സ്വർണ വില മൂക്കും കുത്തി വീഴും; ഒരു ലക്ഷത്തിൽ നിന്ന് താഴേക്ക്, സ്വർണ പ്രേമികൾക്ക് കോളടിച്ചു
സംസ്ഥാനത്ത് സ്വർണ വില താഴേക്ക് ഇറങ്ങുകയാണ്. ഇന്നലെ ഒറ്റ ദിവസം മാത്രം നാല് തവണയാണ് വില കുറഞ്ഞത്. 4 തവണയായി 2,320 രൂപ കുറഞ്ഞ് പവൻ വില 1,02,120 രൂപയിലാണ് ഇപ്പോൾ നിൽക്കുന്നത്. ആഗോള വിപണയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണ വിപണിയേയും സ്വാധീനിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇനിയും വില കുറയാനുള്ള സാധ്യത ഉണ്ടെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഒരു ലക്ഷത്തിന്റെ മുകളിൽ എത്തിയതിന് ശേഷിമാണ് ചെറിയ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്. നേരത്തേ 96000ത്തിൽ എത്തിയ ശേഷവും ഇതുപോലെ കയറ്റിറക്കങ്ങൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഒരു ലക്ഷത്തിലേക്ക് ചുവട് വെച്ചത്. ഇപ്പോൾ ഒരു ലക്ഷത്തിൽ നിന്ന് മുകളിലേക്ക് പോയി ഒരുലക്ഷത്തിപതിനായിരത്തിൽ എത്തുന്നതിന് പകരം ഇടയ്ക്ക് വെച്ച് ഇങ്ങനെ വ്യതിചലനങ്ങൾ ഉണ്ടാകുകയാണ്. അതായത് ആഗോള സമ്പത്ത് വ്യവസ്ഥയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്, അത് തന്നെയുമല്ല റഷ്യ-യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കവുമായി സെലൻസ്കി ട്രംപിനെ കാണാൻ എത്തി .ട്രംപിൻ്റെ മധ്യസ്ഥത കിട്ടാനായിരുന്നു ലക്ഷ്യം. എന്നാൽ സെലൻസ്കി ട്രംപിനെ കണ്ടത് കൊണ്ട് കാര്യമില്ലെന്നും യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറല്ലെന്നും റഷ്യൻ പ്രസിഡൻ്റ് പുടിൻ പറഞ്ഞു. അപ്പോൾ തന്നെ അവിടെയൊരു പുക ആരംഭിച്ചു.

പശ്ചിമേഷ്യയിൽ വീണ്ടും പുകയുന്നു, ഇനി ഒരുപക്ഷേ വീണ്ടും പഴയതുപോലെ പുകപടലങ്ങൾ ഉണ്ടായേക്കാം എന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായി. ഉണ്ടായതോടുകൂടി ആണ് സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷം കൊണ്ടാണ് വില ഒരു ലക്ഷത്തിനു മുകളിലേക്ക് കയറിയത്. ആഘോഷം അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ട്രംപിനെ കാണാനായിട്ട് യുക്രെയിൻ പ്രസിഡൻറ് എത്തുന്നതും റഷ്യ ഇതുപോലെ ഒരു അഭിപ്രായ പ്രകടനം നടത്തുന്നതും. അതോടുകൂടി സ്വർണത്തിലേക്ക് വില തിരിച്ചു കയറുകയാണ് വേണ്ടിയിരുന്നത് പക്ഷേ സ്വർണവില ഇറങ്ങുകയാണ് ചെയ്തത്.
ഞാൻ മനസിലാക്കുന്നത് ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറിൽ എത്തും, അതുപോലെ തന്നെ ചൈനയും റഷ്യയും തമ്മിൽ കരാർ ഉണ്ടാക്കും. അമേരിക്കയിൽ ഒരു ഡിഫ്ലേഷനറി സിറ്റുവേഷൻ ഉണ്ട്, ആ ഡിഫ്ലേഷനറി സിറ്റുവേഷൻ ഒക്കെ കാരണമായിട്ട് എതിരാളികൾ തിരിയുന്നത് ട്രംപിൻ്റെ നേരെയാണ് . ഷട്ട്ഡൗൺ കാലത്ത് തന്നെ ട്രംപിനെതിരെ വളരെയധികം വിമർശനം ഉയർന്നിരുന്നു. യഥാർത്ഥത്തിൽ ട്രംപ് ഒരു കുറ്റവാളി തന്നെയാണ്. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചു. വ്യാപാര വ്യാപാര നിരക്കുകൾ വർദ്ധിപ്പിച്ച് ഒരു വ്യാപാര യുദ്ധം തുടങ്ങിവച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും കുറ്റപ്പെടുത്തുന്നത്. ആ സാഹചര്യത്തിലാണ് സ്വർണ വില 64000ത്തിൽ നിന്ന് ഉയർന്നത്.
ഇന്ത്യ-യു.എസ് കരാർ യാഥാർത്ഥ്യമായാൽ സ്വർണ വില താഴേക്ക് വീഴാം. അതുപോലെ യുഎസിൻ്റെ മാധ്യസ്ഥതയോടെ റഷ്യ-യുക്രൈൻ യുദ്ധം ഒഴിയുകയാണെങ്കിലും സ്വർണ വില താഴേക്ക് വരാം. എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വില വീണ്ടും കുതിച്ചേക്കാം. 1.16 ലക്ഷം വരെ പവന് വില ഉയർന്നേക്കാം',മേരി ജോർജ് പറഞ്ഞു.
കേരളത്തിൽ എത്ര കൊടുക്കണം
പവൻ വില 1,02,120 രൂപ ആണെങ്കിലും ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 1.10 ലക്ഷത്തിന് മുകളിൽ കൊടുക്കണം. 5 ശതമാനം പണിക്കൂലിയും മൂന്ന ്ശതമാനം ജി എസ് ടിയും ചേർത്താണ് ഒരു പവൻ ലഭിക്കുക.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications