കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം ആഭ്യർത്ഥിച്ച് ആരോഗ്യമന്ത്രിക്ക് മെസേജ്; ഉടൻ നടപടിയെടുത്ത് കെകെ ശൈലജ!!
Recommended Video
തിരുവനന്തപുരം: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി ആരോഗ്യമന്ത്രി. രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്.
'ടീച്ചറേ... വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്‍ dr നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു.മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു. ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് dr പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു' ജിയാസിന്റെ കമന്റ്.
എന്നാൽ
നിമിഷങ്ങൾക്കകം
തന്നെ
മന്ത്രിയുടെ
മറുപടിയും
വന്നു.
താങ്കളുടെ
കമന്റ്
ശ്രദ്ധയില്‍പ്പെട്ടപ്പോള്‍
തന്നെ
ആരോഗ്യവകുപ്പ്
ഡയറക്ടറോടും
ഹൃദ്യം
പദ്ധതിയുടെ
കോഡിനേറ്ററിനോടും
ഈ
വിഷയം
അന്വേഷിച്ച്
റിപ്പോര്‍ട്ട്
നല്‍കാന്‍
നിര്‍ദ്ദേശം
നല്‍കി.
കുട്ടിയുടെ
ചികിത്സ
ഹൃദ്യം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സൗജന്യമായി
നടത്താന്‍
കഴിയും.
എത്രയും
വേഗത്തില്‍
കുഞ്ഞിനു
വേണ്ട
ചികിത്സ
നല്‍കാനുള്ള
ശ്രമങ്ങള്‍
തുടങ്ങിയിട്ടുണ്ട്.
എറണാകുളം
ലിസി
ഹോസ്പിറ്റലില്‍
കുട്ടിയുടെ
ഓപ്പറേഷന്
വേണ്ട
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്.
ഹൃദ്യം
പദ്ധതിയ്ക്ക്
വേണ്ടിയുള്ള
ആംബുലന്‍സ്
എടപ്പാള്‍
എന്ന
സ്ഥലത്ത്
നിന്നും
പെരിന്തല്‍മണ്ണ
ആശുപത്രിയിലേക്ക്
പുറപ്പെട്ടിട്ടുണ്ട്.
കുട്ടിയെ
ഇന്ന്
രാത്രി
തന്നെ
ലിസി
ആശുപത്രിയിലേക്ക്
മാറ്റാനുള്ള
ഉള്ള
നടപടികള്‍
സ്വീകരിക്കും.
എന്നായിരുന്നു
ആരോഗ്യമന്ത്രി
കെകെ
ശൈലജ
ടീച്ചറുടെ
മറുപടി.
ജനനേതാക്കൾകക്കും മന്ത്രിമാർക്കും ദിവസേന നൂറു കണക്കിന് കമന്റുകളും മെസേജുകൾക്കും മറുപടി അയക്കാനോ ശ്രദ്ധിക്കാനോ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഇത്തരത്തിൽ ഒരു കമന്റ് ശ്രദ്ധയിൽ പെടുകയും, പെട്ടെന്ന് തന്നെ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്ത ആരോഗ്യമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ അഭിവാദ്യങ്ങളർപ്പിച്ച് നിരവധി പോസ്റ്റുകൾ വരുന്നുണ്ട്.