Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊയിലാണ്ടി ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല എന്ന പരാതിയുമായി കുടുംബം. ഉത്സവത്തിന് പോയ സമയത്ത് ലീല സ്വര്‍ണമാലയും വളകളും കമ്മലുകളും ധരിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണവളകള്‍ മാത്രമാണ് ലഭിച്ചത് എന്നാണ് ലീലയുടെ സഹോദരന്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാല് പവനോളം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്നാണ് കുടുംബം പറയുന്നത്. കൊയിലാണ്ടി പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. 'മരിച്ചെന്ന് സ്ഥിരീകരിച്ചപ്പോള്‍ ബോഡി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നിന്ന് തിരിച്ചുതന്നത് നാല് വളയും ഒരു മോതിരവും മാത്രമാണ്. മാലയും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. അത് തിരിച്ചുകിട്ടിയിട്ടില്ല.

ELEPHANT

രണ്ടര പവന്റെ മാലയും മുക്കാല്‍ പവന്റെ കമ്മലുകളും ആണ്,' സഹോദരന്‍ ശിവാസന്‍ പറഞ്ഞു. ഒരു കമ്മല്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നും ആന ചവിട്ടി ചെവി തകര്‍ന്ന നിലയിലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉത്സവത്തിനിടെ ആനയിടഞ്ഞ് വലിയ അപകടമുണ്ടായത്. ലീലയടക്കം മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. ലീലയെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.

മറ്റ് രണ്ട് പേര്‍ കെട്ടിടം തകര്‍ന്ന് വീണാണ് മരിക്കുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ലീലയെ ബന്ധുക്കള്‍ തന്നെയാണ് എത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 പേരില്‍ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

അതേസമയം ആനയിടഞ്ഞ സംഭവത്തില്‍ വനം വകുപ്പും റവന്യൂ വകുപ്പും വ്യത്യസ്ത തരത്തിലുള്ള കണ്ടെത്തലുകള്‍ ആണ് വനംമന്ത്രിക്ക് സമര്‍പ്പിച്ചത്. ആന ഇടയാന്‍ കാരണം പടക്കമല്ലെന്നും പിന്നില്‍ വരികയായിരുന്ന ഗോകുല്‍ എന്ന ആന മുന്നില്‍ കയറിയതാണ് പീതാംബരന്‍ എന്ന ആനയെ പ്രകോപിപ്പിച്ചത് എന്നുമാണ് വനം വകുപ്പ് പറയുന്നത്. എന്നാല്‍ ആനകളുടെ സമീപത്ത് നിന്ന് പടക്കം പൊട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍.

നാട്ടാന പരിപാലനചട്ടത്തിന്റെ ലംഘനമുണ്ടായി എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയാണ് ആന എഴുന്നള്ളിപ്പ് നിര്‍ത്തിവെച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+