സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?
സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി സ്വർണം കുതിക്കുകയാണ്. ഇന്ന് കേരളത്തിൽ മാത്രം ഒറ്റയടിക്ക് 1700 രൂപയ്ക്ക് മുകളിൽ പവൻ വില ഉയർന്നു. ആഗോള വിപണിയിലെ വില വർധനവാണ് കേരളത്തിലും പ്രതിഫലിച്ചത്. നിലവിൽ സ്വർണം ഔണ്‍സിന് 4393 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വില ഉയർന്നതോടെ സ്വർണം വീണ്ടും കരുത്താർജ്ജിക്കുകയാണോയെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ സ്വർണവില പെട്ടെന്ന് ഉയരുന്നതിന് പകരം കുറച്ചുകാലംകൂടി ദുർബലമായി തുടരുമെന്നാണ് ഏറ്റവും പുതിയ പ്രവചനം. ബാങ്ക് ഓഫ് അമേരിക്കയിലെ വിദഗ്ധരാണ് സ്വർണാഭരണപ്രേമികൾക്ക് ആശ്വാസമാകുന്ന പ്രവചനം പങ്കുവെച്ചത്.
സ്വർണവില ഇടിയുന്നതിന് പിന്നിൽ 3 പ്രധാന കാരണങ്ങളുണ്ടെന്നാണ് തന്ത്രജ്ഞനായ പീറ്റർ ബെറെസിൻ പറയുന്നത്. ഒന്നാമതായി യുഎസ് ഡോളർ ശക്തിപ്പെടുന്നതാണ്. മറ്റൊന്ന് ഉയർന്ന പലിശനിരക്ക് പ്രതീക്ഷകൾ വർദ്ധിധിച്ചു. ഡോളറിന്റെ മൂല്യം കൂടുകയും പലിശ നിരക്കുകൾ ഉയരുകയും ചെയ്യുമ്പോൾ മറ്റ് നിക്ഷേപങ്ങൾ പോലെ പലിശ നൽകാത്തതിനാൽ സ്വർണ നിക്ഷേപകർക്ക് ആകർഷകമല്ലാതാകും.

രണ്ടാമതായി വിപണിയിലെ സ്ഥാനമാണ്. മാർച്ചിൽ സ്വർണം നിക്ഷേപകർ വലിയ തോതിൽ വാങ്ങിയിരുന്നു. അതായത്, വിലകൾ വളരെ വേഗത്തിൽ വർദ്ധിച്ചു. ആഗോള പ്രതിസന്ധികൾ രൂക്ഷമായതോടെ നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുത്തു. ഇതും വിലയിടിവിലേക്ക് നയിച്ചു. ഇത്തരം സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ടെന്ന് ബെറെസിൻ ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, 2008 ഒക്ടോബറിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, മൊത്തത്തിലുള്ള വിപണികൾ സമ്മർദ്ദത്തിലായിരുന്നിട്ടും സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു.
മൂന്നാമതായി സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള ആവശ്യകത കുറഞ്ഞുവരികയാണ്. ചില രാജ്യങ്ങൾ സ്വർണം വാങ്ങുന്നത് കുറച്ചു തുടങ്ങി. മറ്റ് ചില രാജ്യങ്ങൾ കരുതൽ ശേഖരം വിൽക്കുകയാണ്. പ്രതിരോധ ചെലവുകൾക്ക് പണം കണ്ടെത്താൻ പോളണ്ട് സ്വർണം വിൽക്കാൻ ആലോചിക്കുകയാണ്. തുർക്കി തങ്ങളുടെ കറൻസിയെ പിന്തുണയ്ക്കാൻ ഇതിനകം സ്വർണ്ണം വിറ്റഴിച്ചു. കയറ്റുമതി വരുമാനം കുറഞ്ഞതിനാൽ ചില ഗൾഫ് രാജ്യങ്ങൾ സ്വർണം വാങ്ങുന്നത് കുറച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം വരും മാസങ്ങളിലും സ്വർണ വില ഇടിയാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വർണം നിലവിൽ "വേവ്-ഫോർ" (wave-four) ഘട്ടത്തിലാണെന്ന് പറയുകയാണ് തന്ത്രജ്ഞനായ പോൾ സിയാന. ഒരു ശക്തമായ വിലവർദ്ധനവിന് ശേഷം സാധാരണ സംഭവിക്കുന്നതാണിത്, അടുത്ത നീക്കത്തിനുമുമ്പുള്ള വിപണിയുടെ ഇടവേളയാണതിൻ്റെ അർത്ഥം. വില പാറ്റേണുകളും മൊമെന്റം സിഗ്നലുകളും വ്യക്തമാക്കുന്നത് സ്വർണം ഈ കൺസോളിഡേഷൻ ഘട്ടത്തിൽ തന്നെയാണെന്നാണ്. . ഈ ഘട്ടം മാസങ്ങളോളം നീണ്ടുനിന്നേക്കാം, രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും ഇത് തുടരാം.അദ്ദേഹം വിശദീകരിച്ചു.
സ്വർണ്ണം ഇതിനോടകം എത്രമാത്രം ഉയർന്നു എന്ന് നോക്കുമ്പോൾ, ആഴത്തിലുള്ള ഒരു തിരുത്തൽ അതിശയകരമല്ല. 2023 അവസാനത്തോടെ ഏകദേശം 1,810 ഡോളറിൽ നിന്ന് 2026-ന്റെ തുടക്കത്തിൽ 6,000-നടുത്ത് വരെ സ്വർണ്ണവില ഉയർന്നിരുന്നു. ഇത്രയും വലിയ മുന്നേറ്റത്തിന് ശേഷം, ചില ഇടിവ് സ്വാഭാവികമാണ്. ഈ സാഹചര്യത്തിൽ 3,700 ഡോളറിലേക്ക് ഒരു ഇടിവ് സാധാരണ തിരുത്തലായി കണക്കാക്കാമെന്ന് സിയാന പറഞ്ഞു. വലിയൊരു മുന്നേറ്റത്തിന് ശേഷം വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗം മാത്രമായിരിക്കും അതെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications