പിഎസ് സിയെ തള്ളി ഹൈക്കോടതി!! റദ്ദാക്കിയ റാങ്ക് ലിസ്റ്റുകൾ നീട്ടി!! തൊഴിൽ രഹിതർക്ക് തുല്യത വേണം!!
2016 ഡിസംബർ 30ന് പിഎസ് സി റദ്ദാക്കിയ കെഎസ്ഇബി മസ്ദൂർ റാങ്ക് പട്ടികയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
കൊച്ചി: പിഎസ് സിയുടെ ചില റാങ്ക് ലിസ്റ്റുകൾ മാത്രം ജൂൺ 30 വരെ നീട്ടാനുള്ള സർക്കാർ ശുപാർശയ്ക്കും പിഎസ് സി തീരുമാനത്തിനുമെതിരെ ഹൈക്കോടതി രംഗത്ത്. തൊഴിൽ രഹിതരായ യുവാക്കൾക്ക് തുല്യാവസരം ഉറപ്പാക്കാൻ പബ്ലിക് സർവീസ് കമ്മീഷന് ചുമതലയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിഎസ് സിയെ രൂക്ഷ ഭാഷയിൽ തന്നെ കോടതി വിമർശിച്ചു. തുല്യ തൊഴിലവസരം സംരക്ഷിക്കേണ്ട പിഎസ് സിയുടെ സ്വേച്ഛാധിപരമായ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

നീട്ടാൻ ഉത്തരവ്
2016 ഡിസംബർ 30ന് പിഎസ് സി റദ്ദാക്കിയ കെഎസ്ഇബി മസ്ദൂർ റാങ്ക് പട്ടികയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കേരള വാട്ടർ അഥോറിട്ടി മീറ്റർ റീഡർ റാങ്ക് പട്ടികയ്ക്കും അധിക കാലാവധി അനുവദിച്ചിട്ടുണ്ട്. 2017 ജൂൺ 30 വരെ കാലാവധി അനുവദിക്കുന്നതാണ് ഉത്തരവ്.

ഒരിക്കൽ നീട്ടിയെന്ന കാരണത്താൽ
ഒരിക്കൽ കാലാവധി നീട്ടിയിട്ടുണ്ടെന്നും അതിനാൽ ഇനി നീട്ടേണ്ടതില്ലെന്നും പിഎസ് സി തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ നെയ്യാറ്റിൻകര സ്വദേശി എൻ ഗോപകുമാർ ഉൾപ്പെടെയുളള മസ്ദൂർ ഉദ്യോഗാർഥികളാണ് കോടതിയെ സമീപിച്ചത്.

സമീപിച്ചത് ഇങ്ങനെ
നേരത്തെ കാലാവധി നീട്ടാത്തതും 2017 മാർച്ച് 31ന് കാലാവധി നീട്ടാത്തതുമായ പട്ടികകൾ 2017 ജൂൺ 30 വരെ നീട്ടാൻ സർക്കാർ പിഎസ് സിക്ക് ശുപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ച പിഎസ് സി മസ്ദൂരിനെ ഒഴിവാക്കി മറ്റ് പട്ടികകളുടെ കാലാവധി നീട്ടി നൽകാൻ നിർദേശിക്കുകയായിരുന്നു. ഇതിനെചോദ്യം ചെയ്താണ് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചത്.

ഒന്നിലധികം തവണ നീട്ടാം
കാലാവധി നീട്ടൽ ചുരുങ്ങിയത് മൂന്നുമാസമാണെന്നും എല്ലാ തവണയുംകൂടി പരമാവധി ഒന്നരവർഷമാണെന്നുമാണ് പിഎസ് സി നടപടി ക്രമം. ഒന്നിലധികം തവണ നീട്ടുന്നതിൽ അപാകത ഇല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

വസ്തുതകൾ പരിഗണിക്കാതെ
മനസ്സിരുത്താതെയും വസ്തുതകൾ പരിഗണിക്കാതെയും സർക്കാർ ശുപാർശ പിഎസ് സി അംഗീകരിച്ചെന്ന് കോടതി കുറ്റപ്പെടുത്തി. തൊഴിൽ രഹിതരുടെ വിശ്വാസം കാത്തു സൂക്ഷിക്കേണ്ട ഭരണഘടന സ്ഥാപനമാണ് പിഎസ് സിയെന്നും കോടതി.

ദുരുദ്ദേശ പരം
തിരഞ്ഞു പിടിച്ച് ചില ലിസ്റ്റുകൾ നീട്ടുന്നതും ഒഴിവാക്കുന്നതും ഏകപക്ഷീയവും യുക്തി രഹിതവുമായ നടപടിയാണെന്ന് കോടതി. ഒരിക്കൽ നീട്ടിയതും ഡിസംബർ 31ന് കാലാവധി തീരുന്നതുമായ ലിസ്ററുകളെ ഒഴിവാക്കുന്നത് ദുരുദ്ദേശപരവും തുല്യ നീതിയുടെ നിഷേധവുമാണെന്ന് കോടതി .

മറ്റ് വിശദീകരണം ഇല്ല
ഒരിക്കൽ നീട്ടിയതാണ് എന്നതൊഴിച്ച് ലിസ്റ്റ് റദ്ദാക്കാൻ മറ്റ് കാരണങ്ങളൊന്നും തന്നെ പിഎസ് സി പറയുന്നില്ല. കഷ്ടപ്പെട്ട് ലിസ്റ്റിൽ ഇടംപിടിച്ചവരോട് വിവേചനം പാടില്ലെന്ന് കോടതി. തുല്യ നീതിയും തുല്യ തൊഴിലവസരവും ഉപജീവനത്തിനുള്ള അവകാശവും നിഷേധിക്കരുതെന്നും കോടതി
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications