ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; ജലനിരപ്പ് ക്രമാതീതമായി കൂടുന്നു, അതീവ ജാഗ്രതാ
Recommended Video
ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകൾ കൂടി തുറന്നുവിട്ടു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഷട്ടറുകളും ഉയർത്തിയത്. 40 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഇന്നലെ തുറന്ന ഷട്ടറിന്റെ ഉയരം 50ൽ നിന്ന് 40 ആക്കുകയും ചെയ്തിട്ടുണ്ട്.
കരുണാനിധിയുടെ സംസ്കാരം തടഞ്ഞതിന് പിന്നില്‍!! കരുക്കള്‍ നീക്കിയ സര്‍ക്കാറിന്‍റെ ലക്ഷ്യം മറ്റൊന്ന്
നിലവിൽ
2401
അടിയാണ്
ഇടുക്കി
ഡാമിലെ
ജലനിരപ്പ്.
2403
അടിയായാണ്
ഡാമിന്റെ
പരമാവധി
സംഭരണ
ശേഷി
അണക്കെട്ടിന്റെ
വൃഷ്ടി
പ്രദേശത്ത്
കനത്ത
മഴ
തുടരുകയാണ്.
കെഎസ്
ഇബി
ഇന്നലെ
തന്നെ
ഇടുക്കിയിൽ
റെഡ്
അലേർട്ട്
പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ
24
മണിക്കൂറിനിടെ
ഇടുക്കിയിൽ
മാത്രം
പെയ്തത്
129
മില്ലീ
മീറ്റർ
മഴയാണ്.
1,20,000 ലിറ്റർ വെള്ളമാണ് പുറത്തേയ്ക്കൊഴുകുന്നത്. കൂടുതൽ ഷട്ടറുകളും തുറക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് അധികൃതർ നൽകുന്ന സൂചന. കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ചെറുതോണിയിൽ നിന്നും കൂടുതൽ ആളുകളെ മാറ്റി പാർപ്പിച്ചു
ചെറുതോണിയിൽ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം വലിയ രീതിയിൽ ചെറുതോണി ടൗണിലെത്തുകയാണ്. പെരിയാറിന്റെ തീരത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ പേരെ മാറ്റിപാർപ്പിക്കും. ഇടുക്കി ജില്ലയിൽ ചരക്ക് വാഹനങ്ങളും വിനോദ സഞ്ചാരവും നിരോധിച്ച് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
വ്യാഴാഴ്ച 12.30നാണ് ചെറുതോണി അണക്കെട്ടിന്റെ മധ്യഭാഗത്തെ ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തി ട്രയൽ റൺ നടത്തിയത്. സെക്കന്റിൽ 50000 ലിറ്റർ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകിയത്. വൈകിട്ട് 4.30 അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്ന ട്രയൽ റൺ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ തുടരുകയായിരുന്നു.
അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതികൾ വിലയിരുത്താൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പാലക്കാട് ജില്ലയിൽ കനത്ത മഴയെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.
വയനാട് ജില്ലയിൽ മഴ തുടരുകയാണെങ്കിലും ശക്തി കുറഞ്ഞിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. അടുത്ത ഒരാഴ്ചത്തേയ്ക്ക് അതിരപ്പിള്ളിയിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. അതിരപ്പിള്ളി,മലക്കപ്പാറ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 22 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്.
പ്രളയക്കെടുതി നേരിടാൻ കേരളത്തിന് അഞ്ച് കോടി രൂപ ധനസഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് പത്ത് കോടിയുടെ സഹായം എത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്.