'മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചില്ല', കസ്റ്റംസിലെ അനീഷ് പി രാജന് നാഗ്പൂരിലേക്ക് സ്ഥലംമാറ്റം!
കൊച്ചി: വിവാദ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് പി രാജന് സ്ഥലം മാറ്റം. അനീഷ് പി രാജന് ഇടത് ബന്ധമെന്ന ബിജെപി ആരോപണത്തിന് പിന്നാലെയാണ് നാഗ്പൂരിലേക്ക് അനീഷ് പി രാജനെ സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണറാണ് അനീഷ് പി രാജന്‍. ആഗസ്റ്റ് 10ന് നാഗ്പൂരിലെ ഓഫീസില്‍ ജോയിന്‍ ചെയ്യണം എന്നാണ് ഉത്തരവ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനെ വിളിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അനീഷ് രാജന്‍ മറുപടി നല്‍കിയത്.
Recommended Video
സ്വര്‍ണ്ണക്കടത്ത് കേസിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കും കോണ്‍ഗ്രസിനുമുളള മറുപടിയായി സര്‍ക്കാരും സിപിഎമ്മും അനീഷ് രാജിന്റെ വാക്കുകള്‍ ഉപയോഗപ്പെടുത്തി. ഇത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയുമായി. ഇതിന് പിന്നാലെ അനീഷ് രാജന്‍ ഇടതുപക്ഷക്കാരനാണ് എന്നാരോപിച്ച് കെ സുരേന്ദ്രന്‍ അടക്കമുളളവര്‍ രംഗത്ത് എത്തി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ബിജെപി സംസ്ഥാന നേതൃത്വം പരാതിയും നല്‍കിയിരുന്നു.
മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തില്‍ നിന്നും അനീഷ് രാജനെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയോടെയാണ് അനീഷ് പി രാജന് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്. ഇന്ന് തന്നെ കേരളത്തില്‍ നിന്ന് ചുമതല ഒഴിയണം. കസ്റ്റംസ് സൂപ്രണ്ട് വിവേകിനാണ് പകരം അന്വേഷണ ചുമതല. 2008 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അനീഷ് രാജന്‍. വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയിലെ മികച്ച കസ്റ്റംസ് ഓഫീസര്‍ ആയി തിരഞ്ഞെടുത്തിട്ടുളള അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം.
കോൺഗ്രസിന് അപകട മണി, മണിപ്പൂരിൽ മൂന്നിലൊരു ഭാഗം എംഎൽഎമാരും ബിജെപിയിലേക്ക്!
വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ!
സുശാന്ത് സിംഗ് രാജ്പുതിനെ കൊന്നതെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി, തെളിവ് നിരത്തി ട്വീറ്റ്!