ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദിന് തന്നെ, ലേലം ഉറപ്പിച്ച് ദേവസ്വം ഭരണസമിതി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലത്തിന് ദേവസ്വം ഭരണസമിതിയുടെ അംഗീകാരം. ഥാര്‍ ലേലത്തില്‍ പിടിച്ച പ്രവാസി മലയാളിയായ അമല്‍ മുഹമ്മദിന് തന്നെ നല്‍കും. 18ാം തിയ്യതി നടന്ന ഥാര്‍ ലേലത്തില്‍ അമല്‍ മുഹമ്മദ് മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്ക് ആണ് ഥാര്‍ അമല്‍ മുഹമ്മദ് സ്വന്തമാക്കിയത്. ലേലത്തില്‍ വിജയിച്ചെങ്കിലും വാഹനം വിട്ട് നല്കുന്നതില് പുനരാലോചന വേണ്ടി വരുമെന്നുളള ദേവസ്വത്തിന്റെ നിലപാട് വിവാദമായിരുന്നു.
വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം
ഥാര്‍ അമല്‍ മുഹമ്മദിന് വിട്ട് കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് രാവിലെയാണ് ക്ഷേത്രം ഭരണസമിതി യോഗം ചേര്‍ന്നത്. അഞ്ച് ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും യോഗത്തില്‍ പങ്കെടുത്തു. ഥാര്‍ ലേലം ചെയ്ത വിവരം ഭരണസമിതി ഇനി ദേവസ്വം കമ്മീഷണറെ അറിയിക്കും. ജിഎസ്ടി അടക്കം 18 ലക്ഷം രൂപ ദേവസ്വത്തില്‍ അടച്ച് അമല്‍ മുഹമ്മദിന് ഥാര്‍ ഇനി സ്വന്തമാക്കാം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ആണ് ഥാറിന്റെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന് പതിപ്പ് സമര്‍പ്പിച്ചത്. വിപണിയില്‍ 13 ലക്ഷം മുതല്‍ 18 ലക്ഷം വരെയാണ് ഈ വാഹനത്തിന് വില. വഴിപാടായി ലഭിച്ച വാഹനം ലേലത്തില്‍ വില്പന നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ലേലത്തില്‍ 15 ലക്ഷം ആയിരുന്നു വാഹനത്തിന് വില നിശ്ചയിച്ചിരുന്നത്. ഥാര്‍ വഴിപാടായി ലഭിച്ചതിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചിരുന്നത് കൊണ്ട് തന്നെ ലേലത്തില്‍ നിരവധി പേര് പങ്കെടുക്കും എന്നായിരുന്നു ദേവസ്വം പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ എറണാകുളം സ്വദേശിയായ പ്രവാസി അമാല്‍ മുഹമ്മദിന് വേണ്ടി സുഹൃത്ത് സുഭാഷ് പണിക്കര്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. 15 ലക്ഷം രൂപ ലേലത്തില്‍ ദേവസ്വം വിളിച്ചപ്പോള്‍ അമലിന്റെ പ്രതിനിധി 15 ലക്ഷത്തി പതിനായിരം വിളിച്ചു. അതിന് മുകളില്‍ വിളിക്കാന്‍ ആളില്ലാതിരുന്നത് കൊണ്ട് ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. അമലിന് വേണ്ടി സര്‍പ്രൈസ് നല്കാന് അദ്ദേഹത്തിന്റെ അച്ഛന് ആയിരുന്നു വാഹനം വാങ്ങുന്നത്. അദ്ദേഹം 21 ലക്ഷം വരെ നല്കാന് തയ്യാറായിരുന്നു എന്നാണ് സുഭാഷ് പണിക്കര്‍ പറഞ്ഞത്.
ഇതോടെയാണ് വാഹനം കൈമാറുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം പ്രസിഡണ്ട് കെബി മോഹന്‍ദാസ് നിലപാടെടുത്തത്. ദേവസ്വത്തിന്റെ നിലപാട് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ലേലം ഉറപ്പിച്ചതിന് ശേഷം വാക്ക് മാറുന്നത് ശരിയല്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. മാത്രമല്ല അമല്‍ മുഹമ്മദ് മുസ്ലീം ആയത് കൊണ്ടാണ് ദേവസ്വം ബോര്‍ഡ് വാഹനം വിട്ട് നല്‍കാത്തത് എന്നും ആക്ഷേപം ഉണ്ടായി. ഇതോടെ കൂടുതല്‍ വിവാദമുണ്ടാക്കാതെ വാഹനം വിട്ട് നല്കാന് ദേവസ്വം ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications