'സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്'
തിരുവനന്തപുരം: സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എംഎല്‍എ ജീവിതത്തിന് അമ്പത് വര്‍ഷങ്ങള്‍ തികയുന്ന പശ്ചാത്തലത്തില്‍ സത്യന്‍ അന്തിക്കാട് മാതൃഭൂമിയില്‍ നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷിന്റെ വിമര്‍ശനം.
പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും,വിജയനേയും,ബാലഗോപാലനേയും,അപ്പുണ്ണിയേയും ഞങ്ങള്‍ക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ ... നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റക്കാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..
അഖിലേഷിന്റെ ത്രീ വേ ഗെയിം... നന്ദി പ്രിയങ്കയ്ക്ക്, യുപിയില്‍ 250 സീറ്റില്‍ കളി മാറും, എസ്പി ഫോര്‍മുല
കുറക്കന്റെ കല്യാണങ്ങള്‍
മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും സംഘി എന്ന് വിളിക്കാന്‍ വളരെ ഏളുപ്പമാണ്...അത് ആര്‍ക്കും പറ്റും...പക്ഷെ സത്യന്‍ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷര്‍ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മള്‍ കാണാതെ പോകരുത്...
കടക്ക് പുറത്ത്
പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും,വിജയനേയും,ബാലഗോപാലനേയും,അപ്പുണ്ണിയേയും ഞങ്ങള്‍ക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ ... നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റക്കാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും.
Recommended Video
ഈ അവസരത്തില്‍ പിന്‍വലിക്കുന്നു
കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരന്‍മാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരന്‍ ...സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍. സന്ദേശം സിനിമയുടെ പേരില്‍ ശ്യാം പുഷ്‌കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാന്‍ ഈ അവസരത്തില്‍ പിന്‍വലിക്കുന്നു.
യുപിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും കസ്റ്റഡിയില്‍, കാട്ടുഭരണമാണ് നടപ്പാക്കുന്നതെന്ന് പ്രിയങ്ക!!
പാര്‍ട്ടി വിട്ട 2 മുന്‍ അധ്യക്ഷന്മാര് വീണ്ടും കോണ്‍ഗ്രസിലേക്ക്; ബിജെപിയില്‍ പരിഗണന ലഭിച്ചില്ല
1 രൂപ പിഴ അടച്ച് പ്രശാന്ത് ഭൂഷൺ;'പിഴ അടയ്ക്കുന്നു എന്നതിനർത്ഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല'