കനത്ത മഴയും വെള്ളപ്പൊക്കവും; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു
Recommended Video
കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേയ്ക്ക് അടച്ചു. ശനിയാഴ്ച മുതലെ വിമാനത്താവളം തുറന്ന് പ്രവർത്തിക്കുകയൊള്ളുവെന്ന് അധികൃതർ അറിയിച്ചു. ഓപ്പറേഷൻസ് ഏരീയയിലടക്കം വെള്ളം കയറിയതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെയ്ക്കുന്ന അവസ്ഥയിലേക്കെത്തിയത്.
പ്രധാനമന്ത്രിയുടെ കിടിലന്‍ പ്രഖ്യാപനം; 50 കോടി ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, അഞ്ച് ലക്ഷം കവറേജ്
വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ നാലു മുതൽ ഏഴ് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താൽക്കാലികമായി അടക്കാൻ തീരുമാനിച്ചു. എന്നാൽ വീണ്ടും വെള്ളം കയറിയതോടെയാണ് നാല് ദിവസത്തേയ്ക്ക് അടച്ചിടാൻ തീരുമാനിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടും ഇടുക്കി അണക്കെട്ടും തുറന്നതോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വെള്ളം കയറിയത്. വിമാനത്താവളത്തിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽ നിന്നും സർവീസ് നടത്തേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തും. കൊച്ചി- മസ്കറ്റ്-കൊച്ചി, കൊച്ചി-ദുബായ്-കൊച്ചി തുടങ്ങിയ എയർ ഇന്ത്യാ വിമാനങ്ങൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്.
ജില്ലാ
എമര്‍ജന്‍സി
ഓപ്പറേഷന്‍
സെന്റര്‍
നമ്പറുകള്‍:
എറണാകുളം
-
0484-2423513,
മൊബൈല്‍:
7902200300,7902200400
ഇടുക്കി
-
0486-2233111,
മൊബൈല്‍:
9061566111,9383463036
തൃശൂര്‍
-0487-2362424,
മൊബൈല്‍:
9447074424
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
ഇടുക്കിയില്‍ ജലനിരപ്പ് കൂടുന്നു, ഒഴുകിയെത്തുന്നത് 12 ലക്ഷം ലിറ്റര്‍ വെള്ളം