നിയന്ത്രണം കടുപ്പിക്കുന്നു, മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗം വിളിക്കുന്നു; സിപിഎം നീക്കത്തിന് പിന്നിൽ
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗം വിളിച്ച് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്ന യോഗം വ്യാഴാഴ്ചയാണ് നടക്കുക. എല്ലാ മന്ത്രിമാരുടെയും സ്റ്റാഫിന്റെയും പെരുമാറ്റചട്ടം കര്‍ശനമായി നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമെടുക്കും. സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ന്നത് കണക്കിലെടുത്ത് ഇടതുമുന്നണി യോഗം വിളിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിമാരുടെ സ്റ്റാഫുമായി സിപിഎം നേതൃത്വം കൂടിക്കാഴ്ച നടത്തുന്നത്.

നേരത്തെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് മേല്‍ പാര്‍ട്ടിക്കും മുന്നണിക്കും നല്ല നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞതായാണ് വിലയിരുത്തല്‍. പല വിവാദങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പടെ പെടുന്ന സാഹചര്യത്തിലാണ് യോഗം വിളിപ്പിച്ചത്. മന്ത്രിമാരുടെ ഓഫീസിലെയും സര്‍ക്കാരിന്റെ ആകെ പ്രവര്‍ത്തനങ്ങളിലും ഇടപെടാനാണ് സിപിഎം നീക്കമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരിക്കുന്ന സമയത്ത് എം ശിവശങ്കരന് തന്നിഷ്ടത്തിന് തീരുമാനമെടുത്തത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്ന വിലയിരുത്തല്‍ നേരത്തെ ഉണ്ടായിരുന്നു.
Recommended Video
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം പ്രതിയുടെ മൊഴി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഓഫീസില്‍ നടക്കുന്ന ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ് കൊണ്ടിരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. കൂടെ ഇരുന്ന ആളിന്റെ സാമര്‍ത്ഥ്യം എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പോലും സാധിക്കാത്തയാളാണ് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് പോലും മുഖ്യമന്ത്രിയുടെ നടപടി അദ്ഭുതമാണെന്ന് പറയുന്നു. മികച്ച ഭരണാധികാരിയാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുക മാത്രമാണ് പിണറായി ചെയ്തത്. പിണറായി മികച്ച ഭരണാധികാരിയോ ഇടത് സര്‍ക്കാരിന്റേത് മികച്ച ഭരണമോ അല്ല. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന കണ്‍സള്‍ട്ടന്‍സി രാജാണ്. ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ടെണ്ടര്‍ പോലുമില്ലാതെയാണ് ന്‍കിയത്. സെബി വരെ കരിമ്പട്ടികള്‍ പെടുത്തിയ കമ്പനിയാണ്. ഇവരെ എന്തിനാണ് മുഖ്യമന്ത്രി നിയമിച്ചതെന്നും ചെന്നിത്തല ചോദിച്ചു.
-
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications