പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചു; 5 കോടി പേരെ ബാധിക്കും
ദില്ലി; പി എഫ് പലിശനിരക്ക് കുത്തനെ കുറച്ചു. എട്ടര ശതമാനത്തിൽ നിന്നും 8.1 ശതമാനമായാണ് കുറച്ചത്.ഗുവാഹത്തിയിൽ ചേർന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് തീരുമാനം. 1977-78 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏകദേശം അഞ്ച് കോടി മാസശമ്പളക്കാരെയാണ് നിരക്ക് കുറച്ച നടപടി ബാധിച്ചേക്കുക.

ബോർഡിന്റെ ശുപാർശ ഉടൻ ധനമന്ത്രാലയത്തിന് അയക്കും.2020-21ൽ 8.5 ശതമാനമായിരുന്നു പലിശ.2020 മാർച്ചിൽ, ഇ പി എഫ് ഒ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2018-19ൽ നൽകിയ 8.65 ശതമാനത്തിൽ നിന്ന് 2019-20 ൽ ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമായി കുറച്ചിരുന്നു. 76768 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ഇ പി എഫിൽ എത്തിയത്.
Recommended Video
പ്രൊവിഡന്റ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറയ്ക്കാനും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് തുല്യമാക്കാനും ധനമന്ത്രാലയം തൊഴിൽ മന്ത്രാലയത്തിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications