സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു
ക്രൂഡ് ഓയിൽ വില ഉയർന്നതിന് പിന്നാലെ ഇന്ന് സ്വർണ വിലയിൽ വലിയ ഇടിവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപയിലെത്തി. പവൻ വിലയിൽ 1,320 രൂപ ഇടിഞ്ഞ് 1,03,360 രൂപയും.ഇതോടെ വീണ്ടും പ്രതീക്ഷയിലായിരിക്കുകയാണ് ആഭരണപ്രേമികൾ. എന്നാൽ വില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.
നിലവിൽ ഔൺസിന് 4,671 ഡോളറിനടുത്ത് വ്യാപാരം ചെയ്യപ്പെടുന്ന സ്വർണം ഹ്രസ്വകാലയളവിൽ വെല്ലുവിളികൾ നേരിടാം. എന്നാൽ പിന്നീട് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നാണ് യുബിഎസ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഡോളറിൻ്റെ മൂല്യം ശക്തിപ്പെട്ടു. ഇതോടെ നിക്ഷേപകർ സ്വർണത്തെ പൂർണമായും കൈയ്യൊഴിഞ്ഞു. പലരും വിറ്റ് ലാഭമെടുത്തു. ഇത് വില ഇടിയാൻ കാരണമായി.

നിലവിലെ ആഗോളസാമ്പത്തിക സാഹചര്യങ്ങൾ ഹ്രസ്വകാലത്തേക്ക് അനുകൂലമല്ലെന്ന് യുബിഎസ് വിദഗ്ധർ ആവർത്തിക്കുന്നു. ശക്തമായ യുഎസ് ഡോളർ, ഉയർന്ന എണ്ണവില, പലിശ നിരക്കുകളിലെ മാറ്റം എന്നിവ യഥാർത്ഥ വരുമാനം വർദ്ധിപ്പിച്ചു. ഇത് സ്വർണം പോലുള്ള വരുമാനം നൽകാത്ത ആസ്തികളുടെ ആകർഷണം കുറയ്ക്കുന്നതിന് കാരണമായി. മധ്യേഷ്യയിലെ സംഘർഷം മൂർച്ഛിച്ചത് ഈ പ്രവണതയ്ക്ക് ശക്തി പകർന്നു. ഇത് പണപരമായ അയവ് വരുത്താനുള്ള പ്രതീക്ഷകൾ വൈകിപ്പിക്കുകയും സാമ്പത്തിക സാഹചര്യങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്തു',അവർ വിശദീകരിച്ചു.
സമ്മർദ്ദങ്ങൾ തുടരുന്ന സാഹചര്യത്തിൽ യുബിഎസ് തങ്ങളുടെ ജൂൺ അവസാനത്തോടെയുള്ള സ്വർണ്ണവില പ്രവചനം തിരുത്തി. ഔൺസിന് 5,200 ഡോളറായതാണ് പ്രവചിക്കുന്നത്. എങ്കിലും ഇപ്പോഴത്തെ ഈ വിലയിടിവ് ഒരു ഘടനാപരമായ മാറ്റമായി തങ്ങൾ കാണുന്നില്ലെന്ന് യുബിഎസ് വ്യക്തമാക്കി. ബുള്ളിഷ് വിപണിയുടെ അടിസ്ഥാനപരമായ കാരണങ്ങൾ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. സെൻട്രൽ ബാങ്കുകളുടെ ആവശ്യം ഇതിനൊരു പ്രധാന അടിത്തറയാണെന്നും അവർ ചൂണ്ടിക്കാട്ടി.
വികസ്വര രാജ്യങ്ങൾക്ക് സ്വർണത്തോട് വലിയ താത്പ്യമുണ്ട്. തുർക്കിയുടെ സെൻട്രൽ ബാങ്കിന്റെ സമീപകാല നീക്കങ്ങൾ ദീർഘകാല ആവശ്യം കുറഞ്ഞതിന്റെ സൂചനയായിട്ടല്ല, തന്ത്രപരമായ പണപരമായ ക്രമീകരണമായിട്ടാണ് യുബിഎസ് വിലയിരുത്തുന്നത്. 2025 അവസാനത്തോടെ ഔദ്യോഗിക മേഖലയിലെ സ്വർണ വാങ്ങൽ വീണ്ടും സജീവമായെന്ന കണക്കുകളും അവർ പങ്കുവെച്ചു.
സ്വർണവില 2026 അവസാനത്തോടെ ഔൺസിന് 5,900 ഡോളർ ആകുമെന്നാണ് യുബിഎസിൻ്റെ ഇപ്പോഴത്തെ പ്രവചനം. ഭൂരാഷ്ട്രപരമായ അനിശ്ചിതത്വങ്ങൾ, യഥാർത്ഥ വരുമാനത്തിൽ ഉണ്ടാകാവുന്ന കുറവ് എന്നിവ സംയോജിച്ച് സ്വർണത്തിന്റെ മുന്നേറ്റത്തിന് പിന്തുണ നൽകുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യത്തിൽ പണപ്പെരുപ്പത്തിനും സാമ്പത്തിക മാന്ദ്യത്തിനും എതിരെയുള്ള ഒരു സംരക്ഷണമായി സ്വർണത്തിൻ്റെ പെരുമ വീണ്ടും ഉയർന്നേക്കാം. ഉയർന്ന വരുമാനവും ശക്തമായ ഡോളറും ഹ്രസ്വകാലയളവിൽ വില നിയന്ത്രിച്ചേക്കാമെങ്കിലും സമീപകാലത്തെ തിരുത്തലിനെ ഒരു വലിയ മുന്നേറ്റത്തിന്റെ ഭാഗമായുള്ള ഏകീകരണമായിട്ടാണ് യുബിഎസ് കാണുന്നത്, അല്ലാതെ റാലിയുടെ അവസാനമായിട്ടല്ല.
കേരളത്തിലെ വില
സ്വർണം ആഗോള തലത്തിൽ 5900 ഡോളറായാൽ പവൻ വില 1,45,000 മുതൽ 1,60,000 വരെ ആയേക്കാം. ജി എസ് ടിയും പണിക്കൂലയുമെല്ലാം ചേർക്കുമ്പോൾ ഇതിലും വില ഉയർന്നേക്കാം. അതായത് ഇപ്പോഴത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനം വർധനവ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
സ്വര്‍ണം ഉല്‍പ്പാദനം കൂട്ടുന്നു; ആഫ്രിക്കയിലെ രാജാവ് തന്നെ കളത്തില്‍, 5 രാജ്യങ്ങളില്‍ പദ്ധതി -
സ്വർണ വില പവന് 2.35 ലക്ഷമല്ല 6 ലക്ഷമാകും; ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം..പ്രവചനം, ഞെട്ടൽ -
രാജ്യങ്ങൾ സ്വർണശേഖരം വിൽക്കുന്നു, സെൻട്രൽ ബാങ്കുകൾ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിൽ, സംഭവിക്കുന്നത്! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണാഭരണം 'സേഫ്' അല്ല; കൈയ്യിൽ പണം വരണമെങ്കിൽ നിക്ഷേപിക്കേണ്ടത് ഇങ്ങനെ..വിദഗ്ധൻ പറയുന്നു -
സ്വർണം വിറ്റ് ഫ്രാൻസ് കേന്ദ്രബാങ്കും; യുഎസ് റിസർവ്വിൽ നിന്നും മാറ്റി, ലാഭം നേടിയത് 12.8 ബില്യണ്‍ യൂറോ -
സ്വര്‍ണത്തിന് പിന്നാലെ ഇന്ത്യ..! കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28.73% അധികം, കൂടുതലും സ്വിറ്റ്സര്‍ലന്റില്‍ നിന്ന് -
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
സ്വര്‍ണം വീണു.. സുരക്ഷിത താവളം ഇനി ഡോളറാണോ? ശരിക്കും സംഭവിക്കുന്നത് ഇത്.. -
അടുത്ത ആഴ്ച സ്വര്‍ണത്തിന് വില കൂടും? സാധ്യതകള്‍ ഇങ്ങനെ, ഇന്ന് തന്നെ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് വമ്പന്‍ ഓഫറുമായി ജ്വല്ലറികള്‍; 25% വില കൊടുത്ത് സ്വര്‍ണം ബുക്ക് ചെയ്യാം











Click it and Unblock the Notifications