മഴയില്‍ മുങ്ങി കേരളം... ഉടന്‍ നില്‍ക്കില്ല, മരണം രണ്ട്, ശക്തമായ കാറ്റിനു സാധ്യത
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണിത്
Recommended Video

തിരുവനന്തപുരം: കേരളം കനത്ത മഴയില്‍ മുങ്ങി. കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായ മഴയാണ് സംസ്ഥാനത്തുടനീളം പെയ്യുന്നത്. കനത്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ ഇതുവരെ സംസ്ഥാനത്ത് രണ്ടു പേര് മരിച്ചുവെന്നാണ് കണക്ക്.
പ്രതീക്ഷിച്ചതു പോലെ കാലവര്‍ഷം ലഭിക്കാതിരുന്ന കേരളത്തിന് ഈ മഴയോടെ ആ കുറവ് ഏറെക്കുറെ നികത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയാണ് ത്തവണ ലഭിച്ചത്.

മൂന്നു ദിവസം കൂടി
സംസ്ഥാനത്തു മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ശക്തമായ മഴ
ചൊവ്വാഴ്ച വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 12 മുതല്‍ 20 സെന്റ്ി മീറ്റര്‍ വരെ മഴ പെയ്യാനിടയുണ്ട്.

മല്‍സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില സമയങ്ങളില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ ആവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി.

മഴയുടെ കാരണം
പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് കേരളത്തിലെ കനത്ത മഴയുടെ കാരണം. അറബിക്കടലിന്റെ പടിഞ്ഞാറന്‍ തീരത്ത് രൂപം കൊണ്ട ശക്തമായ ന്യൂനമര്‍ദ്ദ പാത്തിയും ഒഡീഷ, വടക്കന്‍ ആന്ധ്ര തീരത്ത് രൂപമെടുത്ത അന്തരീക്ഷച്ചുഴിയും ഒരുമിച്ച് ശക്തി പ്രാപിച്ചതാണ് ഇത്രയും കനത്ത മഴയ്ക്കു കാരണം.

88 ശതമാനവും ലഭിച്ചു
ഇക്കാലയളവില്‍ കേരളത്തില്‍ ലഭിക്കേണ്ട കാലവര്‍ഷത്തിന്റെ 88 ശതമാനവും ഇപ്പോള്‍ ലഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച വരെ 191.81 സെന്റീ മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ഇതില്‍ 167.81 സെന്റി മീറ്ററും ഇതിനകം ലഭിച്ചു കഴിഞ്ഞു.

കൂടുതല്‍ മഴ പാലക്കാട്ട്
ഞായറാഴ്ച വൈകീട്ട് വരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടാണ്. 23 സെന്റി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. വടകരയില്‍ 18 സെന്റി മീറ്ററും പെരിന്തല്‍മണ്ണയില്‍ 16 സെന്റി മീറ്ററും മഴ കിട്ടി.

മരണം രണ്ട്
കനത്ത മഴയെത്തുടര്‍ന്ന് രണ്ടു പേരാണ് ഇതിനകം മരിച്ചത്. രണ്ടു മരണങ്ങളും കണ്ണൂര്‍ ജില്ലയിലാണ്. കണ്ണൂര്‍ ചെറുകുന്ന് മടക്കരയില്‍ മുഹമ്മദ് കുഞ്ഞ്, ഇതരസംസ്ഥാന തൊഴിലാളിയായ ക്രിസ്തുരാജ് എന്നിവരാണ് മരിച്ചത്. കോതമംഗലത്ത് ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായിട്ടിണ്ട്.

മലയോര മേഖലകളില്‍ നാശം
മലയോര മേഖലകളിലാണ് മഴ മൂലം ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. പലയിടങ്ങളിലും മണ്ണിടിച്ചിലും മഴക്കെടുതികളുമുണ്ടായി. മലയോര മേഖലകള്‍ മണ്ണിടിച്ചില്‍ കൊണ്ടാണ് വലയുന്നതെങ്കില് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications