മഴ കനക്കുന്നു, 4 ജില്ലയിൽ റെഡ് അലർട്ട്.. റേഡിയോ ,ഇന്തപ്പഴം, കത്തി.. എമർജൻസി കിറ്റ് റെഡിയാക്കാം
പത്തനംതിട്ട; ന്യൂനമർദ്ദത്തെ തുടർന്ന് മഴ കനത്തതോടെ സംസ്ഥാനത്ത് വീണ്ടും പ്രളയസമാനമായ സാഹചര്യമാണ് ഉള്ളത്. ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടും. ഇതോടെ കൂടുതൽ ദിവസം മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനിടെ ഇന്ന് 4 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇതുകൂടാതെ ശനിയാഴ്ച ഇടുക്കി, തൃശ്ശൂർ,പാലക്കാട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാമ്പുകളിലേക്ക് മാറ്റണം
നിലവിൽ കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണെന്ന് വകുപ്പ് അറിയിച്ചു.
രാത്രി ഗതാഗതം ഒഴിവാക്കണം
രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നിവടങ്ങളിലും ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്.
യെല്ലോ അലർട്ട് ഇവിടെ
7-
തിരുവനന്തപുരം
8-
തിരുവനന്തപുരം,
കൊല്ലം
9-
ആലപ്പുഴ,
എറണാകുളം,
തൃശൂര്‍,
പാലക്കാട്
10-
മലപ്പുറം,
കോഴിക്കോട്,
വയനാട്,
കണ്ണൂര്‍,
കാസര്‍കോട്
11-
കണ്ണൂര്‍,
കാസര്‍കോഡ്
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം
Recommended Video
അതീവ ജാഗ്രത പുലർത്തണം
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അതിതീവ്ര
മഴക്കുള്ള
സാധ്യത
പ്രവചിച്ചിരിക്കുന്നതിനാൽ
പൊതുജനങ്ങളും
സർക്കാർ
സംവിധാനങ്ങളും
അതീവ
ജാഗ്രത
പാലിക്കേണ്ടതാണ്.
റെഡ്,
ഓറഞ്ച്,
മഞ്ഞ
അലേർട്ട്
പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന
ജില്ലകളിൽ
താഴ്ന്ന
പ്രദേശങ്ങൾ,
നദീതീരങ്ങൾ,
ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ
സാധ്യതയുള്ള
മലയോര
പ്രദേശങ്ങൾ
തുടങ്ങിയ
ഇടങ്ങളിലുള്ളവർ
അതീവ
ജാഗ്രത
പാലിക്കണം.
പശ്ചിമഘട്ട
മലനിരകളിൽ
അതിതീവ്ര
മഴ
പെയ്യുന്ന
സാഹചര്യം
കേരളത്തിലെ
മറ്റ്
ജില്ലകളെയും
ബാധിക്കും
എന്നതിനാൽ
വടക്കൻ
കേരളത്തിലും
മധ്യ-കേരളത്തിലുമാകെ
ജാഗ്രത
പുലർത്തേണ്ടതുണ്ട്.
എമർജൻസി കിറ്റ്
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണം.
വേണ്ടവ ഇതാണ്
ടോർച്ച്,
റേഡിയോ,
500
ml
വെള്ളം,
ORS
പാക്കറ്റ്
,അത്യാവശ്യം
വേണ്ടുന്ന
മരുന്നുകൾ,
മുറിവിന്
പുരട്ടാവുന്ന
മരുന്ന്,
ഒരു
ചെറിയ
കുപ്പി
ആന്റി
സെപ്ടിക്
ലോഷൻ,
100
ഗ്രാം
കപ്പലണ്ടി,
100
ഗ്രാം
ഉണക്ക
മുന്തിരി
അല്ലെങ്കില്
ഈന്തപ്പഴം,
ചെറിയ
ഒരു
കത്തി,10
ക്ലോറിന്
ടാബ്ലെറ്റ്,
ഒരു
ബാറ്ററി
ബാങ്ക്
അല്ലെങ്കില്
ടോർച്ചിൽ
ഇടാവുന്ന
ബാറ്ററി,
ബാറ്ററിയും,
കോൾ
പ്ലാനും
ചാര്ജ്
ചെയ്ത
ഒരു
സാധാരണ
മൊബൈൽ
ഫോൺ,
അത്യാവശ്യം
കുറച്ച്
പണം,
ATM
പ്ലാസ്റ്റിക് ബാഗുകളിൽ
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക.എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക.
അടിയന്തര സാഹചര്യത്തിലും
വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ കഴിയുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യണമെന്നും കളക്ടർ നിർദ്ദേശിച്ചു.