സ്വർണ വില 1.95 ലക്ഷമാകും..പ്രതീക്ഷിച്ചതിലും മുന്നേ സ്വർണം കുതിക്കുന്നു..പ്രവചനം തിരുത്തി ഗ്ലോബൽ ഡാറ്റ
സ്വർണ വില ഉയർന്ന് തന്നെ മുന്നേറുകയാണ്. കേരളത്തിൽ പവന് ഇന്ന് 11316 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വിലയിടിഞ്ഞതോടെ സമീപ ദിവസങ്ങളിലും ഇടിവിന് സാധ്യതയുണ്ടോയെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാൽ കുറയില്ലെന്ന് മാത്രമല്ല മറ്റൊരു റെക്കോഡിലേക്ക് കൂടി അടുക്കുകയാണ് സ്വർണം എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
2026 അവസാനത്തോടെ 10 ഗ്രാം സ്വർണത്തിന് 1,75,000 രൂപയ്ക്കും 1,95,000 രൂപയ്ക്കും ഇടയിലായിരിക്കും വില എന്നാണ് ഗ്ലോബൽഡാറ്റയുടെ പ്രവചനം. ആഗോള തലത്തിലെ വില വർധനവും രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്കിലെ വ്യത്യാസങ്ങളുമെല്ലാമാണ് വിലയുടെ കുതിപ്പിന് വഴിവെയ്ക്കുക. സ്വർണത്തോടൊപ്പം വെള്ളി വിലയും ഉയരും. കിലോയ്ക്ക് 3,80,000 രൂപ മുതൽ 4,60,000 രൂപ വരെ വർധനവിന് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഗ്ലോബൽഡാറ്റയുടെ മുൻ പ്രവചനങ്ങളിലെ ലക്ഷ്യങ്ങളെ സ്വർണവും വെള്ളിയും ഇതിനോടകം തന്നെ മറികടന്നിട്ടുണ്ട്. 2026 അവസാനത്തോടെ സ്വർണ്ണവില നിലവിലെ നിലവാരത്തിൽ നിന്ന് 30%-45% വർദ്ധിച്ച് 6,100-6,700-ൽ എത്തുമെന്നാണ് ഇവർ പറയുന്നത്. വലിയ അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ഇത് 7,000 വരെ ഉയരാൻ സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു. വെള്ളി വിലയിൽ 87%-135% വർധനവുണ്ടായേക്കാം. വില 175-220- ഡോളറിൽ എത്താമെന്നും ഗ്ലോബൽഡാറ്റ പറയുന്നു.
സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ നിന്നുള്ള ശക്തമായ വ്യാവസായിക ആവശ്യകതയാണ് വെള്ളിയുടെ ഡിമാൻ്റ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ വെള്ളിവില ഔൺസിന്85-100 ഡോളറിന് ഇടയിലെത്തുമെന്നാണ് ഗ്ലോബൽഡാറ്റ പ്രവചിച്ചിരുന്നത്. എന്നാൽ, ഈ ലക്ഷ്യങ്ങൾ പ്രതീക്ഷിച്ചതിലും നേരത്തെ വെള്ളി കൈവരിച്ചു.
സ്വർണ-വെള്ളി വിലകൾ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വർധിക്കുന്നത്. ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ അനിശ്ചിതത്വവും വെള്ളിയിലെ ഘടനാപരമായ ക്ഷാമവും തുടരുന്നതിനാൽ സ്വർണവും വെള്ളിയും ഇനിയും മുന്നോട്ട് പോകാൻ തന്നെയാണ് സാധ്യതയന്ന് ഗ്ലോബൽഡാറ്റയുടെ സാമ്പത്തിക ഗവേഷണ ഡയറക്ടർ രാംനിവാസ് മുണ്ടഡ പറഞ്ഞു. അതേസമയം സ്വർണത്തേക്കാൾ വെള്ളിയിൽ ചാഞ്ചാട്ടം ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിക്ക് ഔൺസിന് 175-220ഡോളർ വരെ എത്താമെന്നും ഘടനാപരമായ ക്ഷാമങ്ങളും നിക്ഷേപ താത്പര്യങ്ങളും വിലയെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡെൻമാർക്കിനും മറ്റ് ഏഴ് യൂറോപ്യൻ രാജ്യങ്ങൾക്കും മേൽ 10% തീരുവ പ്രഖ്യാപിച്ചതാണ് അടുത്തിടെ സ്വർണ വില ഉയരാൻ കാരണമായത്. ഗ്രീൻലാൻഡ് പൂർണ്ണമായും വാങ്ങാനുള്ള കരാർ ഉണ്ടാകുന്നതുവരെ തീരുവ തുടരും എന്നും ജൂണിൽ തീരുവ 21 ശതമാനമാക്കി ഉയർത്തുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. തീരുവകൾ വർദ്ധിപ്പിക്കാനുള്ള സാധ്യത പണപ്പെരുപ്പ അനിശ്ചിതത്വം വർദ്ധിപ്പിക്കുകയും, സ്വർണ്ണം പോലുള്ള പ്രതിരോധശേഷിയുള്ള ആസ്തികൾക്കുള്ള ആവശ്യം കൂട്ടുകയും ചെയ്യും. അതേസമയം, യുഎസ് പലിശ നിരക്കുകൾ, യുഎസ് ഡോളർ എന്നിവ സ്വർണത്തിൻ്റെ വിലയെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ












Click it and Unblock the Notifications