സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു
ഇറാൻ-യു.എസ് സംഘർഷം ശക്തമായതിന് പിന്നാലെയാണ് കുതിച്ച് നിന്ന സ്വർണ വില കുത്തനെ ഇടിഞ്ഞത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് ഉണ്ടായ ഊർജ പ്രതിസന്ധിയും ക്രൂഡ് വില വർധനവുമാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇതോടെ മാർച്ച് ആദ്യം 1.31 ലക്ഷത്തിലെത്തിയ പവൻ വില കേരളത്തിൽ 1.08 ലക്ഷത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ് നിലവിൽ.
സ്വർണം 98,000ത്തിനും താഴേക്ക് പോയൊരു സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി വില ഉയരുകയാണ്. വിലക്കുറവ് മുതലെടുത്ത് നിക്ഷേപകർ സ്വർണം കൂടുതലായി വാങ്ങിത്തുടങ്ങിയതാണ് വീണ്ടും വില ഉയരാൻ കാരണമായത്. അതേസമയം വില ഇനിയും കുറയും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ആഭരണപ്രേമികളോട് ഇപ്പോൾ സ്വർണം വാങ്ങി സൂക്ഷിക്കുന്നതായിരിക്കും ഏറ്റവും ഉചിതം എന്ന് പറയുകയാണ് ജ്വല്ലറി വ്യാപാരികൾ.

സ്വർണ്ണവില ദിവസവും പലതവണ ചാഞ്ചാടുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്. "ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ട്. ദിവസവും പലവട്ടം വില മാറുന്നതിനാൽ ഇപ്പോൾ വാങ്ങണോ അതോ ഇനിയും കുറയാൻ കാത്തിരിക്കണോ എന്ന് പലർക്കും ഉറപ്പില്ല. ഈ മടി കച്ചവടത്തെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ചാഞ്ചാട്ടങ്ങൾക്കിടയിൽ നിക്ഷേപം നടത്താൻ വാങ്ങുന്നവർ കൂടുതൽ ജാഗ്രത പുലർത്തുന്നു',വ്യാപാരിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും രൂപയെ ദുർബലപ്പെടുത്തുകയും വിപണിയെ താഴോട്ട് നയിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. .
'ആവശ്യത്തിനനുസരിച്ച് അൽപം സ്വർണ്ണം വാങ്ങാൻ ഇത് ഏറ്റവും നല്ല സമയമാണ്. ഭാവിയിൽ വില കുതിച്ചുയരാൻ സാധ്യതയുള്ളതുകൊണ്ട് ഇപ്പോൾ വാങ്ങുന്നതാണ് ഉചിതം,' അദ്ദേഹം അഭിപ്രായപ്പെട്ടു. വിലയിലെ ചാഞ്ചാട്ടം തുടരവേ ചില ജ്വല്ലറികളിൽ
കഴിഞ്ഞ ആറ് മാസത്തിനിടെ ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 30-45 ശതമാനം കുറഞ്ഞിരുന്നുവെന്നും സ്വർണ്ണവില കുറഞ്ഞതിന് ശേഷം വിൽപ്പന വർദ്ധിച്ചിട്ടുണ്ടെന്നും ചില വ്യാപാരികൾ പറയുന്നു. സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നത് ആളുകൾ ഒരിക്കലും നിർത്തുകയില്ല, അതിനാൽ നിലവിലെ വിലയിടിവ് സ്വർണ്ണം വാങ്ങാൻ പറ്റിയ അവസരമാണെന്ന് ഇവർ ആവർത്തിച്ചു.
എന്നിരുന്നാലും വിപണിയിലെ പൊതുവായ പ്രവണത ഇപ്പോഴും അസ്ഥിരമാണ്. ഒന്നോ രണ്ടോ വർഷം മുമ്പ് കട ദിവസം മുഴുവൻ തിരക്കിലായിരിക്കും. ഇപ്പോൾ കഴിഞ്ഞ ആറ് മാസമായി ആളുകളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഇത് കടയുടെ ലാഭത്തിൽ ദൃശ്യമാണ്, .മഹാമാരിക്ക് ശേഷം വിൽപ്പനയിൽ വലിയ ഇടിവുണ്ടായി. ആളുകളെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും? അവർക്ക് പണമില്ല. എങ്ങനെയാണ് അവർ സ്വർണ്ണം വാങ്ങുക?വ്യാപാരികൾ ചോദിക്കുന്നു.
വലിയ ജ്വല്ലറികൾക്ക് വിപണിയിലെ ചാഞ്ചാട്ടങ്ങൾ താങ്ങാൻ കഴിയുന്നുണ്ടെങ്കിലും, ചെറുകിട വ്യാപാരികൾ കഷ്ടപ്പെടുകയാണെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications