി ജോര്‍ജ്ജ് രംഗത്തെത്തിയത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications