Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 1 ലക്ഷത്തിന് താഴേക്കെത്താൻ കാത്തിരിക്കുകയാണോ? മണ്ടത്തരം കാണിക്കല്ലേ..പവൻ വില 1.33 ലക്ഷം കടക്കും..ഉടൻ

ഇന്നും സ്വർണ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. തുടർച്ചയായ മൂന്നാം ദിവസമാണ് മഞ്ഞ ലോഹത്തിന് വില കുറയുന്നത്. ഡോളർ മൂല്യം ഉയർന്നതാണ് സ്വർണത്തിൻ്റെ തിരിച്ചടിയായത്. ഇറാൻ-യുഎസ് സമാധാന ചർച്ചകളും വിലയെ സ്വാധീനിച്ചു. ഇതോടെ ഇന്ന് രാജ്യാന്തര വിപണിയിൽ ഔൺസിന് രണ്ട് ശതമാനത്തോളം കുറഞ്ഞ് 4,896 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

എന്നാൽ ഇപ്പോഴത്തെ ഈ ഇടിവ് അധികകാലം നീണ്ടുനിൽക്കാൻ സാധ്യതയില്ലെന്നാണ് പ്രമുഖ ധനകാര്യസ്ഥാപനമായ എഎൻസിയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം പാദത്തിൽ ഒരു ഔൺസ് സ്വർണത്തിന് 5,800 ഡോളർ വരെ വില എത്തുമെന്നാണ് സ്ഥാപനത്തിലെ പ്രമുഖർ പ്രവചിക്കുന്നത്. നേരത്തെ, അവർ ഒരു ഔൺസിന് 5,400 ഡോളറാണ് പ്രവചിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്. സ്വർണവില ചാഞ്ചാടുന്നത് അതിൻ്റെ പരമാവധി ഉയരത്തിലെത്തിയത് കൊണ്ടാണെന്ന് കരുതരുതെന്ന് ഇവർ പറയുന്നു.

goldbuying2-

കഴിഞ്ഞ മാസം ഒരു ഔൺസിന് ഏകദേശം 5,600 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിൽ സ്വർണം എത്തിയിരുന്നു. ഇതിൽ നിന്നാണ് അടുത്തിടെയുണ്ടായ കനത്ത വീഴ്ച സംഭവിക്കുന്നത്. 1980 ലും 2011 ലും ഉണ്ടായത് പോലെ ഉയർന്ന നിലവാരത്തിൽ എത്തിയശേഷം വില കൂപ്പുകുത്തിയത് പോലെ ഇപ്പോഴും സംഭവിക്കുമോയെന്ന് ചില നിക്ഷേപകർ ആശങ്കപ്പെടുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യം മുൻകാലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് എഎൻസി പറയുന്നു. യുഎസ് ഫെഡറൽ റിസർവ് ഈ വർഷം കുറഞ്ഞത് രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ സ്വർണത്തിന് ശക്തമായ പിന്തുണ നൽകുന്നുണ്ട്. പലിശനിരക്ക് കുറയുന്നത് സ്വർണത്തെ കൂടുതൽ ആകർഷകമാക്കും.

പണപ്പെരുപ്പം കുറയുന്നതും വിപണികൾ ഡിസംബറോടെ ഒരു മൂന്നാം പലിശനിരക്ക് കുറവിന് സാധ്യത കൽപ്പിക്കുന്നതും സ്വർണത്തിന് അനുകൂലമാണ്. പണപ്പെരുപ്പം തണുത്താൽ, ഫെഡറൽ റിസർവ് പ്രതീക്ഷിച്ചതിലും കൂടുതൽ നിരക്കുകൾ കുറച്ചേക്കാം. ഫെഡറൽ റിസർവ് മാർച്ചിലും ജൂണിലുമായി, 25 ബേസിസ് പോയിന്റ് വീതം പലിശ നിരക്കിൽ കുറവ് വരുത്തിയേക്കുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. പലിശനിരക്കുകൾ കുറയുമ്പോൾ, യഥാർത്ഥ പലിശനിരക്കുകളും കുറയും. സ്വർണ്ണത്തിന് പലിശ ലഭിക്കാത്തതിനാൽ, പലിശ ലഭിക്കുന്ന ആസ്തികൾ കുറഞ്ഞ വരുമാനം നൽകുന്ന സാഹചര്യത്തിൽ, സ്വർണ്ണം കൂടുതൽ മത്സരക്ഷമമാകുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും.

ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ട്രംപ് താരിഫുകൾ ഒരു വിലപേശൽ ഉപാധിയായി ഉപയോഗിക്കുന്നത് തുടരുമെന്ന് തന്നെയാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഈ താരിഫുകളുടെ പൂർണമായ സ്വാധീനം ഇതുവരെ സാമ്പത്തിക ഡാറ്റയിലോ പണപ്പെരുപ്പ കണക്കുകളിലോ പൂർണ്ണമായി പ്രതിഫലിച്ചിട്ടില്ല. ഭാവയിൽ ഫെഡറൽ റിസർവിന്റെ വിശ്വാസ്യതയെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം നിക്ഷേപകരെ സ്വർണം പോലുള്ള യഥാർത്ഥ ആസ്തികളിലേക്ക് കൂടുതൽ ആകർഷിക്കാൻ സാധ്യതയുണ്ട്.

യുഎസ് ട്രഷറി ബോണ്ടുകൾക്ക് അവയുടെ ആകർഷണം നഷ്ടപ്പെടുന്നതിനാൽ സ്വർണ്ണം കൂടുതൽ ആകർഷകമായിക്കൊണ്ടിരിക്കുകയാണെന്നും അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ദീർഘകാല സർക്കാർ ബോണ്ടുകളിലുള്ള നിക്ഷേപകരുടെ വിശ്വാസം കുറയുകയാണ്. ഇതൊരു യുഎസ് പ്രശ്നം മാത്രമല്ല. ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന കടബാധ്യതകൾ, ജപ്പാൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും സർക്കാർ ബോണ്ടുകളെ നിക്ഷേപകർക്ക് കുറഞ്ഞ ആകർഷകമാക്കുന്നു.

,2026 വരെ സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുമെന്ന് എഎൻസി പറഞ്ഞു. എന്നിരുന്നാലും, ഈ വർഷം, സ്വകാര്യ നിക്ഷേപകരിൽ നിന്നുള്ള വിപുലമായ നിക്ഷേപ ആവശ്യം വിലകൾ ഉയർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. നിലവിൽ, ആഗോള സ്വർണ്ണ ഈടിഎഫ് ആസ്തികളുടെ ഏകദേശം 10% വളർന്നുവരുന്ന വിപണികളാണ് കൈവശം വച്ചിരിക്കുന്നത്. ഈ വിഹിതം വരും വർഷങ്ങളിൽ ഇനിയും വർദ്ധിക്കാമെന്ന് അനലിസ്റ്റുകൾ വിശ്വസിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+