പോലീസ് ക്രൂരത, കൊല്ലത്ത് ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ യുവാവിനെ ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തി
കൊല്ലം: ഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ കൊല്ലത്ത് പോലീസ് ക്രൂരത. ബൈക്ക് യാത്രികനായ യുവാവിനെ ലാത്തി കൊണ്ട് പോലീസ് ഉദ്യോഗസ്ഥന് എറിഞ്ഞ് വീഴ്ത്തി. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിഞ്ഞ് മറഞ്ഞു. അതേസമയം ട്രാഫിക് പരിശോധനയ്ക്ക് കൂടുതല്‍ സാങ്കേതിക വിദ്യയുടെ സഹായം തേടണമെന്നാണ് കോടതി വിധി. എന്നാല്‍ പോലീസ് ഈ നിയമം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്.

അതേസമയം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്. പോലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഎ ചന്ദ്രമോഹനെ സസ്പെന്‍ഡ് ചെയ്തു. പരിശോധനയില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും.
ട്രാഫിക് പരിശോധനയുടെ സമയത്ത് കായികമായി ആരെയും നേരിടണമെന്ന് കോടതിയുടെ പ്രത്യേകം നിര്‍ദേശമുണ്ട്. പകരം നമ്പര്‍ മാത്രം കുറിച്ച് വെക്കുകയോ സിസിടിവി ദൃശ്യങ്ങളോ ഉപയോഗിച്ച് ഇവര്‍ക്ക് പിഴ വിധിക്കുന്ന രീതിയാണ് പ്രയോഗിക്കേണ്ടതെന്നും നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. മുമ്പ് വാഹനങ്ങള്‍ക്ക് മുമ്പില്‍ ചാടി വീഴുന്ന പോലീസ് രീതി നിരവധി അപകടങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി അത്തരം രീതികള്‍ പാടില്ലെന്ന് നിര്‍ദേശിച്ചത്.
സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടിയെടുത്തെന്ന്് റൂറല്‍ എസ്പി വ്യക്തമാക്കി. സംഭവത്തില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഇടപെട്ടിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ഇടപെട്ടാണ് സൂചന.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications