കേരളത്തിലെ കാറ്ററിംഗ് സ്ഥാപനങ്ങള്‍ നടത്തിയത് 80.14 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്, വ്യാപക പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ കാറ്ററിംഗ് സര്‍വീസ് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക നികുതി വെട്ടിപ്പ് കണ്ടെത്തി. വ്യാഴാഴ്ചയാണ് സംസ്ഥാന ചരക്ക് സേവന നികുതി (ജി എസ് ടി) വകുപ്പ് കേരളത്തിലുടനീളമുള്ള കാറ്ററിംഗ് സര്‍വീസ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും 4.42 കോടി രൂപയുടെ ജി എസ് ടി ക്രമക്കേടും കണ്ടെത്തി.
ഓപ്പറേഷന് ക്രൂക്ക്ഷാങ്ക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷന് ജിഎസ്ടി വകുപ്പിന്റെ ഇന്റലിജന്‍സ് & എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് നടത്തിയത്. നടപടികളുടെ ഭാഗമായി, ജി എസ് ടി വകുപ്പ് ഇതിനകം കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ഏകദേശം 1.25 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ് എന്ന് സംസ്ഥാന ജി എസ് ടി കമ്മീഷണര്‍ വ്യക്തമാക്കി.

വിവിധ കാറ്ററിംഗ് സ്ഥാപനങ്ങള്‍, അവയുടെ ശാഖകള്‍, ഉടമകളുടെ വസതികള്‍ എന്നിവയുള്‍പ്പെടെ 62 സ്ഥലങ്ങളില്‍ ആണ് ജി എസ് ടി വകുപ്പ് ഒരേസമയം പരിശോധനകള്‍ നടത്തിയത്. നികുതി വെട്ടിപ്പ് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജി എസ് ടി കമ്മീഷണര്‍ പറഞ്ഞു. അന്വേഷണങ്ങളും നിര്‍വ്വഹണവും കര്‍ശനമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ഈ സാമ്പത്തിക വര്‍ഷം ജി എസ് ടി പിരിവില്‍ ഇടിവുണ്ടായതായാണ് വിവരം. 2025 സെപ്റ്റംബര്‍ മുതല്‍ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് കുറയ്ക്കലുകളും ഡിമാന്‍ഡ് മന്ദഗതിയിലായതും മൂലമുള്ള വെല്ലുവിളികള്‍ കാരണമാണ് പല സംസ്ഥാനങ്ങലും ഈ സാമ്പത്തിക വര്‍ഷം ജിഎസ്ടി പിരിവില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഡാറ്റ വിശകലനം പ്രകാരം ലഭ്യമായ ഡാറ്റ അനുസരിച്ച്, 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി പിരിവില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് (2.3 ശതമാനം), കേരളം (4.1 ശതമാനം), ഒഡീഷ (7.4 ശതമാനം), മധ്യപ്രദേശ് (2.7 ശതമാനം) തുടങ്ങിയ വലിയ സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ദേശീയ ജിഎസ്ടി ഏകദേശം 6-7 ശതമാനം വളര്‍ച്ചയില്‍ പിടിച്ചുനിന്നെങ്കിലും, വരുമാന എഞ്ചിന് തന്നെ മാറിയതിനാല്‍ പകുതിയോളം സംസ്ഥാനങ്ങളും 5 ശതമാനം വളര്‍ച്ച കടക്കാന്‍ പാടുപെടുകയോ സങ്കോചത്തിലേക്ക് വഴുതിവീഴുകയോ ചെയ്തിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചയെ പ്രധാനമായും നയിച്ചത് ഇറക്കുമതി ഐ ജി എസ് ടിയും ഒരുപിടി വലിയ ഉപഭോഗ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലേക്ക് ഒഴുകുന്ന സെറ്റില്‍മെന്റുകളുമാണ്. അതേസമയം വര്‍ധിച്ച് വരുന്ന റീഫണ്ടുകളും കര്‍ശനമായ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നിയന്ത്രണങ്ങളും മൂലം അറ്റ ആഭ്യന്തര ജി എസ് ടി കുറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications