സ്വര്‍ണം ഇടിഞ്ഞുവീണു; വിലയില്‍ വന്‍ കുറവ്, ഒരു ലക്ഷം തൊടാതെ തിരിച്ചിറങ്ങി സ്വര്‍ണവില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ കൂടിയ വില ഒരു ലക്ഷം കടക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്ന് താഴോട്ട് വരികയും ആയിരത്തിലധികം രൂപയുടെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുപാതികമായ ഇടിവാണ് ഇന്ന് കേരളത്തിലും സംഭവിച്ചിരിക്കുന്നത്.
ഇന്നലെ രണ്ട് നേരം വിലയില്‍ മാറ്റം വന്നിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി 120 രൂപയാണ് ഒരു ഗ്രാമിന് വര്‍ധിച്ചത്. പവന് 960 രൂപയും. എന്നാല്‍ ഇതിനേക്കാള്‍ വലിയ ഇടിവ് ഇന്നുണ്ടായി. എങ്കിലും രൂപയുടെ മൂല്യം താഴ്ന്നു നില്ക്കുന്നതും ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ധാരണയിലെത്താത്തതും ആശങ്കയായി തുടരുന്നു. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപയാണ് കുറഞ്ഞത്. പവന് 1120 രൂപയും. അതായത്, ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 12270 രൂപയും പവന് 98160 രൂപയുമാണ് വില. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10090 രൂപയും പവന് 80720 രൂപയുമാണ്. 14 കാരറ്റ് ഗ്രാമിന് 7860 രൂപയും പവന് 62880 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5070 രൂപയും പവന് 40560 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ ഗ്രാം വില 198 രൂപയും പത്ത് ഗ്രാമിന് 1980 രൂപയുമാണ് വില.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4350 വരെ എത്തിയിരുന്നു എങ്കിലും പിന്നീട് കുറഞ്ഞു. ഇന്ന് 4290 ഡോളറാണ് വില. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഇതില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ കേരളത്തിലെ സ്വര്‍ണവിലയും മാറും. യുക്രൈന് യുദ്ധത്തിന് വിരാമമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതാണ് സ്വര്‍ണവിലയില്‍ കുറവ് വരാന്‍ കാരണം.
രൂപ ഇടിഞ്ഞത് തിരിച്ചടിയായി
ഡോളര്‍ സൂചിക ഇടിഞ്ഞു നില്‍ക്കുകയാണ്. 98.28 എന്ന നിരക്കിലാണ് സൂചിക. ഡോളറിനെതിരെ 90.81 ആയി ഇടിഞ്ഞിരിക്കുകയാണ് രൂപ. വൈകാതെ 91ലേക്ക് കൂപ്പുകുത്തും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷ. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി വലിയ പ്രതിസന്ധി നേരിടും. അതേസമയം, രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയില്‍ കുറവ് വരികയും കയറ്റുമതി കൂടുകയും ചെയ്തുവെന്നാണ് പുതിയ വിവരം.
ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 94920 രൂപയും കൂടിയ വില 99280 രൂപയുമായുമാണ്. 4000ത്തില്‍ അധികം രൂപ ഉയര്‍ന്ന ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ വിലക്കുറവില്‍ ആശ്വസിക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് സമയവും വില ഉയരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ താല്പ്പര്യപ്പെടുന്നവര് അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്.
കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്യുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി കുറയാന്‍ ഇടയാക്കും. സാമ്പത്തിക ഭദ്രത കെട്ടുറപ്പുള്ളതാകാന്‍ ഇത് സഹായിക്കും. ക്രൂഡ് ഓയില്‍ വില കുറഞ്ഞതും ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയാന്‍ കാരണമായിട്ടുണ്ട്. ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് 1.08 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്ക്കുമ്പോള് 97000 രൂപ കിട്ടുമെന്നാണ് വിവരം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications