മട്ടൻ ബിരിയാണിയൊക്കെ കൊടുത്ത് സുഖവാസത്തിന് വിട്ടതല്ലേ, യുപിയിൽ ആയിരുന്നെങ്കിലോ?: സന്തോഷ് പണ്ഡിറ്റ്
സൗമ്യ വധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. എന്നാല്‍ രാവിലെയോടെ മാത്രമാണ് പോലീസ് ഇക്കാര്യം അറിയുന്നത്.
വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടിയാണ് ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നാണ് പോലീസ് പറയുന്നത്. നല്ല ഉയരമുളള മതിലും ഇലക്ട്രിക് ഫെന്‍സിംഗും ഉളള ജയിലില്‍ നിന്ന് ഒറ്റക്കയ്യനായ കുറ്റവാളി എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യമാണ് ഉയരുന്നത്. ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഗോവിന്ദച്ചാമിയെ പോലൊരു കൊടുംകുറ്റവാളി രക്ഷപ്പെട്ടത് കനത്ത സുരക്ഷാ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഒറ്റക്കയ്യന് പുഷ്പം പോലെ ഇറങ്ങിപ്പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകളെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഗോവിന്ദ ചാമി ജയിൽ ചാടി രക്ഷപ്പെട്ട വാർത്ത അറിഞ്ഞു ഞെട്ടിപ്പോയി. (ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജെയിൽ ചാടുന്നത്). ട്രെയിനിൽ നിന്ന് സൗമ്യ എന്നാ ഒരു പാവം പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്. ഒറ്റക്കയ്യൻ ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ട് എന്ന് ജനം എങ്ങനെ വിശ്വസിക്കും?
ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകൾ? ക്രിമിനലുകളെ നമ്മുടെ നികുതി പണം ഉപയോഗിച്ച് മട്ടൻ ബിരിയാണി, ചിക്കൻ , മീൻ ഒക്കെ തീറ്റി കൊടുത്ത് സുഖവാസത്തിന് വിട്ടാൽ ഇതൊക്കെ സംഭവിക്കാം.. ഇനിയെങ്കിലും ജയിലിൽ നോൺ വെജ് കൊടുക്കരുത്..പഴയത് പോലെ ഗോതമ്പ് ഉണ്ട കൊടുത്താൽ മതി.
(വാൽ കഷ്ണം...ഇവൻ ഈ ചെയ്ത കൊലപാതകം ഉത്തർ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കിൽ, അന്നേ, യു പി മോഡൽ ശിക്ഷ നൽകി പടമായേനേ... )''.
ഗോവിന്ദച്ചാമി രക്ഷപ്പെട്ടതിൽ ജയിൽ വകുപ്പ് മന്ത്രി രാജി വെച്ച് ആ ജോലിക്ക് പറ്റാവുന്ന ആരെയെങ്കിലും ഏൽപ്പിക്കണമെന്ന് അഡ്വ ഹരീഷ് വാസുദേവൻ തുറന്നടിച്ചു. '' ഗോവിന്ദസ്വാമി എന്ന കുറ്റവാളി ജയിൽ ചാടി. (ഗോവിന്ദച്ചാമി അല്ല സ്വാമി ആണ്). സ്ത്രീകളുടെ സ്വൈര്യജീവിതവും ഉറക്കവും കെടുത്തുന്ന വാർത്തയാണ്. പതിവ് പോലെ വല്ല ജയിൽ വാർഡനെയും സസ്പെൻഡ് ചെയ്തു സർക്കാർ കൈകഴുകുമായിരിക്കും. കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ജയിൽ അധികൃതരുടെ സഹായവും ഇല്ലാതെ ഒരു പ്രതിക്കും ജയിൽ ചാടാൻ പറ്റില്ല. ജയിലിന്റെ സുരക്ഷ, ഭരണപരമായ കുഴപ്പങ്ങൾ എല്ലാം ചേർന്നാണ് ഒരാൾക്ക് ചാടാൻ വഴി ഒരുക്കുന്നത്. അതൊരു ഉദ്യോഗസ്ഥന്റെ മാത്രം പിഴവാവില്ല സിസ്റ്റത്തിന്റെ പിഴവാണ്. ജയിലിൽ കൈക്കൂലി ഉണ്ടെന്നത് അറിയാത്ത ഏക ആൾക്കാർ ചിലപ്പോൾ സർക്കാർ ആയിരിക്കും.
ഒരു കൊടും കുറ്റവാളിയെ ജയിലിൽ സൂക്ഷിക്കാൻ പോലും പറ്റുന്നില്ലെങ്കിൽ സർക്കാർ ഈ പണി അവസാനിപ്പിച്ച് പോകണം. ജയിൽ വകുപ്പ് മന്ത്രി രാജി വെച്ച് ആ ജോലിക്ക് പറ്റാവുന്ന ആരെയെങ്കിലും ഏൽപ്പിക്കണം. വധശിക്ഷ വേണമെന്ന പൊതുബോധം ഊട്ടിയുറപ്പിക്കാൻ മാത്രമല്ല, പൗരന്റെ സുരക്ഷയ്ക്ക് സ്റ്റേറ്റ് പരാജയമാണ് തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നതാണ് നല്ലത് എന്ന് തോന്നിപ്പിക്കുന്ന പൊതുബോധം ഉണ്ടാക്കാനേ ഇത്തരം വീഴ്ചകൾ ഉതകൂ'' .
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications