Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് നരകം ഒരുക്കി സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു; രമേശ് ചെന്നിത്തല

ശബരിമലയില്‍ മണ്ഡലകാലത്തിന്റെ ആദ്യ ദിനത്തില്‍ മണിക്കൂറുകളോളം കാത്തുനിന്ന് ദര്‍ശനം കിട്ടാതെ നൂറുകണക്കിന് ഭക്തര്‍ മടങ്ങിയെന്ന് രമേശ് ചെന്നിത്തല. കാനന പാതയില്‍ ഒരിടത്തും ഇവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിയില്ല. സ്ഥിതി ഭയാനകമാണ് എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പോലും തുറന്നു സമ്മതിച്ചു എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സന്നിധാനത്തെ സ്വര്‍ണമെല്ലാം കവര്‍ന്നിട്ടും അവിശ്വാസികളുടെ സര്‍ക്കാരിന് ശബരിമലയോടും അയ്യപ്പ ഭക്തരോടുമുള്ള പക തീരുന്നില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു. ശബരിമലയില്‍ തീര്‍ഥാടകരല്ല പ്രധാനം എന്ന് സര്‍ക്കാര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. സമ്പത്തിലാണ് സര്‍ക്കാരിന്റെ കണ്ണ് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

sabarimala-pilgrimage season starts

ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: ''സന്നിധാനത്തെ സ്വര്‍ണമെല്ലാം കവര്‍ന്നിട്ടും അവിശ്വാസികളുടെ സര്‍ക്കാരിന് ശബരി മലയോടും അയ്യപ്പഭക്തരോടുമുള്ള പക തീരുന്നില്ല. സന്നിധാനത്ത് ഭക്തര്‍ക്ക് നരകമൊരുക്കിയാണ് ഇവരുടെ പ്രതികാരം.

മണ്ഡലക്കാലത്തിന്റെ ആദ്യ ദിനം തന്നെ പതിനഞ്ചും ഇരുപതും മണിക്കൂറുകള്‍ കാത്തു നിന്ന ശേഷവും ദര്‍ശനം കിട്ടാതെ നൂറുകണക്കിനു തീര്‍ഥാടകരാണു മടങ്ങിപ്പോകുന്നത്. കാനന പാതയിലൊരിടത്തും ഇവര്‍ക്കു പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കിയില്ല. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നു പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പോലും തുറന്നു സമ്മതിച്ചിരിക്കുകയാണ്.

ശബരിമലയില്‍ തീര്‍ഥാടകരല്ല സര്‍ക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു, ഭക്തരുടെ കാണിക്കയിലും സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സര്‍ക്കാരിനു കണ്ണ്. സ്വര്‍ണക്കൊള്ള പിടിക്കപ്പെട്ടതോടെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ തീര്‍ഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല.

ഒരു ലക്ഷത്തിലധികം ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാന്‍ ആവശ്യമായ പൊലീസ് സംവിധാനം ഇല്ല. കുടിവെള്ളം, ലഘുഭക്ഷണം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം എന്നിവയൊന്നും ഒരുക്കാതെയാണ് ലക്ഷക്കണക്കിനു തീര്‍ഥാടകരെ 'സന്നിധാനത്തേക്കു കടത്തി വിടുന്നത്. കെഎസ്ആര്‍ടിസി സൗകര്യങ്ങളടക്കം പാളി. നിലയ്ക്കലില്‍ തീര്‍ഥാടകരെ മൃ ഗീയമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തു വിടുന്നത്.

ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ കാലത്ത് ഒരു വര്‍ഷം പോലും ശബരിമലയില്‍ സ്വസ്ഥമായ തീര്‍ഥാടനം ഉണ്ടായില്ല. ആചാര ലംഘനങ്ങളിലും സ്വര്‍ണക്കൊള്ളയിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പ ഭക്തരോടു മാപ്പ് പറയണം. ശബരിമല തീര്‍ഥാടനം ആകെ തകര്‍ന്ന സാഹചര്യത്തില്‍ ഹൈക്കോടതി മുന്‍കൈ എടുത്ത് വിദഗ്ദ്ധ സമിതിയെ ശബരിമല ക്ഷേത്ര നിയന്ത്രണത്തിനു നിയോഗിക്കണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+