കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Recommended Video
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കൊപ്പം ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച ഇടുക്കി, വയനാട് മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
രണ്ട് മാസത്തിനുള്ളില്‍ യെഡ്ഡിയെ പൂട്ടും, ചരട് വലിക്കുന്നത് ബിജെപി അധ്യക്ഷനെന്ന് കോണ്‍ഗ്രസ് നേതാവ്
ഒക്ടോബർ ഒന്നിന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലികളിലും ഒക്ടോബർ രണ്ടിന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മൂന്നിന് ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ ഇടിയും മിന്നലും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്*
ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
*തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നു കൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക*.
പൊതു നിര്‍ദേശങ്ങള്‍
-
ഇടിമിന്നലിന്റെ
ആദ്യ
ലക്ഷണം
കണ്ടുകഴിഞ്ഞാൽ
ഉടൻ
തന്നെ
സുരക്ഷിതമായ
കെട്ടിടത്തിനുള്ളിലേക്ക്
മാറുക.
-
മഴക്കാർ
കാണുമ്പോൾ
തുണികൾ
എടുക്കാൻ
ടെറസിലേക്കോ,
മുറ്റത്തക്കോ
ഉച്ചക്ക്
2
മണി
മുതൽ
വൈകിട്ട്
10
മണി
വരെയുള്ള
സമയത്ത്
പോകരുത്
-
ഗൃഹോപകരണങ്ങളുടെ
വൈദ്യുതി
ബന്ധം
വിഛേദിക്കുക.
-
ജനലും
വാതിലും
അടച്ചിടുക
-
ലോഹ
വസ്തുക്കളുടെ
സ്പർശനമോ
സാമീപ്യമോ
പാടില്ല.
വൈദ്യുതി
ഉപകരണങ്ങളുടെ
സാമീപ്യവും
ഒഴിവാക്കുക.
-
ഫോൺ
ഉപയോഗിക്കരുത്.
-
ഇടിമിന്നലുള്ള
സമയത്ത്
കുളിക്കുന്നത്
ഒഴിവാക്കുക.
-
കഴിയുന്നത്ര
ഗൃഹാന്തർ
ഭാഗത്ത്
ഭിത്തിയിലോ
തറയിലോ
സ്പർശിക്കാതെ
ഇരിക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
ടെറസ്സിലോ
മറ്റ്
ഉയരമുള്ള
സ്ഥലങ്ങളിലോ
വൃക്ഷ
കൊമ്പിലോ
ഇരിക്കുന്നത്
അപകടകരമാണ്.
-
വീടിനു
പുറത്താണങ്കിൽ
വൃക്ഷങ്ങളുടെ
ചുവട്ടിൽ
നിൽക്കരുത്.
-
വാഹനത്തിനുള്ളിൽ
ആണങ്കിൽ
തുറസ്സായ
സ്ഥലത്ത്
നിർത്തി,
ലോഹ
ഭാഗങ്ങളിൽ
സ്പർശിക്കാതെ
ഇരിക്കണം.
-
ഇടിമിന്നൽ
ഉണ്ടാകുമ്പോൾ
ജലാശയത്തിൽ
ഇറങ്ങുവാൻ
പാടില്ല.
-
പട്ടം
പറത്തുവാൻ
പാടില്ല.
-
തുറസ്സായ
സ്ഥലത്താണങ്കിൽ
പാദങ്ങൾ
ചേർത്തുവച്ച്
തല
കാൽ
മുട്ടുകൾക്ക്
ഇടയിൽ
ഒതുക്കി
പന്തുപോലെ
ഉരുണ്ട്
ഇരിക്കുക.
-
ഇടിമിന്നലുള്ള
സമയം
പുറത്ത്
അയയിൽ
കിടക്കുന്ന
നനഞ്ഞ
വസ്ത്രങ്ങൾ
എടുക്കാതിരിക്കുക.
-
ഇടിമിന്നലിൽനിന്ന്
സുരക്ഷിതമാക്കാൻ
കെട്ടിടങ്ങൾക്കു
മുകളിൽ
മിന്നൽ
ചാലകം
സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ
സുരക്ഷക്കായി
സർജ്ജ്
പ്രോട്ടക്ടര്‍
ഘടിപ്പിക്കാം.
-
മിന്നലിന്റെ
ആഘാതത്താൽ
പൊള്ളൽ
ഏൽക്കുകയോ
കാഴ്ച്ചയോ
കേൾവിയോ
നഷ്ടമാവുകയോ
ഹൃദയാഘാതം
സംഭവിക്കയോ
ചെയ്യാം.
മിന്നലാഘാതം
ഏറ്റ
ആളിന്റെ
ശരീരത്തിൽ
വൈദ്യുത
പ്രവാഹം
ഇല്ല
എന്ന്
മനസ്സിലാക്കണം.
അതിനാൽ
മിന്നലേറ്റ
ആളിന്
പ്രഥമ
ശുശ്രൂഷ
നൽകുവാൻ
മടിക്കരുത്.
മിന്നൽ
ഏറ്റാല്‍
ആദ്യ
മുപ്പത്
സെക്കന്റ്
സുരക്ഷക്കായിട്ടുള്ള
സുവർണ്ണ
നിമിഷങ്ങളാണ്.
-
വളര്‍ത്തു
മൃഗങ്ങളെ
തുറസായ
സ്ഥലത്ത്
ഈ
സമയത്ത്
കെട്ടരുത്.
അവയെ
അഴിക്കുവാനും
സുരക്ഷിതമായി
മാറ്റി
കെട്ടുവാനും
മഴ
മേഘം
കാണുമ്പോള്‍
തുറസായ
സ്ഥലത്തെക്ക്
പോകരുത്