Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഉടൻ കുത്തനെ ഇടിയും? 21 കാരറ്റ് മതി..എന്തുകൊണ്ട് 18 കാരറ്റിൽ താഴേക്ക് പോകരുത്;വ്യാപാരികൾ പറയുന്നു

സർവ്വ റെക്കോഡുകളും ഭേദിച്ച് കുതിക്കുകയാണ് സ്വർണം. ഇന്നലെ സംസ്ഥാനത്ത് 1800 രൂപയുടെ വർധനവാണ് പവൻ വിലയിൽ ഉണ്ടായത്. 1,07,240 രൂപയാണ് നിലവിലെ പവൻ നിരക്ക്. ഗ്രാമിന് 13405 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ ഉയരങ്ങളിലെത്തിയതാണ് കേരളത്തിലും വില വർധനവിന് കാരണമായത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,666 ഡോളറെന്ന നിലയിലാണ് സ്വർണം.

യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ട്രംപ് തീരുവ യുദ്ധം കടുപ്പിച്ചതാണ് സ്വർണവില വർധിക്കാനുള്ള കാരണം. ട്രംപിനെതിരെ സംഘടിച്ച് നീങ്ങാനാണ് യൂറോപ്യൻ യൂണിയൻ്റെ തീരുമാനം. ചർച്ചകളിൽ പരിഹാരമായില്ലേങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ആലോചന. അതിനിടെ നിക്ഷേപകർ യുഎസ് ഫെഡ് നിലപാട് ഉറ്റുനോക്കുകയാണ്. ദുർബലമായ തൊഴിൽ വിപണി കൂടുതൽ മോശമാകാൻ സാധ്യതയുള്ളതിനാൽ, ആവശ്യമെങ്കിൽ ഫെഡറൽ റിസർവ്വ് പലിശനിരക്ക് വീണ്ടും കുറയ്ക്കാൻ തയ്യാറായിരിക്കണമെന്നാണ് ഫെഡറൽ റിസർവ് വൈസ് ചെയർ മിഷേൽ ബോമാൻ വെള്ളിയാഴ്ച പറഞ്ഞത്.

oldh4-1

ജനുവരി 27-28 ലെ യോഗത്തിൽ ഫെഡ് നിരക്കുകൾ നിലനിർത്തുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. എങ്കിലും, ഈ വർഷം കുറഞ്ഞത് രണ്ട് തവണയായി 25 ബേസിസ് പോയിന്റ് നിരക്ക് വെട്ടിക്കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്..

അതിനിടെ മറ്റ് അമൂല്യ ലോഹങ്ങളിൽ, സ്പോട്ട് വെള്ളി 3.7 ശതമാനം വർധിച്ച് 93.24-ൽ എത്തി. 94.08 ഡോളർ എന്ന റെക്കോർഡ് ഉയരം കുറിച്ച വെള്ളിക്ക് ഈ വർഷം 30 ശതമാനത്തിലധികം വിലവർദ്ധനവുണ്ടായി. ജെ.പി. മോർഗൻ അനലിസ്റ്റുകൾക്ക് വെള്ളിയേക്കാൾ സ്വർണത്തോടാണ് മുൻഗണന കൽപ്പിക്കുന്നത്. വെള്ളിയുടെ വില കുറയുമ്പോൾ താൽക്കാലികമായി സ്വർണത്തിനും വില ഇടിയാൻ സാധ്യതയുണ്ടെന്ന് ജെപി മോർഗൻ ചൂണ്ടിക്കാട്ടുന്നു. ,ഇത് സ്വർണം വാങ്ങാനുള്ള അവസരമായേക്കും. എന്നാൽ സ്വർണം ദീർഘകാലത്തേക്ക് ഉയരാൻ തന്നെയാണ് സാധ്യതയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെന്ത് സംഭവിക്കും?

കേരളത്തിൽ ഒരു പവൻ വാങ്ങാൻ നിലവിൽ 1.15 ലക്ഷമെങ്കിലും നൽകണം. അതായത് 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർത്തുള്ള തുകയാണിത്. സ്വർണ വില ഔണ്‍സിന് 5000 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നാണ് ഭൂരിഭാഗം ആഗോള റേറ്റിംഗ് ഏജൻസികളും പ്രവചിക്കുന്നത്. അത്തരമൊരു തലത്തിലേക്ക് വില കുതിക്കുകയാണെങ്കിൽ കേരളത്തിൽ സ്വർണ വില 1.25 ലക്ഷത്തിലേക്കെങ്കിലും ഉയർന്നേക്കാം. വില ഒരു ലക്ഷം കടന്നതോട് കൂടി തന്നെ സ്വർണം വാങ്ങാൻ ആളുകൾ തയ്യാറാകുന്നില്ലെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്.മുൻപൊക്കെ വിവാഹ ആവശ്യങ്ങൾക്ക് പവൻ കണക്കിൽ സ്വർണം എടുത്തിരുന്നവർ ഇപ്പോൾ നിശ്ചിത തുക പറഞ്ഞാണ് സ്വർണം ആവശ്യപ്പെടുന്നതെന്നും ഇവർ പറയുന്നു.

മാത്രമല്ല ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കും ആളുകൾക്കിടയിൽ വലിയ പ്രിയം ഏറുന്നുണ്ടത്രേ. എന്നാൽ 18 കാരറ്റിൽ കുറഞ്ഞ ആഭരണങ്ങൾ വിൽക്കുന്നതിനോട് തങ്ങൾക്കും താത്പര്യമില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. 18 കാരറ്റും അതിൽ കുറവുമുള്ള ആഭരണങ്ങൾ വിൽക്കുമ്പോൾ വില കുറവ് മാത്രമേ ലഭിക്കുകയുള്ളൂ. തങ്ങളെ ജ്വല്ലറികൾ പറ്റിച്ചെന്ന തോന്നൽ ഇത് ഉപഭോക്താക്കളിൽ ഉണ്ടാക്കും. അതിനാൽ ആളുകളെ ഇക്കാര്യങ്ങളൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമേ കുറഞ്ഞ കാരറ്റ് എന്ന തിരഞ്ഞെടുപ്പിലേക്ക് പോകാൻ അനുവദിക്കാറുള്ളൂവെന്നും ഇവർ വിശദീകരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+