സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് മടങ്ങിയ ഒന്‍പതാം ക്ലാസുകാരികളെ കാണാതായി
സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി. പട്ടം ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിനികളായ നന്ദന ആര് രതീഷ്, രഞ്ജു ആര് എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷമായിരുന്നു ഇരുവരും ചേര്‍ന്ന് പോയത്. പട്ടം ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടിയ ശേഷം സന്ധ്യയോടെ മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്ന് ഇരുവരും ചേര്‍ന്ന് ഓട്ടോയില്‍ പോയതായി കൂട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ അതിന് ശേഷം ഇരുവരും എവിടെ പോയെന്ന് വ്യക്തമല്ല.

മൊബൈല്‍ ഉപയോഗം
ഇരുവരും രഹസ്യമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടേയും കൈയ്യില്‍ നിന്ന് കുറച്ച് നാളുകള്‍ക്ക് മുമ്പ് വീട്ടുകാര്‍ മൊബൈല്‍ കണ്ടെത്തിയിരുന്നു. ഇതിനെ ചൊല്ലി വീട്ടുകാര്‍ ഇരുവരേയും വഴക്ക് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കുട്ടികളുടെ രീതികളെ കുറിച്ച് വീട്ടുകാര്‍ ആശങ്കയിലായിരുന്നു. പലപ്പോഴായി ഇതിനെ ചൊല്ലി ഇരുവരും വീട്ടുകാരുമായി തര്ക്കിച്ചിരന്നു. ഇരുവരും ചേര്‍ന്ന് പലയിടങ്ങളില്‍ കറങ്ങി നടക്കുന്നത് സ്ഥിരമായതോടെ കറക്കം അവസാനിപ്പിക്കാന്‍ വീട്ടുകാര്‍ താക്കീത് ചെയ്തിരുന്നെങ്കിലും ഇരുവരും ഇത് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. അനാവശ്യ സൗഹൃദങ്ങള്‍ ഒഴിവാക്കണമെന്നും സൂഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വീട്ടുകാര്‍ ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു.

യാത്ര പോയതാണോ
കറങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും എന്നതിനാല്‍ വീട്ടുകാരോട് പറയാതെ ഇരുവരും എവിടെയെങ്കിലും പോയതാകാമെന്നും പോലീസിന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും അത്തരം സൂചനകള്‍ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. പിറന്നാള്‍ ആഘോഷിച്ചെന്ന് പറയുന്ന ദിവസം ആഘോഷ പരിപാടികളൊക്കെ കഴിയാന്‍ ഏറെ വൈകിയിരുന്നു. ഇതുകൊണ്ട് തന്നെ വൈകിയെത്തിയാല്‍ വീട്ടുകാര്‍ വഴക്കു പറയുമോയെന്ന ഭയത്താല്‍ ഇരുവരും മറ്റെവിടേക്കെങ്കിലും പോയതാണോ എന്നാണ് ഇപ്പോള്‍ പോലീസ് പരിശോധിക്കുന്നത്.

സിസിടിവികള്‍ പരിശോധിക്കും
പിറന്നാള്‍ ആഘോഷിച്ചതിന് ശേഷം കുട്ടികളെ അവസാനമായി കണ്ടത് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ചാണ്. യാത്ര പറഞ്ഞശേഷം ഇരുവരും ഓട്ടോയില്‍ കയറി പോയതായാണ് സുഹൃത്തുക്കള്‍ പോലീസിനോട് വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ കുട്ടികള്‍ ഏത് ഓട്ടോയില്‍ ഏത് ഭാഗത്തേക്കാണ് പോയതെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പുറത്തേക്ക് പോയപ്പോള്‍ അധികം പണം ഇവരുടെ കൈയ്യില്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ അധികം ദൂരേക്ക് പോകാന്‍ സാധ്യത ഇല്ലെന്നാണ് പോലീസിന്റെ നിഗമനം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications