ശൈലജയ്ക്ക് ആശ്വാസം, ഹൈക്കോടതി പരാമര്‍ശം നീക്കി, എംഎല്‍എമാര്‍ സത്യാഗ്രഹം പൂട്ടിക്കെട്ടി
മന്ത്രിക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
തിരുവനന്തപുരം: കെകെ ശൈലജയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടരുന്നതിനിടയിലാണ് ആശ്വാസമായി കോടതി നടപടി എത്തിയത്. ബാലാവകാശ കമ്മീഷന് നിയമനത്തില്‍ മന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇത് ആയുധമാക്കി പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ മാര്‍ നടത്തി വരുന്ന സമരവും അവസാനിപ്പിച്ചു.
വയനാട് ബാലാവകാശ കമ്മീഷന് അംഗം ടിബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ഹൈക്കോടതി പരാമര്‍ശം മന്ത്രി അലങ്കാരമായി കാണുകയാണെന്നും കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടപ്പെടുമെന്ന ഭയത്താലാണ് മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.

മന്ത്രിക്കെതിരെയുള്ള പരാമര്‍ശം നീക്കി
ബാലാവകാശ കമ്മീഷന് നിയമനവുമായി ബന്ധപ്പെട്ട് കെകെ ശൈലജയ്ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കി. മന്ത്രിയുടെ അഭാവത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനിവാര്യമായിരുന്നില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.

രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി
ബാലാവകാശ കമ്മീഷന് നിയമനത്തില്‍ മന്ത്രി രാഷ്ട്രീയക്കാരെ തിരുകിക്കയറ്റിയെന്ന പരാമര്‍ശമാണ് ഹൈക്കോടതി നീക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് പരാമര്‍ശങ്ങള്‍ നീക്കിയത്.

അധികാരദുര്‍വിനിയോഗം നടത്തിയെന്ന്
ബാലാവകാശ കമ്മീഷന് നിയമനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അധികാര ദുര്‍വിനിയോഗവും സത്യപ്രതിഞ്ജാ ലംഘനവും നടത്തിയെന്ന കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈക്കോടതി മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കോടതിയെ സമീപിച്ചു
മന്ത്രിക്കെതിരെ നടത്തിയ രൂക്ഷ പരമാര്ശംനീക്കാന് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. പ്രതിപക്ഷം ഇത് ആയുധമാക്കി മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്നു. എംഎല്‍എ മാര്‍ സത്യാഗ്രഹം നടത്തിയിരുന്നു.

ആശ്വാസമായി കോടതി നടപടി
ബാലാവകാശ നിയമനത്തില്‍ ഹൈക്കോടതി പരാമര്‍ശം നടത്തിയതിന് മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തെറ്റ് ചെയ്യാത്തതിനാല്‍ രാജി വെക്കില്ലെന്ന് മന്ത്രിയും അറിയിച്ചിരുന്നു.

സത്യാഗ്രഹ സമരം അവസാനിപ്പിച്ചു
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാലു ദിവസമായി പ്രതിപക്ഷ എംഎല്‍എ മാര്‍ സത്യാഗ്രഹ സമരം നടത്തിയിരുന്നു. എന്നാല്‍ മന്ത്രിക്കെതിരെയുള്ള പരാമര്‍ശം ഹൈക്കോടതി നീക്കിയതോടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കുകയായിരുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications