സ്വപ്ന സുരേഷിന്റെ അമ്മയും സ്വർണം കടത്തിയെന്ന് അടുത്ത ബന്ധു! സംഭവം 1988ൽ, വെളിപ്പെടുത്തൽ മാതൃഭൂമിയിൽ
തിരുവനന്തപുരം: വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ എന്‍ഐഎ തേടിക്കൊണ്ടിരിക്കുന്ന ആളാണ് സ്വപ്ന സ്വരേഷ്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ രണ്ടാം പ്രതിയാണ് സ്വപ്ന.
എന്നാല്‍ സ്വപ്നയുടെ അമ്മയും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട് എന്നാണ് ഇപ്പോള്‍ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്നയുടെ ബന്ധുവിനെ ഉദ്ധരിച്ചാണ് മാതൃഭൂമി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വപ്നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന് എന്ന വ്യക്തിയാണ് ഇത്തരം ഒരു ആരോണം ഉന്നയിച്ചിരിക്കുന്നത്.
സ്വപ്നയുടെ ബന്ധു
സ്വപ്നയുടെ അടുത്ത ബന്ധുവായ സോമന് ആണ് ആരോപണം ഉന്നയിക്കുന്നത്. സ്വപ്നയുടെ അമ്മയുടെ പിതൃസഹോദരന് ആണ് സോമന്. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അമ്മയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല എന്നാണ് വിശദീകരിക്കുന്നത്.
1988 ല്‍
ഇത്തരം ഒരു സംഭവം നടന്നത് 1988 ല്‍ ആണെന്നാണ് മാതൃഭൂമി പുറത്ത് വിട്ട സോമന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് പിടിയ്ക്കപ്പെട്ടത് എന്നാണ് സോമന് പറയുന്നത്.
Recommended Video
രണ്ട് ബിസ്കറ്റ്
രണ്ട് സ്വര്‍ണ ബിസ്കറ്റ് ആണ് സ്വപ്നയുടെ മാതാവ് കുമാരി പ്രഭുവില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് എന്നാണ് പറയുന്നത്. അബുദാബിയില്‍ നിന്ന് വരുമ്പോള്‍ ആയിരുന്നു ഇത് എന്നും അദ്ദേഹം പറയുന്നുണ്ട്. കുമാരി പ്രഭുവിന്റെ സഹോദരനും അന്ന് കൂടെയുണ്ടായിരുന്നത്രെ.
പിഴ ഒടുക്കിയോ മറ്റോ
അന്ന് സ്വര്‍ണം കടത്തുന്നതിന് വലിയ ശിക്ഷയുണ്ടായിരുന്നില്ല എന്ന മട്ടിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പിഴയൊടുക്കിയോ ഉന്നത സ്വാധീനം ഉപയോഗിച്ചോ സ്വപ്നയുടെ അമ്മ കേസില്‍ നിന്ന് രക്ഷപ്പെട്ടു എന്നും പറയുന്നുണ്ട്. എന്നാല്‍ ഇവരുടെ സഹോദരന് മൂന്ന് ദിവസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ടത്രെ.
തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ
ഏറ്റവും പുതിയ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ മാധ്യമങ്ങള്‍ അമ്മ കുമാരി പ്രഭുവിന്റെ പ്രതികരണം തേടിയിരുന്നു. തെറ്റ് ചെയ്തെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടട്ടേ എന്നായിരുന്നു അവര്‍ അപ്പോള്‍ പ്രതികരിച്ചത്.
വീണ്ടും കൊവിഡ് മരണം, എറണാകുളത്ത് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു! ഉറവിടം കണ്ടെത്തിയിട്ടില്ല
രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ! കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കരുനീക്കം, 24 എംഎൽഎമാർ!